പുരുഷന്മാര്‍ ശരിക്കുമൊന്ന് പേടിക്കണം, ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊന്നും പോകരുത്, നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്; വിജയ് ബാബു കേസില്‍ നിര്‍മ്മാതാവ്

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ചന്ദ്രകുമാര്‍. തട്ടിപ്പ് കേസാണ് ഇതെന്നും സിനിമാ മേലയിലെ പുരുഷന്മാര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊന്നും പോകരുതെന്നും ഭയപ്പെടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നെ കുറിച്ച് കുറ്റങ്ങള്‍ പറയുന്നവര്‍ ധാരാളമില്ലേ. അവര്‍ പുറത്ത് എന്തൊക്കെ പറയുന്നുണ്ടാവും. അവര്‍ക്ക് മനസ്സിന് സന്തോഷം കിട്ടുന്നത് കൊണ്ടായിരിക്കും. പക്ഷേ ഈ പറയുന്നവര്‍ക്ക് സ്വന്തം കുടുംബത്തില്‍ തന്നെ പണി കിട്ടുമ്പോള്‍ ആ സന്തോഷമൊക്കെ പോവും. വണ്ടിയോടിക്കുമ്പോള്‍ ഒന്ന് കണ്ണടച്ചാല്‍ മതി ആ സന്തോഷമൊക്കെ നഷ്ടമാവാന്‍. ഒരാള്‍ക്കിട്ട് പാരവെച്ച് അങ്ങനെ നോക്കുമ്പോള്‍, ഇയാള്‍ക്ക് തിരിച്ചും എന്നെങ്കിലുമൊരു പണി കിട്ടുമെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനെ കുറിച്ച് ഞാന്‍ ഈ ഘട്ടത്തില്‍ പറയുന്നില്ല. അത് ശരിയല്ല. കാരണം പുള്ളി ആകെ തകര്‍ന്ന് നില്‍ക്കുകയാണ്. വിജയ് ബാബുവിന്റെ കാര്യത്തില്‍ പരാതിക്കാരിക്ക് തെറ്റുപറ്റിയിട്ടുണ്ട്. ആദ്യത്തെ ദിവസം തന്നെ അതിജീവിത പരാതി കൊടുക്കണമായിരുന്നു.

ഈ നടിയും സംഭവത്തില്‍ കുറ്റക്കാരിയാണ്. അവരെന്തിനാണ് വിജയ് ബാബുവിനെ വിളിക്കുന്നതും മെസേജ് അയക്കുന്നതും. എല്ലാം പൈസയ്ക്ക് വേണ്ടിയാണ്. തട്ടിപ്പ് പരിപാടിയാണ്. നമ്മളെ സിനിമയില്‍ നമുക്ക് ഇഷ്ടമുള്ളവരെയല്ലേ നായികയാക്കുക.

അതില്‍ വേറെ ആള്‍ക്കാര്‍ക്ക് എന്ത് പറയാനാണ്. സംവിധായകനാണ് എല്ലാം തീരുമാനിക്കുക. നിര്‍മാതാവാണെങ്കില്‍ ഷൂട്ടിംഗിന് വേണ്ട കാര്യങ്ങള്‍ എത്തിച്ച് കൊടുക്കുക എന്നതാണ്. ഒരെണ്ണത്തിനെ സിനിമാ മേഖലയില്‍ വിശ്വസിക്കാനാവില്ല. എല്ലാം നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്ന നടിമാരാണ്. എന്റെ കൂടെ നൂറ് കോടിയുള്ള ഒരു മുതലാളിയുണ്ടെങ്കില്‍, എന്റെ കുറ്റവും പറഞ്ഞ് അയാളുടെ അടുത്തേക്ക് ഇടിച്ച് കയറി, അയാളുടെ പൈസയും അടിച്ച് മാറ്റുന്ന ആളുകളാണ് ഇവര്‍.

പുരുഷന്മാര്‍ ശരിക്കുമൊന്ന് പേടിക്കണം. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊന്നും പോകരുത്. നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പലതും നമ്മളെ പറ്റി വരും. ്രൈകം മാസികയില്‍ എന്നെ പറ്റി മോശമായി ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു. എന്റെ സുഹൃത്തായ ഒരു പോലീസുകാരനെ വിളിച്ചാണ് ഈ ആര്‍ട്ടിക്കിള്‍ എഴുതാനായി കൂടെ നിന്നവന്‍ കാര്യം പറഞ്ഞത്. നിങ്ങളുടെ കൂട്ടുകാരന്റെ എല്ലാം വിവരങ്ങളും വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. അവര്‍ക്ക് അതൊരു മനസ്സുഖമായിരിക്കും. എന്നാല്‍ ഞാന്‍ നീറിയ നീറ്റല്‍ ചെറുതല്ല. സിംഹാസനം നിര്‍മിച്ചത് ആ ചിരിയും വെച്ചാണ്. ഇത്തരക്കാര്‍ക്കൊക്കെ ദൈവം തന്നെ ശിക്ഷ കൊടുത്തോളുമെന്നാണ് വിശ്വസിക്കുന്നതെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ