സൂര്യയെ നായകനാക്കി സിനിമ പ്രഖ്യാപിച്ചു, ഒടുവില്‍ വിക്രം പൂര്‍ത്തിയാക്കി..; കാരണം വ്യക്തമാക്കി ഗൗതം മേനോന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വിക്രത്തെ നയകനാക്കി 2017ല്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. സ്‌പൈ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ചിത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് സൂര്യയെ ആയിരുന്നു.

2013ല്‍ സൂര്യയെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചെങ്കിലും ഷൂട്ടിംഗ് തുടങ്ങാനായില്ല. പിന്നീടാണ് ചിത്രത്തിലേക്ക് വിക്രം എത്തിയത്. എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും സൂര്യ പിന്മാറിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗൗതം മേനോന്‍ ഇപ്പോള്‍.

സൂര്യയ്ക്കായാണ് കഥ എഴുതിയത്, എന്നാല്‍ സിനിമയുടെ ആശയം താരത്തിന് കണക്ട് ആയില്ല. ധ്രുവനച്ചത്തിരത്തിന് റഫറന്‍സ് പോയിന്റ് ഇല്ല എന്നതാണ് താരത്തെ ആശങ്കപ്പെടുത്തിയത്. സ്‌പൈ ത്രില്ലറുകള്‍ തമിഴ് സിനിമയില്‍ മുമ്പ് ഉണ്ടായിട്ടില്ല എന്നതിനാല്‍ സിനിമ പ്രേക്ഷകരിലെത്തുമോ എന്നതില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ഒരു സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞ കഥ വിക്രമിന് ഒരുപാട് ഇഷ്ടപ്പെട്ടു. അദ്ദേഹം സിനിമ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. അത് മാത്രമല്ല ധ്രുവനച്ചത്തിരത്തിനായി നിര്‍മ്മാതാവിനെ കൊണ്ടുവന്നതും വിക്രമാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

സിനിമയ്ക്ക് സീക്വല്‍ ഉണ്ടായാല്‍ അതില്‍ അഭിനയിക്കാനുള്ള താല്‍പര്യവും വിക്രം പ്രകടിപ്പിച്ചിരുന്നുവെന്നും ഗൗതം മേനോന്‍ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അതേസമയം, നവംബര്‍ 24ന് ആണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ്. മലയാളി താരം വിനായകനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ