വിവാഹം കഴിഞ്ഞിട്ടും നാലഞ്ച് സ്ത്രീകളുമായി അവിഹിതം, ബാല ചതിച്ചെന്ന് പറഞ്ഞ് ആയുര്‍വേദ ഡോക്ടര്‍ വരെയെത്തി..; വീണ്ടും ബാലയ്‌ക്കെതിരെ എലിസബത്ത്

ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. എലിസബത്ത് യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ബാലയുടെ അവിഹിതങ്ങളെ കുറിച്ചാണ് എലിസബത്ത് ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി ആര്‍ക്കെങ്കിലും വില്‍ക്കാന്‍ ആയിരുന്നോ പ്ലാന്‍ എന്ന് തനിക്ക് സംശയമുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്. തങ്ങളുടെ വിവാഹസമയത്ത് ഒരു ആയുര്‍വേദ ഡോക്ടര്‍ ബാല ചതിച്ചുവെന്ന് പറഞ്ഞ് വന്നിരുന്നു. അവര്‍ക്ക് വട്ടാണ് എന്നായിരുന്നു തന്നോട് ബാല പറഞ്ഞതെന്നും എലിസബത്ത് പറയുന്നുണ്ട്.

എലിസബത്തിന്റെ വാക്കുകള്‍:

എനിക്ക് നോര്‍ത്ത് ഇന്ത്യയില്‍ ഒരു ബോയ്ഫ്രണ്ട് ഉണ്ട് എന്നാണ് പറയുന്നത്. എനിക്ക് ആ ഒരു അഡ്രസ്സും കാര്യങ്ങളും ഡീറ്റെയില്‍സും ഒക്കെ ഒന്ന് അയച്ച് തരണം. എനിക്കിനി ബോയ്ഫ്രണ്ട് ഉണ്ട്, 10 പേരുണ്ട്, 100 പേരുണ്ട് 300 പേരുണ്ട് എന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ക്ക് വിഷയം ആവേണ്ട കാര്യമില്ല. കാരണം എന്നെ കല്യാണം കഴിച്ചതാണ് എന്നല്ലേ ഇപ്പോള്‍ പറയുന്നത്. തെറ്റ് ആര് ചെയ്താലും എപ്പോ ചെയ്താലും അത് തെറ്റാണ് എന്നാണ് എന്റെ ഒരു വിശ്വാസം. ഒരു ബന്ധത്തില്‍ ഇരിക്കുമ്പോള്‍ നാലഞ്ച് ആള്‍ക്കാരുമായി പോണതാണോ, ഒന്ന് കെട്ടിയിട്ട് പിന്നെ വേറെ ആളുമായി ബന്ധങ്ങള്‍ക്ക് പോകുന്നതാണോ കുഴപ്പം. അതും ഒരു ബന്ധം ഒന്നുമല്ല. ഒരു അവിഹിതം ഒക്കെ സമ്മതിക്കാം പക്ഷേ ഒരു നാലഞ്ച് എണ്ണം എന്നൊക്കെ അത് കുറച്ചു കടന്നുപോയി.

നമ്മുടെ നാട്ടില്‍ അവിഹിതം ഒക്കെ ഇത്രയും കോമണ്‍ ആയോ? അപ്പോള്‍ ഞാന്‍ കുറച്ചു പഴഞ്ചന്‍ ആയിപോയല്ലോ. ഇവിടെ കുറെ പേര് മോശം കമന്റ് ഇടുന്നത് കണ്ടു. ശരിക്കും എനിക്ക് വിളിച്ചു പറയാനാണെങ്കില്‍ കുറെ പേരുകള്‍ ഉണ്ട്. പക്ഷേ അവരും ഇത്തരത്തില്‍ ചതിക്കപെട്ടതാണോ എന്ന് അറിയില്ലല്ലോ. അവരെ ഇതുപോലെ ചതിയില്‍ പെടുത്തിയതാണെങ്കിലോ അതുകൊണ്ട് ഞാന്‍ പേര് പറയുന്നില്ല, ആവശ്യം വന്നാല്‍ പറയാം. ഞാന്‍ സ്ത്രീയാണെന്ന പേരില്‍ ഡ്രാമ കളിക്കുന്നതാണ് എന്നൊക്കെ പറയുന്നത് എന്തിന്റെ പേരിലാണ്. ഞാനും വിചാരിച്ചു ഞാന്‍ ഒപ്പം ഉണ്ടെങ്കില്‍ ഒരിക്കലും ഒന്നും പറ്റില്ല എന്ന്. പക്ഷേ ഇപ്പോള്‍ പറയുന്നത് എല്ലാം ഞാന്‍ കാരണമാണെന്ന്. ഒന്നിനും ഇടപെടേണ്ട എന്ന് വിചാരിച്ചിട്ട് മാറി നിന്നിരുന്നതാണ്.

ഞാന്‍ അയാളോടൊപ്പം ഉറങ്ങിയതിനെപ്പറ്റി ഒക്കെ കമന്റ് ഇടുന്നയാള്‍ എന്തൊക്കെയാണ് പറയുന്നത്? ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ നിങ്ങള്‍ ഇടയില്‍ വന്നു കിടന്നായിരുന്നോ ഇതൊക്കെ അറിയാന്‍? എന്നോട് പറഞ്ഞത് ഇന്ന് ഇറങ്ങി വന്നില്ലെങ്കില്‍ പിന്നെ നീ എന്നെ കാണില്ല, നിന്റെ ഫോണ്‍ എടുക്കില്ല എന്നൊക്കെയാണ്. ഞാന്‍ ആണെങ്കില്‍ ഒരുപാട് സ്‌നേഹിച്ചു പോയി. അങ്ങനെയാണ് അറേഞ്ച്ഡ് മാരേജ് ആകേണ്ട കാര്യം വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോകുന്ന അവസ്ഥയില്‍ എത്തിയത്. എന്നെ ഇറക്കി കൊണ്ടുപോയി കല്യാണം കഴിച്ചതാണ്. എന്നെ തട്ടിക്കൊണ്ടുപോയിട്ട് വേറെ ആള്‍ക്കാര്‍ക്ക് വില്‍ക്കാനായിരുന്നോ എന്നൊക്കെ ഇപ്പൊ സംശയിക്കേണ്ടിയിരിക്കുന്നു. അയാള്‍ എന്നെ വിവാഹം കഴിച്ചു തന്നെ കൂടെ താമസിപ്പിച്ചിരുന്നതാണ്.

പിന്നെ അടുത്ത ആളെ കല്യാണം കഴിക്കണം എങ്കില്‍ ഡിവോഴ്‌സ് വേണ്ടേ? അതാണ് ഞങ്ങള്‍ നിയമപരമായി ഡിവോഴ്‌സ് ആയിട്ടില്ല. ഞങ്ങള്‍ മ്യൂച്വലി കണ്‍സെന്റില്‍ പിരിഞ്ഞിട്ടില്ല. വേറൊരു പെണ്ണിനെ വീട്ടില്‍ കേറ്റിയപ്പോള്‍ ഞാന്‍ ഇറങ്ങിപ്പോയതാണ്. ഇത്ര ആള്‍ക്കാരുടെ മുന്നില്‍ എന്നെ ഭാര്യയായി കൊണ്ട് നടന്നിട്ട് എല്ലാവരെയും വിഡ്ഢികളാക്കുകയായിരുന്നു. എന്നെ വിഡ്ഢിയാക്കിയത് പോട്ടെ, ഞാന്‍ ഒരു ലൂസ് കേസ് എന്നൊക്കെയാണ് എല്ലാവരോടും പറയുന്നത്. പക്ഷേ ഇത്ര ആള്‍ക്കാരുടെ മുന്നില്‍ വച്ച് കല്യാണം കഴിച്ചതാണ്, ഞാന്‍ അത് കല്യാണം എന്ന് വിചാരിച്ചു. എന്നോട് അത് കല്യാണം എന്നാണ് പറഞ്ഞത്. എന്നെപ്പോലെ ഇനി എത്ര ആള്‍ക്കാര്‍ ഇതില്‍ പെടും എന്ന് അറിയില്ല.

ഞങ്ങളുടെ കല്യാണ സമയത്ത് ഒരു ആയുര്‍വേദ ഡോക്ടര്‍ വീട്ടില്‍ വന്ന് പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എന്നെ ചതിച്ചു എന്നൊക്കെ പറഞ്ഞിട്ട് ഭയങ്കര പ്രശ്‌നം ആയിരുന്നു. അവരുടെ കുറെ മെസ്സേജുകള്‍ എന്റെ കയ്യിലുണ്ട്. അവര്‍ ഒരു വട്ട് കേസ് ആണെന്നാണ് എന്നോട് ഇയാള്‍ പറഞ്ഞത്. എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ നോക്കുകയാണ് എന്ന് പറഞ്ഞു. അന്ന് ഞാന്‍ അതും വിശ്വസിച്ചു. ഇപ്പൊ അവരുടെയൊക്കെ പ്രാക്ക് ആയിരിക്കും ഞാന്‍ ഈ അനുഭവിക്കുന്നത്തിന് കാരണം.

Latest Stories

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി