'അനാര്‍ക്കലി അനിസ്ലാമികം, സച്ചിക്ക് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എങ്ങനെ? പൊറാട്ട് നാടകം നടത്തുന്ന പൃഥ്വിരാജ് അറിയാന്‍'; സൈബര്‍ ആക്രമണം രൂക്ഷമാകുന്നു

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായെത്തിയ നടന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിക്ക് എങ്ങനെയാണ് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എന്ന് ചോദിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര്‍ പിപ്പിടി കാണിക്കാന്‍ വരുന്നത് എന്ന് വിശ്വം എന്നയാളുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

Dear Prithviraj Sukumaran ,
I really wish you had a close and sincere relation with “Anarkali” director Late Sachy. He would have told the bitter facts about Lakshadweep experiences … Now too late.
അനാര്‍ക്കലി സിനിമ ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച സംവിധായകന്‍ സച്ചിയെ ഞെട്ടിച്ചു കൊണ്ടു സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചു കൊണ്ടു ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ മറുപടി നല്‍കി. കാരണം അന്വേഷിച്ച സച്ചിയെ ഞെട്ടിക്കുന്ന മറുപടി ആണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ് നല്‍കിയത്.

“”സിനിമ അനിസ്ലാമികം ആണ്. അതിനാല്‍ ദ്വീപില്‍ ഷൂട്ടിംഗ് നടന്നാല്‍ കലാപം ഉണ്ടാവാന്‍ സാധ്യത ഉള്ളത് കൊണ്ട് സിനിമ ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ പാടില്ല””. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് വേണ്ടി സമര്‍പ്പിച്ച ഈ പരാതിയില്‍ ഒപ്പ് വച്ചിരിക്കുന്നത് ലോക്കല്‍ പള്ളിയിലെ ഇമാം ആയിരുന്നു. ഇതില്‍ പേടിച്ചാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയ പേടിത്തൊണ്ടന്‍ ബ്യൂറോക്രാറ്റ് ചാന്ത് പൊട്ട് മലയാളം സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചത് എന്നു മലയാളം സിനിമ ലോകത്തില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച എല്ലാവര്‍ക്കും ഒന്നു പറഞ്ഞു കൊടുക്കണം..

എന്നിട്ട് അനുമതി എങ്ങനെ കിട്ടി… ? ഈ ഇസ്ലാമിക സംഘടന പ്രതിഷേധമെന്നൊക്കെ കേട്ടാല്‍ സിനിമയിലെ 2 നായകന്മാരും കണ്ടം വഴി തിരിഞ്ഞു നോക്കാതെ ഓടും എന്നേറിയാവുന്ന സംവിധായകന്‍ സച്ചി ഈ വിവരം അവരോടു മിണ്ടിയില്ല… പകരം നേരെ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ബന്ധപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദിനെ ഡല്‍ഹിക്ക് വരുത്തി സച്ചിയുടെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഷൂട്ടിങ്ങിന് അനുമതി കൊടുത്താല്‍ ദ്വീപില്‍ മതപരമായ ക്രമസമാധാന പ്രശ്‌നം ഉണ്ടാവും എന്ന കാര്യം രാജേഷ് പ്രസാദ് അറിയിച്ചു. ലക്ഷദ്വീപ് എന്താ ഇന്ത്യയില്‍ അല്ലെ, ഷൂട്ടിങ്ങിന് അനുമതി നല്‍കിയാല്‍ വര്‍ഗീയ കലാപം ഉണ്ടാവാന്‍?

എങ്കില്‍ കേന്ദ്ര സേനയെ ദ്വീപില്‍ അയക്കും, ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അങ്ങനെ യശശ്ശരീരനായ സച്ചിക്ക് അനാര്‍ക്കലി സിനിമ ഷൂട്ടിംഗ് ലക്ഷദ്വീപില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി അയച്ചു. ഇതൊന്നും അറിയാതെ ദ്വീപിലേക്ക് വരുന്ന സിനിമാക്കാരെ ദ്വീപിലെ തീവ്രവാദികള്‍ ആക്രമിക്കുമോ എന്നു സച്ചിക്ക് ഭയം ഉണ്ടായിരുന്നു. പക്ഷെ സിനിമ സംഘത്തെ ദ്വീപ് നിവാസികള്‍ പുഞ്ചിരിയോടെ വരവേറ്റു. പിന്നെയും ഒരിക്കല്‍ ദ്വീപിലെ സുന്നി തീവ്രവാദികള്‍ സിനിമ ഷൂട്ടിങ്ങിന് ഭീഷണി ഉയര്‍ത്തി.

സിനിമ ഗാനം ചിത്രീകരിക്കാന്‍ ജനക്കൂട്ടം വേണ്ട ഒരു സീനില്‍ സ്ത്രീകള്‍, കുട്ടികള്‍ അടക്കം ഉള്ള ജനക്കൂട്ടം ആണ് വേണ്ടിയിരുന്നത്. പക്ഷെ സ്ത്രീകളെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയില്ല എന്ന് സുന്നികള്‍ പ്രശ്‌നം ഉണ്ടാക്കി എങ്കിലും നയപരമായ രീതിയില്‍ സച്ചി അതും കൈകാര്യം ചെയ്തു കൊണ്ട് ദ്വീപിലെ സുന്നി മത ഭീകരവാദികള്‍ക്ക് മലയാളികള്‍ ആരാണ് എന്നു കാണിച്ചു കൊടുത്തു. ഇത് ഇന്ത്യയാണ് താലിബാന്‍ അല്ല എന്ന നിലക്ക് സംവിധായകന്‍ സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര്‍ പിപ്പിടി കാണിക്കാന്‍ വരുന്നത്…

ഐഎസ്‌ഐഎസിന്റെ വ്യക്തമായ സ്വാധീനം ദ്വീപില്‍ ഉണ്ടെന്നു അറിയുന്ന കേന്ദ്ര ഇന്റലിജന്‍സ് സംവിധാനം ദ്വീപിലെ ആയുധക്കടത്ത്, മയക്കുമരുന്ന്, ജിഹാദി തീവ്രവാദ റാക്കറ്റിനെ പിടിക്കാന്‍ അവിടെ റോയും മിലിറ്ററി ഇന്റലിജന്‍സും നേവല്‍ ഇന്റലിജന്‍സും വരെ ഇറക്കിയ സമയത്താണ് ഇവിടെ ഓരോ പൊറാട്ട് നാടകത്തിന്റെ പാട്ട് വച്ചു മലയാള സിനിമ ലോകം റെക്കോര്‍ഡ് ഡാന്‍സ് കളിക്കുന്നത്…

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ