'ഓര്‍മ്മയുണ്ടോ ധര്‍മജാ.. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട്..?'; അധിക്ഷേപ കമന്റിന് മറുപടിയുമായി നടന്‍

സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റുമായി എത്തിയ ആള്‍ക്ക് മറുപടിയുമായി ധര്‍മജന്‍. തന്റെ വീട്ടിലെത്തിയ അരിസ്റ്റോ സുരേഷിന്റെ ചിത്രത്തിന് താഴെയാണ് എത്ര പേരെ പറ്റിച്ചു എന്ന ചോദ്യവുമായി ധര്‍മജന്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരി 21ന് പോസ്റ്റ് ചെയ്ത ചിത്രമാണിത്. താന്‍ ഇപ്പോഴാണ് ഈ കമന്റ് കാണുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ധര്‍മജന്റെ മറുപടി.

”ഓര്‍മ്മയുണ്ടോ ധര്‍മജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടില്‍ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധര്‍മൂസിന്റെ പേരില്‍ നീ ഞങ്ങളുടെ കയ്യില്‍ നിന്നു മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയാതെ തന്നെ നിനക്ക് അറിയാം.”

”ഇനി വേറെ ഒരാള്‍ക്കു കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ” എന്നാണ് വിശാഖ് കാര്‍ത്തികേയന്‍ എന്നയാളുടെ കമന്റ്. എന്നാല്‍ താന്‍ ആരെയും പറ്റിച്ചിട്ടില്ല, പലരും തന്നെയാണ് പറ്റിച്ചത് എന്നാണ് ധര്‍മജന്‍ പറയുന്നത്.

”വൈശാഖ്, ഞാന്‍ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. ഞാന്‍ അങ്ങനെ ഫെയ്‌സ്ബുക്കും വാട്‌സാപ്പും എപ്പോഴും നോക്കാറില്ല. പിന്നെ പറ്റിച്ച കാര്യം, എനിക്ക് 46 വയസായി. എന്റെ ജീവിതത്തില്‍ കുറെ പേര്‍ എന്നെ പറ്റിച്ചതല്ലാതെ ഞാന്‍ ആരെയും പറ്റിച്ചിട്ടില്ല.”

”നിങ്ങളുടെ കയ്യിന്ന് 5 രൂപ വാങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമോ?… എല്ലാവരും രക്ഷപ്പെടാന്‍ വേണ്ടി നിലകൊണ്ടു. പക്ഷേ വിശ്വസിച്ചവര്‍ ചതിച്ചു. പേര് പോയത് എന്റെ” എന്നാണ് ധര്‍മജന്റെ മറുപടി. നടനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക