പാപ്പുവിന്റെ നിഷ്‌കളങ്കമായ ചിരി, അത് മതി ഒരു ജീവിതകാലത്തേക്ക്: ഗോപി സുന്ദര്‍

പ്രണയം തുറന്നുപറഞ്ഞ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും രംഗത്ത് വന്നപ്പോള്‍ മുതല്‍ വലിയ വിമര്‍ശനമാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. ഇപ്പോള്‍ വൈറല്‍ ആകുന്നത് അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയുമാണ്.

പാപ്പു എടുത്ത സെല്‍ഫിയാണ് പോസ്റ്റിന് തുടക്കമിട്ടത്. ഗോപി സുന്ദറും അനിയത്തിയും ഗായികയുമായ അഭിരാമിയും സുഹൃത്ത് ബിന്ദു വര്‍ഗീസുമുള്ള ഈ ഫോട്ടോയ്ക്ക് താഴെ ഗോപി സുന്ദര്‍ കമന്റ് ചെയ്തത് , ഈ നിഷ്‌കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്’ എന്നായിരുന്നു.

അതിന് മറുപടിയായി അമൃതയുമെത്തി. ‘അവള്‍ എപ്പോഴും പുഞ്ചിരിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കുക. ഞാനും മകളും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു.നിങ്ങള്‍ എനിക്കും എന്റെ പാപ്പുവിനും നല്‍കിയ സന്തോഷത്തിനും പുഞ്ചിരിക്കും നന്ദി’- എന്നായിരുന്നു. നിരവധി പേരാണ് ഇവരുടെ ഈ കമന്റിനും മറുപടിയ്ക്കും പിന്തുണയായെത്തിയത്.

നിരവധി പേരാണ് കമന്റുകളിലൂടെ ബാലയുടെ ആരോപണത്തെക്കുറിച്ച് ചോദിക്കുന്നത്. ആരെ കാണിക്കാനാ ഈ കമന്റും റിപ്ലൈയും ഒക്കെ. ഗോപി സുന്ദര്‍ ഇനി എത്രയൊക്കെ കിടന്ന് കരഞ്ഞാലും പാപ്പുന്റെ അച്ഛന്‍ ബാല തന്നെയാ. അവള്‍ വളരുന്നത് നിങ്ങളുടെ കൂടെ ആയത് കൊണ്ട് അച്ഛനില്‍ നിന്ന് അകന്നു പോയ്. അമൃതയും ബാലയും വേറെ ജീവിതവുമായിട്ട് പോകുന്നു. പക്ഷെ കുഞ്ഞിന് വേണ്ടി എങ്കിലും ശത്രുത ഒഴിച്ച് നില്‍ക്കണം. കാരണം അവള്‍ക്ക് അച്ഛനും വേണം അമ്മയും വേണം എന്നായിരുന്നു ഇതിലൊരു കമന്റ്. ഈ കമന്റിന് അമൃതയുടെ സഹോദരി അഭിരാമി നല്‍കിയ മറുപടി ശ്രദ്ധ നേടുന്നുണ്ട്.

ശത്രുത ഇവിടെ ആര്‍ക്കുമില്ല. അതിരുവിട്ട് ഞങ്ങളെ പറഞ്ഞാല്‍ കേട്ട് നില്‍ക്കുകയുമില്ല. അത്രയേയുള്ളൂ ഡിയര്‍. ആരും ഒന്നിനും ശ്രമിക്കുന്നുമില്ല. ആ കുഞ്ഞിനെ വെറുതെ ഹാപ്പിയായി പഠിച്ചും ചിരിച്ചും ജീവിക്കുമ്പോള്‍ അനാവശ്യ ശ്രദ്ധയില്‍ നിന്നും ഒഴിവാക്കണമെന്നേ പറഞ്ഞുള്ളൂ. മനസിലായെന്ന് കരുതുന്നുവെന്നായിരുന്നു അഭിരാമിയുടെ മറുപടി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക