'ഇഷ്കി'ലെ കത്രിക വെയ്ക്കാത്ത ക്ലൈമാക്‌സ് രംഗം; വീഡിയോ പങ്കുവെച്ച് സംവിധായകന്‍

കേരളത്തിലടക്കം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് സദാചാര പൊലീസിംഗ്. ഒരു ആണോ പെണ്ണോ ഒന്നിച്ചിരുന്നു, നടന്നു എന്നൊക്കെ പറഞ്ഞ് കൈയേറ്റം ചെയ്യുന്ന ഒരുകൂട്ടര്‍. അവര്‍ക്കെല്ലാം ചുട്ട മറുപടിയുമായി എത്തിയ ചിത്രമായിരുന്നു ഇഷ്‌ക്. ഷെയിന്‍ നിഗം നായകനായിട്ടെത്തിയ ചിത്രം നവാഗതനായ അനുരാജ് മനോഹര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ കത്രിക വെയ്ക്കാത്ത ക്ലൈമാക്‌സ് രംഗം പങ്കു വെച്ചിരിക്കുകയാണ് അനുരാജ് മനോഹര്‍.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചത്. അതേ രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംവിധായകന്‍ അനുരാജ് മനോഹര്‍ പങ്കുവെച്ചത്. “ഇഷ്‌കിന്റെ ,ഇടപെടലുകള്‍ ഇല്ലാത്ത കത്രിക വെയ്ക്കാത്ത സംവിധായകന്റെ വേര്‍ഷന്‍. വസുധയുടെ നടുവിരല്‍ വ്യക്തമാണ്.” എന്ന തലക്കെട്ടോടെയാണ് രംഗം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്നിന്റെ നായികയായി എത്തിയത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി