മാപ്പ് പറയില്ല, നിലപാട് തിരുത്തുന്നുമില്ല, വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; അന്നും ഇന്നും മീശ പിരിച്ച് വിജയ്, ഖേദത്തില്‍ മുങ്ങി മോഹന്‍ലാലും പൃഥ്വിരാജും

‘എമ്പുരാന്‍’ വിവാദത്തില്‍ മൗനം തുടര്‍ന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനോ മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യനോ ഉള്ള മനസില്ല എന്ന നിലപാടിലാണ് മുരളി ഗോപി.

തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. എമ്പുരാന്റെ മുംബൈയിലെ പ്രചാരണ പരിപാടിയില്‍ മാത്രമാണ് മുരളി പങ്കെടുത്തതെന്ന വിവരവും ഇതോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. റിലീസ് ദിവസമാണ് മുരളി ഗോപിയും സിനിമ പൂര്‍ണ്ണമായി കണ്ടത് എന്നാണ് ചില സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്.

നേരത്തെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയുടെ പേരില്‍ ഇടത് സംഘടനകളുടെ വിമര്‍ശനത്തിന് മുരളി വിധേയനായിരുന്നു. അന്ന് സംഘപരിവാര്‍ അനുകൂലി എന്നായിരുന്നു മുരളിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനം. ഇതിനിടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, സംവിധായകന്‍ ഡിജോ ജോസ് ആന്റണി എന്നിവര്‍ പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

പൃഥ്വിരാജ് നായകനായ ‘ജനഗണമന’ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാരിസ് മുഹമ്മദും ഡിജോ ജോസ് ആന്റണിയും. അതേസമയം, മോഹന്‍ലാലിന്റെ ഖേദ പ്രകടനത്തിനെതിരെ കടുത്ത രീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പ്രേക്ഷകരും എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയെങ്കിലും മാപ്പ് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

ഇതിനിടെ വിജയ്‌യുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്. വിജയ്‌യുടെ മെര്‍സല്‍ ഇറങ്ങിയ സമയത്ത് ജിഎസ്ടിയും കേന്ദ്രസര്‍ക്കാരിന് എതിരെയുമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ആക്രമണമുണ്ടായിരുന്നു. ചിത്രത്തിലെ മീശ പിരിച്ച പോസ്റ്റര്‍ പങ്കുവച്ചാണ് അന്ന് വിജയ് ആക്രമണങ്ങളോട് പ്രതികരിച്ചത്. ഇത്ര ധൈര്യം പോലും മോഹന്‍ലാലിനോ പൃഥ്വിരാജിനോ ഇല്ല എന്ന വിമര്‍ശനങ്ങളാണ് എത്തുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം