'അനാര്‍ക്കലി അനിസ്ലാമികം, സച്ചിക്ക് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എങ്ങനെ? പൊറാട്ട് നാടകം നടത്തുന്ന പൃഥ്വിരാജ് അറിയാന്‍'; സൈബര്‍ ആക്രമണം രൂക്ഷമാകുന്നു

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായെത്തിയ നടന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിക്ക് എങ്ങനെയാണ് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എന്ന് ചോദിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര്‍ പിപ്പിടി കാണിക്കാന്‍ വരുന്നത് എന്ന് വിശ്വം എന്നയാളുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

Dear Prithviraj Sukumaran ,
I really wish you had a close and sincere relation with “Anarkali” director Late Sachy. He would have told the bitter facts about Lakshadweep experiences … Now too late.
അനാര്‍ക്കലി സിനിമ ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച സംവിധായകന്‍ സച്ചിയെ ഞെട്ടിച്ചു കൊണ്ടു സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചു കൊണ്ടു ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ മറുപടി നല്‍കി. കാരണം അന്വേഷിച്ച സച്ചിയെ ഞെട്ടിക്കുന്ന മറുപടി ആണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ് നല്‍കിയത്.

“”സിനിമ അനിസ്ലാമികം ആണ്. അതിനാല്‍ ദ്വീപില്‍ ഷൂട്ടിംഗ് നടന്നാല്‍ കലാപം ഉണ്ടാവാന്‍ സാധ്യത ഉള്ളത് കൊണ്ട് സിനിമ ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ പാടില്ല””. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് വേണ്ടി സമര്‍പ്പിച്ച ഈ പരാതിയില്‍ ഒപ്പ് വച്ചിരിക്കുന്നത് ലോക്കല്‍ പള്ളിയിലെ ഇമാം ആയിരുന്നു. ഇതില്‍ പേടിച്ചാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയ പേടിത്തൊണ്ടന്‍ ബ്യൂറോക്രാറ്റ് ചാന്ത് പൊട്ട് മലയാളം സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചത് എന്നു മലയാളം സിനിമ ലോകത്തില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച എല്ലാവര്‍ക്കും ഒന്നു പറഞ്ഞു കൊടുക്കണം..

എന്നിട്ട് അനുമതി എങ്ങനെ കിട്ടി… ? ഈ ഇസ്ലാമിക സംഘടന പ്രതിഷേധമെന്നൊക്കെ കേട്ടാല്‍ സിനിമയിലെ 2 നായകന്മാരും കണ്ടം വഴി തിരിഞ്ഞു നോക്കാതെ ഓടും എന്നേറിയാവുന്ന സംവിധായകന്‍ സച്ചി ഈ വിവരം അവരോടു മിണ്ടിയില്ല… പകരം നേരെ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ബന്ധപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദിനെ ഡല്‍ഹിക്ക് വരുത്തി സച്ചിയുടെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഷൂട്ടിങ്ങിന് അനുമതി കൊടുത്താല്‍ ദ്വീപില്‍ മതപരമായ ക്രമസമാധാന പ്രശ്‌നം ഉണ്ടാവും എന്ന കാര്യം രാജേഷ് പ്രസാദ് അറിയിച്ചു. ലക്ഷദ്വീപ് എന്താ ഇന്ത്യയില്‍ അല്ലെ, ഷൂട്ടിങ്ങിന് അനുമതി നല്‍കിയാല്‍ വര്‍ഗീയ കലാപം ഉണ്ടാവാന്‍?

എങ്കില്‍ കേന്ദ്ര സേനയെ ദ്വീപില്‍ അയക്കും, ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അങ്ങനെ യശശ്ശരീരനായ സച്ചിക്ക് അനാര്‍ക്കലി സിനിമ ഷൂട്ടിംഗ് ലക്ഷദ്വീപില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി അയച്ചു. ഇതൊന്നും അറിയാതെ ദ്വീപിലേക്ക് വരുന്ന സിനിമാക്കാരെ ദ്വീപിലെ തീവ്രവാദികള്‍ ആക്രമിക്കുമോ എന്നു സച്ചിക്ക് ഭയം ഉണ്ടായിരുന്നു. പക്ഷെ സിനിമ സംഘത്തെ ദ്വീപ് നിവാസികള്‍ പുഞ്ചിരിയോടെ വരവേറ്റു. പിന്നെയും ഒരിക്കല്‍ ദ്വീപിലെ സുന്നി തീവ്രവാദികള്‍ സിനിമ ഷൂട്ടിങ്ങിന് ഭീഷണി ഉയര്‍ത്തി.

സിനിമ ഗാനം ചിത്രീകരിക്കാന്‍ ജനക്കൂട്ടം വേണ്ട ഒരു സീനില്‍ സ്ത്രീകള്‍, കുട്ടികള്‍ അടക്കം ഉള്ള ജനക്കൂട്ടം ആണ് വേണ്ടിയിരുന്നത്. പക്ഷെ സ്ത്രീകളെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയില്ല എന്ന് സുന്നികള്‍ പ്രശ്‌നം ഉണ്ടാക്കി എങ്കിലും നയപരമായ രീതിയില്‍ സച്ചി അതും കൈകാര്യം ചെയ്തു കൊണ്ട് ദ്വീപിലെ സുന്നി മത ഭീകരവാദികള്‍ക്ക് മലയാളികള്‍ ആരാണ് എന്നു കാണിച്ചു കൊടുത്തു. ഇത് ഇന്ത്യയാണ് താലിബാന്‍ അല്ല എന്ന നിലക്ക് സംവിധായകന്‍ സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര്‍ പിപ്പിടി കാണിക്കാന്‍ വരുന്നത്…

ഐഎസ്‌ഐഎസിന്റെ വ്യക്തമായ സ്വാധീനം ദ്വീപില്‍ ഉണ്ടെന്നു അറിയുന്ന കേന്ദ്ര ഇന്റലിജന്‍സ് സംവിധാനം ദ്വീപിലെ ആയുധക്കടത്ത്, മയക്കുമരുന്ന്, ജിഹാദി തീവ്രവാദ റാക്കറ്റിനെ പിടിക്കാന്‍ അവിടെ റോയും മിലിറ്ററി ഇന്റലിജന്‍സും നേവല്‍ ഇന്റലിജന്‍സും വരെ ഇറക്കിയ സമയത്താണ് ഇവിടെ ഓരോ പൊറാട്ട് നാടകത്തിന്റെ പാട്ട് വച്ചു മലയാള സിനിമ ലോകം റെക്കോര്‍ഡ് ഡാന്‍സ് കളിക്കുന്നത്…

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്