'കണ്ണും കണ്ണും കൊള്ളയടിത്താല്‍'; ദുല്‍ഖര്‍ ചിത്രത്തിന്റെ പുതിയ ലുക്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ പുതിയ ലുക്ക് റിലീസ് ചെയ്തു. ദുല്‍ഖറാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഈ തമിഴ് റൊമാന്റിക് ചിത്രത്തില്‍ ഋതു വര്‍മ്മയാണ് നായിക. “പെല്ലിചൂപലു” എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഋതു.

റൊമാന്റിക് ത്രില്ലറായി ഒരുക്കുന്ന ഈ സിനിമ ദേശീസിംഗ് പെരിയസ്വാമിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രക്ഷന്‍, നിരഞ്ജിനി അഹ്തിയാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017- ല്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഈ ചിത്രം വൈകി പോവുകയായിരുന്നു. സിദ്ധാര്‍ത്ഥ് എന്ന ഐ.ടി പ്രൊഫഷണല്‍ ആയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

ദുല്‍ഖറിന്റെ 25-ാമത് ചിത്രമാണ് “കണ്ണും കണ്ണും കൊള്ളയടിത്താല്‍”. കെ എം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെഛായാഗ്രാഹകന്‍. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായി പൂര്‍ത്തിയായ ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് കരുതുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി