പൃഥ്വിരാജിന്റെ സെറ്റില്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം, പരാതി നല്‍കിയിട്ടും പീഡകനെ 'എമ്പുരാന്റെ' ഭാഗമാക്കി..; വെളിപ്പെടുത്തി നടി

പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ ബലാത്സംഗത്തിന് ഇരയായെന്ന് നടി. ഹൈദരാബാദില്‍ നടന്ന ഷൂട്ടിംഗിനിടെയാണ് സംഭവം. ഒരു ഷെഡ്യൂളില്‍ അഭിനയിക്കാനെത്തിയ നടിയെ സ്‌പ്രൈറ്റില്‍ മയക്കുമരുന്ന് നല്‍കി ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് തന്നെ പീഡിപ്പിച്ചു എന്നാണ് നടി പറയുന്നത്. ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഹൈദരാബാദ് പൊലീസിന് കേരളത്തില്‍ നിന്നും പ്രഷര്‍ ഉണ്ടെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. താന്‍ പലരോടും ഇക്കാര്യം പറഞ്ഞിരുന്നു. എന്നിട്ടും ഇയാളെ എമ്പുരാന്‍ സിനിമയുടെയും ഭാഗമാക്കി എന്നും നടി വ്യക്തമാക്കി.

നടിയുടെ വാക്കുകള്‍:

രണ്ട്-മൂന്ന് പ്രാവിശ്യം ഞാന്‍ ബ്രോ ഡാഡിയുടെ സെറ്റില്‍ പോയിട്ടുണ്ട്. നാലാമത്തെ പ്രാവിശ്യം ഒരു ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുകയായിരുന്നു. അതുകൊണ്ട് എനിക്ക് സംശയമൊന്നും തോന്നിയില്ല. ഈ സിനിമയുടെ എല്ലാ ക്രൂവും ഉള്ള ഹോട്ടലില്‍ ഞാന്‍ റൂം ബുക്ക് ചെയ്തു. ആറ് മണി ആയപ്പോള്‍ ഞാന്‍ റൂമിലെത്തി. അന്ന് ഷൂട്ട് ഉണ്ടെന്ന് മന്‍സൂര്‍ പറഞ്ഞതു കൊണ്ടാണ് റൂം ബുക്ക് ചെയ്തത്. അന്ന് ശംഷാബാദ് ആയിരുന്നു ഷെഡ്യൂള്‍. അത് കഴിഞ്ഞ് എല്ലാവരും അവിടെ നിന്നും വന്നിരുന്നു. അപ്പോള്‍ മന്‍സൂര്‍ വിളിച്ച് പറഞ്ഞു, ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്, അവിടെ ചീഫ് അസോസിയേറ്റിനെയും വേറെ ചിലരെയും കാണാന്‍ പോകാമെന്ന്. റെഡി ആയി ഇരിക്കാന്‍ പറഞ്ഞു.

ഞാന്‍ ഫ്രഷ് ആയി വന്നപ്പോള്‍ അയാള്‍ വന്നു. അവിടെയുള്ള രണ്ട് വിന്‍ഡോയുടെയും കര്‍ട്ടന്‍ തുറന്നിട്ട്, സംസാരിച്ച് എനിക്ക് സ്‌പ്രൈറ്റ് ഒഴിച്ച് തന്നു. എനിക്ക് സംശയം ഒന്നും തോന്നിയില്ല, ഞാന്‍ ആ സ്‌പ്രൈറ്റ് കുടിച്ചു. ചോക്ലേറ്റ് ഉണ്ടായിരുന്നു, ഞാന്‍ അത് കഴിച്ചില്ല. പെട്ടെന്ന് എനിക്ക് തലകറക്കവും ഭയങ്കര വിറവലും വന്നു. എനിക്ക് തലകറങ്ങുന്നുണ്ട്, തീരെ മേല എന്ന് ഞാന്‍ പറഞ്ഞു. എന്നോട് റെസ്റ്റ് എടുത്തോളാന്‍ അയാള്‍ പറഞ്ഞു. കുറച്ചു നേരം ഞാന്‍ അവിടെ ഇരുന്നു. പിന്നെ ഞാന്‍ കണ്ണ് തുറക്കുന്നത് രാത്രി 11 മണിക്ക് ആണ്. വെപ്രാളം പോലെ തോന്നി. എന്നെ യൂസ് ചെയ്തു എന്ന് എനിക്ക് മനസിലായി. ഞാന്‍ പേടിച്ചിട്ട് 50 തവണ എങ്കിലും മന്‍സൂറിനെ ഫോണില്‍ വിളിച്ചു. അയാള്‍ എടുത്തില്ല.

അപ്പോള്‍ എന്റെ ഫ്രണ്ട്‌സിനെ വിളിച്ച് എനിക്ക് ഇങ്ങനെ സംഭവിച്ചു, ഞാന്‍ അറിഞ്ഞില്ല എന്ന് പറഞ്ഞു. അവര് എന്നോട് വെക്കേറ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നീട് വേറെ ആരെങ്കിലും വന്നാല്‍ പുറത്ത് പറയാന്‍ പറ്റാത്ത അവസ്ഥ ആയി പോകും എന്ന് പറഞ്ഞു. ഹസ്ബന്‍ഡിനോട് ഷൂട്ടിന് പോകുവാ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അല്ലാതെ ഈ സംഭവം പറഞ്ഞില്ല. ഹസ്ബന്‍ഡിനെ വിളിച്ച് എനിക്ക് തീരെ മേല വരാവോ എന്ന് ചോദിച്ചു. അങ്ങനെ വന്നു. ഹസ്ബന്‍ഡും ഞാനും കൊച്ചും ഉണ്ടായിരുന്നു. ഒരു മണി ആയപ്പോഴേക്ക് ഞങ്ങള്‍ വെക്കേറ്റ് ചെയ്ത് വീട്ടിലേക്ക് പോയി. എല്ലാ ക്രൂവും താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെയാണ് ഞാന്‍ താമസിച്ചിരുന്നത്. അതുകൊണ്ട് ഒരിക്കലും എനിക്ക് സംശയം തോന്നിയിരുന്നില്ല.

മേക്ക് മൈ ട്രിപ്പ് വഴിയാണ് ഹോട്ടലില്‍ റൂം എടുത്തത്. അതിന്റെ ഡീറ്റെയ്ല്‍സ് ഒക്കെ ഞാന്‍ പൊലീസിന് കൊടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യം ഒക്കെ എടുത്തിട്ടുണ്ട്. ഹൈദരാബാദ് പൊലീസ് ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് നല്ല പ്രഷര്‍ ഉണ്ട്. ഞാന്‍ സിനിമലുള്ള കുറേ പേരോട് ഈ കേസിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ എമ്പുരാന്‍ ലൊക്കേഷനിലേക്ക് പോയി. അവിടെ ഒരു മാസത്തോളം വര്‍ക്ക് ചെയ്തു. ലാസ്റ്റ് ഞാന്‍ വനിതാ കമ്മീഷന് പരാതി അയച്ചു. ഫെഫ്കയ്ക്ക് അയച്ചു. പരാതി കൊടുത്തിട്ട് ഒരു റിപ്ലൈ അയച്ചു. അത് അല്ലാതെ മറ്റ് പ്രതികരണങ്ങള്‍ ഒന്നുമില്ല. പൃഥ്വിരാജ് പില്ലേഴ്‌സ് എന്ന് പറഞ്ഞ് ഒരു ഫോട്ടോ ഇട്ടിട്ടുണ്ടായിരുന്നു. അതില്‍ ഈ വ്യക്തിയുണ്ട്.

പൃഥ്വിരാജിന്റെ മാനേജരുമായി വേറൊരു വ്യക്തി വഴി കോണ്‍കോളില്‍ സംസാരിച്ചു. ബ്രോ ഡാഡിയുടെ ചീഫ് അസോസിയേറ്റ് തന്നെയാണ് എമ്പുരാന്റെയും ചീഫ് അസോസിയേറ്റും. ആ വ്യക്തിയെ വിളിച്ച് ഈ കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞു. ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല, നോക്കട്ടെ എന്ന് പറഞ്ഞിട്ട് പുള്ളി ഒരാഴ്ചത്തോളം ഇയാളെ നിരീക്ഷിച്ചു. ഈ വ്യക്തിയുടെ ഫ്രണ്ടിന് വനിതാ കമ്മീഷന് നല്‍കിയ മെയിലിന്റെ കോപ്പി ഇട്ട് കൊടുക്കാന്‍ പറഞ്ഞു. പിന്നെയാണ് മാനേജര്‍ അറിയുന്നത്. അദ്ദേഹം എന്നോട് സംസാരിച്ചു. ഇയാളെ പറഞ്ഞുവിട്ടുവെന്ന് ചീഫ് അസോസിയേറ്റ് പറഞ്ഞു. അയാള്‍ കൂടുതല്‍ വര്‍ക്ക് ചെയ്തത് ഈ വ്യക്തിയുടെ അസോസിയേറ്റ് ആയിട്ടായിരുന്നു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം