'അനാര്‍ക്കലി അനിസ്ലാമികം, സച്ചിക്ക് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എങ്ങനെ? പൊറാട്ട് നാടകം നടത്തുന്ന പൃഥ്വിരാജ് അറിയാന്‍'; സൈബര്‍ ആക്രമണം രൂക്ഷമാകുന്നു

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായെത്തിയ നടന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിക്ക് എങ്ങനെയാണ് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എന്ന് ചോദിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര്‍ പിപ്പിടി കാണിക്കാന്‍ വരുന്നത് എന്ന് വിശ്വം എന്നയാളുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

Dear Prithviraj Sukumaran ,
I really wish you had a close and sincere relation with “Anarkali” director Late Sachy. He would have told the bitter facts about Lakshadweep experiences … Now too late.
അനാര്‍ക്കലി സിനിമ ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച സംവിധായകന്‍ സച്ചിയെ ഞെട്ടിച്ചു കൊണ്ടു സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചു കൊണ്ടു ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ മറുപടി നല്‍കി. കാരണം അന്വേഷിച്ച സച്ചിയെ ഞെട്ടിക്കുന്ന മറുപടി ആണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ് നല്‍കിയത്.

“”സിനിമ അനിസ്ലാമികം ആണ്. അതിനാല്‍ ദ്വീപില്‍ ഷൂട്ടിംഗ് നടന്നാല്‍ കലാപം ഉണ്ടാവാന്‍ സാധ്യത ഉള്ളത് കൊണ്ട് സിനിമ ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ പാടില്ല””. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് വേണ്ടി സമര്‍പ്പിച്ച ഈ പരാതിയില്‍ ഒപ്പ് വച്ചിരിക്കുന്നത് ലോക്കല്‍ പള്ളിയിലെ ഇമാം ആയിരുന്നു. ഇതില്‍ പേടിച്ചാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയ പേടിത്തൊണ്ടന്‍ ബ്യൂറോക്രാറ്റ് ചാന്ത് പൊട്ട് മലയാളം സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചത് എന്നു മലയാളം സിനിമ ലോകത്തില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച എല്ലാവര്‍ക്കും ഒന്നു പറഞ്ഞു കൊടുക്കണം..

എന്നിട്ട് അനുമതി എങ്ങനെ കിട്ടി… ? ഈ ഇസ്ലാമിക സംഘടന പ്രതിഷേധമെന്നൊക്കെ കേട്ടാല്‍ സിനിമയിലെ 2 നായകന്മാരും കണ്ടം വഴി തിരിഞ്ഞു നോക്കാതെ ഓടും എന്നേറിയാവുന്ന സംവിധായകന്‍ സച്ചി ഈ വിവരം അവരോടു മിണ്ടിയില്ല… പകരം നേരെ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ബന്ധപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദിനെ ഡല്‍ഹിക്ക് വരുത്തി സച്ചിയുടെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഷൂട്ടിങ്ങിന് അനുമതി കൊടുത്താല്‍ ദ്വീപില്‍ മതപരമായ ക്രമസമാധാന പ്രശ്‌നം ഉണ്ടാവും എന്ന കാര്യം രാജേഷ് പ്രസാദ് അറിയിച്ചു. ലക്ഷദ്വീപ് എന്താ ഇന്ത്യയില്‍ അല്ലെ, ഷൂട്ടിങ്ങിന് അനുമതി നല്‍കിയാല്‍ വര്‍ഗീയ കലാപം ഉണ്ടാവാന്‍?

എങ്കില്‍ കേന്ദ്ര സേനയെ ദ്വീപില്‍ അയക്കും, ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അങ്ങനെ യശശ്ശരീരനായ സച്ചിക്ക് അനാര്‍ക്കലി സിനിമ ഷൂട്ടിംഗ് ലക്ഷദ്വീപില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി അയച്ചു. ഇതൊന്നും അറിയാതെ ദ്വീപിലേക്ക് വരുന്ന സിനിമാക്കാരെ ദ്വീപിലെ തീവ്രവാദികള്‍ ആക്രമിക്കുമോ എന്നു സച്ചിക്ക് ഭയം ഉണ്ടായിരുന്നു. പക്ഷെ സിനിമ സംഘത്തെ ദ്വീപ് നിവാസികള്‍ പുഞ്ചിരിയോടെ വരവേറ്റു. പിന്നെയും ഒരിക്കല്‍ ദ്വീപിലെ സുന്നി തീവ്രവാദികള്‍ സിനിമ ഷൂട്ടിങ്ങിന് ഭീഷണി ഉയര്‍ത്തി.

സിനിമ ഗാനം ചിത്രീകരിക്കാന്‍ ജനക്കൂട്ടം വേണ്ട ഒരു സീനില്‍ സ്ത്രീകള്‍, കുട്ടികള്‍ അടക്കം ഉള്ള ജനക്കൂട്ടം ആണ് വേണ്ടിയിരുന്നത്. പക്ഷെ സ്ത്രീകളെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയില്ല എന്ന് സുന്നികള്‍ പ്രശ്‌നം ഉണ്ടാക്കി എങ്കിലും നയപരമായ രീതിയില്‍ സച്ചി അതും കൈകാര്യം ചെയ്തു കൊണ്ട് ദ്വീപിലെ സുന്നി മത ഭീകരവാദികള്‍ക്ക് മലയാളികള്‍ ആരാണ് എന്നു കാണിച്ചു കൊടുത്തു. ഇത് ഇന്ത്യയാണ് താലിബാന്‍ അല്ല എന്ന നിലക്ക് സംവിധായകന്‍ സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര്‍ പിപ്പിടി കാണിക്കാന്‍ വരുന്നത്…

ഐഎസ്‌ഐഎസിന്റെ വ്യക്തമായ സ്വാധീനം ദ്വീപില്‍ ഉണ്ടെന്നു അറിയുന്ന കേന്ദ്ര ഇന്റലിജന്‍സ് സംവിധാനം ദ്വീപിലെ ആയുധക്കടത്ത്, മയക്കുമരുന്ന്, ജിഹാദി തീവ്രവാദ റാക്കറ്റിനെ പിടിക്കാന്‍ അവിടെ റോയും മിലിറ്ററി ഇന്റലിജന്‍സും നേവല്‍ ഇന്റലിജന്‍സും വരെ ഇറക്കിയ സമയത്താണ് ഇവിടെ ഓരോ പൊറാട്ട് നാടകത്തിന്റെ പാട്ട് വച്ചു മലയാള സിനിമ ലോകം റെക്കോര്‍ഡ് ഡാന്‍സ് കളിക്കുന്നത്…

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ