ഈ നമ്പര്‍ അറിയാവുന്നവരുണ്ടെങ്കില്‍ എന്നെ അറിയിക്കുക, ഞാന്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ് ;അഭ്യര്‍ത്ഥനയുമായി ബാദുഷ

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവാണെന്ന പേരില്‍ ചലച്ചിത്ര താരത്തെ വിളിച്ച് മോശമായി സംസാരിച്ചയാളെ തിരിച്ചറിയാന്‍ സോഷ്യല്‍ മീഡിയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

ഫെയ്‌സ്ബുക്ക് പോസ്റ്റ്
സുഹൃത്തുക്കളേ,
കേരളത്തില്‍ സിനിമ ഷൂട്ടിങ് അനുമതി വന്നതിന്റെ അടിസ്ഥാനത്തില്‍ പീരുമേടില്‍ എന്റെ നിര്‍മാണത്തിലുള്ള പുതിയ ചിത്രം വിരുന്നിന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ തമിഴിലെ ആക്ഷന്‍ കിംങ് അര്‍ജ്ജുന്‍ നായകനായ ചിത്രം നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഞാനും പ്രിയ സുഹൃത്ത് അഡ്വ.ഗിരീഷ് നെയ്യാറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവനന്തപുരത്തുള്ള ഒരു ചലച്ചിത്ര താരത്തെ എന്റെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വ്യാജേന ഒരാള്‍ വിളിക്കുകയും, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ പേരില്‍ സംസാരിക്കുകയും വളരെ മോശമായ രീതിയില്‍ അവരോട് അവതരിപ്പിക്കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് സംശയം തോന്നിയ താരം ഉടനെ എന്നെ ബന്ധപ്പെടുകയും വിളിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു. 8943077282 എന്ന നമ്പറില്‍ നിന്നാണ് ഇയാള്‍ വിളിച്ചിരിക്കുന്നത്.ഈ വ്യാജ നമ്പറില്‍ True Caller കാണിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മങ്കര എന്ന രീതിയിലാണ്. സിനിമ മേഖലയില്‍ അങ്ങനെ ഒരാള്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ഉള്ളതായി എനിക്ക് അറിവില്ല.

മാത്രവുമല്ല നിലവില്‍ ഈ നമ്പര്‍ സ്വിച്ച്ഓഫുമാണ്. ആയതു കൊണ്ട് ഈ വ്യാജനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്.
സത്യത്തില്‍ അങ്ങനെ ഒരു നമ്പറിലുള്ള ആളോ മറ്റ് തരത്തിലുള്ള കാര്യങ്ങളോ എന്റെ സെറ്റില്‍ ഇല്ല. ഇത്തരത്തിലുള്ള വ്യാജ അറിയിപ്പുകളോ മറ്റ് ഫോണോ വന്നാല്‍ എന്റെയോ, സംവിധായകന്റേയോ അറിവോടെയല്ലന്നും, ഇതില്‍ ഞങ്ങള്‍ക്ക് പങ്കിലെന്നും അറിയിക്കുന്നു. മേല്‍ കാണിച്ചിരിക്കുന്ന നമ്പര്‍ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ തീര്‍ച്ചയായും എന്നെ നേരിട്ടോ വാട്‌സപ്പിലൂടെയോ അറിയിക്കുക.
എന്ന്
സ്വന്തം,
ബാദുഷ

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക