പൊതുവേദിയില്‍ കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് സായി പല്ലവി; വിഡിയോ

സായി പല്ലവി നായികാവേഷം അവതരിപ്പിക്കുന്ന ‘ഗാര്‍ഗി’ സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെ കരഞ്ഞ് ഐശ്വര്യ ലക്ഷ്മി. വേദിയില്‍ കണ്ണുനിറഞ്ഞ ഐശ്വര്യയെ സായി പല്ലവി ആശ്വസിപ്പിച്ചു. ”ഗാര്‍ഗി ഐശ്വര്യയെ സംബന്ധിച്ച് വൈകാരികമായി ബന്ധമുള്ള ഒരു ചിത്രമാണ്. സിനിമ റിലീസാകുന്നതിന്റെ ആനന്ദക്കണ്ണീരാണ് ഇത്’ ഐശ്വര്യയെ ആശ്വസിപ്പിച്ച് സായ് പല്ലവി പറഞ്ഞു.

‘ഗാര്‍ഗി എനിക്ക് ഒരു വൈകാരിക സിനിമയാണ്. അതിന്റെ ആശയം കൊണ്ടല്ല, അതില്‍ ജോലി ചെയ്ത ആളുകളാല്‍. മിടുക്കരായ നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തിലുണ്ട്. പിന്നെ സായ് പല്ലവി അല്ലായിരുന്നെങ്കില്‍ അതൊരിക്കലും ഗാര്‍ഗി ആവുമായിരുന്നില്ല. നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത്ര മനോഹരമായി ഗാര്‍ഗിയെ അവതരിപ്പിക്കാനാവില്ല’.- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

രവിചന്ദ്രന്‍ രാമചന്ദ്രന്‍, ഐശ്വര്യ ലക്ഷ്മി, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാര്‍ഗി നിര്‍മിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തോളം നീണ്ട ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയുമായി നിന്ന ഒരാള്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നുവെന്ന് ഗാര്‍ഗിയുടെ സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍ പറഞ്ഞു.

തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രമാണ് ഗാര്‍ഗി. ജൂലൈ 15 നാണ് റിലീസ്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ