മാപ്പ് പറയില്ല, നിലപാട് തിരുത്തുന്നുമില്ല, വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; അന്നും ഇന്നും മീശ പിരിച്ച് വിജയ്, ഖേദത്തില്‍ മുങ്ങി മോഹന്‍ലാലും പൃഥ്വിരാജും

‘എമ്പുരാന്‍’ വിവാദത്തില്‍ മൗനം തുടര്‍ന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനോ മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യനോ ഉള്ള മനസില്ല എന്ന നിലപാടിലാണ് മുരളി ഗോപി.

തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. എമ്പുരാന്റെ മുംബൈയിലെ പ്രചാരണ പരിപാടിയില്‍ മാത്രമാണ് മുരളി പങ്കെടുത്തതെന്ന വിവരവും ഇതോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. റിലീസ് ദിവസമാണ് മുരളി ഗോപിയും സിനിമ പൂര്‍ണ്ണമായി കണ്ടത് എന്നാണ് ചില സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്.

നേരത്തെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയുടെ പേരില്‍ ഇടത് സംഘടനകളുടെ വിമര്‍ശനത്തിന് മുരളി വിധേയനായിരുന്നു. അന്ന് സംഘപരിവാര്‍ അനുകൂലി എന്നായിരുന്നു മുരളിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനം. ഇതിനിടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, സംവിധായകന്‍ ഡിജോ ജോസ് ആന്റണി എന്നിവര്‍ പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

പൃഥ്വിരാജ് നായകനായ ‘ജനഗണമന’ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാരിസ് മുഹമ്മദും ഡിജോ ജോസ് ആന്റണിയും. അതേസമയം, മോഹന്‍ലാലിന്റെ ഖേദ പ്രകടനത്തിനെതിരെ കടുത്ത രീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പ്രേക്ഷകരും എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയെങ്കിലും മാപ്പ് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

ഇതിനിടെ വിജയ്‌യുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്. വിജയ്‌യുടെ മെര്‍സല്‍ ഇറങ്ങിയ സമയത്ത് ജിഎസ്ടിയും കേന്ദ്രസര്‍ക്കാരിന് എതിരെയുമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ആക്രമണമുണ്ടായിരുന്നു. ചിത്രത്തിലെ മീശ പിരിച്ച പോസ്റ്റര്‍ പങ്കുവച്ചാണ് അന്ന് വിജയ് ആക്രമണങ്ങളോട് പ്രതികരിച്ചത്. ഇത്ര ധൈര്യം പോലും മോഹന്‍ലാലിനോ പൃഥ്വിരാജിനോ ഇല്ല എന്ന വിമര്‍ശനങ്ങളാണ് എത്തുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി