'അനിലേട്ടന്‍ ഓക്കെയാണോ?' മരിച്ചു എന്ന് സ്വപ്‌നം കണ്ട് കനി; രണ്ടു വര്‍ഷം മുമ്പ് താരം നല്‍കിയ മറുപടി..

2020 നല്‍കിയ നഷ്ടങ്ങളുടെ പട്ടികയിലേക്ക് നടന്‍ അനില്‍ നെടുമങ്ങാടിന്റെ പേരും എഴുതപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച ഞെട്ടലിലാണ് സിനിമാലോകവും പ്രേക്ഷകരും. നടി കനി കുസൃതിയോട് രണ്ടു വര്‍ഷം മുമ്പ് അനില്‍ പറഞ്ഞ വാക്കുകളാണ് ആരാധകരെ വീണ്ടും വേദനയില്‍ ആഴ്ത്തിയിരിക്കുന്നത്.

2018-ല്‍ കനിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് നടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അനില്‍ മരിച്ചതായി കനി സ്വപ്‌നം കണ്ടതും ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞതുമാണ് ചാറ്റിലുള്ളത്. “”മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു”” എന്ന ക്യാപ്ഷനോടെയാണ് അന്ന് അനില്‍ ഈ ചാറ്റ് പങ്കുവെച്ചത്.

അനിലേട്ടാ.. എന്ന ക്യാപ്ഷനോടെ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കനി. അയ്യപ്പനും കോശിയും സിനിമയിലെ വേഷത്തിലൂടെ മുഖ്യധാരാ സിനിമയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ നടനായിരുന്നു അനില്‍. നാടകത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ടെലിവിഷനിലും സജീവമായി.

പാവാട, കമ്മട്ടിപ്പാടം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, തെളിവ് തുടങ്ങിയ ചിത്രങ്ങളിലും താരം മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ജോജു ജോര്‍ജ് ചിത്രം പീസിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങിയ താരം ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ വീണു പോവുകയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക