സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, സീരിയല്‍ സെറ്റില്‍ എത്താതിനാല്‍ അന്വേഷിച്ചെത്തി സുഹൃത്ത്; രഞ്ജുഷയുടെ ആത്മഹത്യ പിറന്നാള്‍ ദിനത്തില്‍!

സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന്‍ ആത്മഹത്യ ചെയ്തത് സ്വന്തം പിറന്നാള്‍ ദിനത്തില്‍. ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റിലെ മുറിയില്‍ തിങ്കളാഴ്ച രാവിലെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷയുടെ താമസം.

പറവൂര്‍ കരുമാലൂര്‍ ലക്ഷ്മി ഗോവിന്ദത്തില്‍ രഞ്ജുഷ മേനോന്‍ രണ്ടു വര്‍ഷത്തിലേറെയായി കരിയത്തെ ഫ്‌ലാറ്റിലാണ് താമസം. ഇന്നലെ പുലര്‍ച്ചെ സീരിയല്‍ സംവിധാനവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നു പോയിരുന്നു എന്നാണ് മനോജ് പറയുന്നത്. രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്തിയില്ല.

തുടര്‍ന്ന് ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാത്തതിനാല്‍ താന്‍ തിരിച്ചു വീട്ടിലേക്ക് ചെന്നു. താമസിക്കുന്ന ഫ്‌ലാറ്റിലെ വാതില്‍ പൂട്ടിയിരുന്നതിനാല്‍ താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ ഏണി വച്ച് ഫ്‌ലാറ്റിന്റെ പിന്‍വശത്തുകൂടി കയറി വാതില്‍ തുറന്നു നോക്കുമ്പോഴാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടത്.

ഫാനില്‍ നിന്നു നിലത്തിറക്കി പരിശോധിക്കുമ്പോള്‍ മരിച്ചിരുന്നു എന്നാണ് മനോജ് ശ്രീലകം പൊലീസിന് നല്‍കിയ മൊഴി. സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

അതേസമയം, മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളില്‍ അഭിനയിച്ച രഞ്ജുഷ, ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു വരികയായിരുന്നു. രഞ്ജുഷയ്ക്ക് രണ്ടാം ക്ലാസുകാരിയായ മകളുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക