'ആസ്തി 12490 കോടി'; അംബാനിക്കും അദാനിക്കും ഒപ്പം ശത കോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടി ഷാരുഖ് ഖാൻ

അംബാനിക്കും അദാനിക്കും ഒപ്പം ശത കോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടി ഷാരുഖ് ഖാൻ. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ വാർഷിക റാങ്കിംഗായ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ലാണ് ഷാരുഖ് ഖാൻ ഇടം പിടിച്ചത്. വൻകിട വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, സെലിബ്രിറ്റി പട്ടികയിൽ കിംഗ് ഖാൻ തന്നെയാണ് മുന്നിൽ.

59 വയസ്സുള്ള സൂപ്പർ താരത്തിന്‍റെ ആസ്തി 12490 കോടി രൂപയാണ്. ഫോർബ്സ് മാഗസിൻ 1.6 ബില്യൺ ഡോളർ ആസ്തി കണക്കാക്കുന്ന അർനോൾഡ് ഷ്വാസ്‌നെഗർ, പോപ്പ് താരം റിഹാന, ഗോൾഫ് താരം ടൈഗർ വുഡ്‌സ്, ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരുടെ പട്ടികയിലും കിംഗ് ഖാൻ ഇടം നേടും. ബോളിവുഡ് നടി ജൂഹി ചൗള, നടന്മാരായ ഹൃത്വിക് റോഷൻ, അമിതാഭ് ബച്ചൻ, ചലച്ചിത്ര സംവിധായകൻ കരൺ ജോഹർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ബോളിവുഡ് സെലിബ്രിറ്റികൾ.

ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് 2002 ൽ സ്ഥാപിച്ച ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്‍റാണ് സ്വപ്ന നേട്ടത്തിലേക്കുള്ള വഴി തുറന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്‍റിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ഷാരൂഖ് ഖാന്റെ സമ്പത്ത് വൻതോതിൽ ഉയർന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ജവാനിലൂടെ സ്വന്തമാക്കിയ താരത്തിന് മറ്റൊരു നേട്ടം കൂടിയായി ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ൽ ഇടം പിടിച്ചത്.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു