ചെറിയ വടക്ക് പകരം വലിയ വട... മറുപടി കൊടുത്ത ചിമ്പു; മലയാളികളെ ചിരിപ്പിച്ച കലാഭവൻ ഹനീഫ്

മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാഭവൻ ഹനീഫ് ഇനി ഓർമ്മ.
അഭിനയജീവിതത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കലാവഭവൻ ഹനീഫിന് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങൾ തന്നെയായിരുന്നു.

കൊച്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് ശരാശരി വിദ്യാഭ്യാസം മാത്രം നേടിയ ഹനീഫ് നാടകങ്ങളിലൂടെയും കലാഭവനിലൂടെയും തന്റെ കഴിവ് തെളിയിച്ച് സിനിമയിലെത്തിയ നടനാണ്. മലയാളി ഓർത്തിരിക്കുന്ന നിരവധി കോമഡി രംഗങ്ങളിൽ പലതിലും കലാഭവൻ ഹനീഫിന്റെ സാന്നിധ്യമുണ്ട്.

തന്റെ കയ്യിൽ ആകെയുള്ളത് അഭിനയം മാത്രമാണെന്ന് ഹനീഫ് ഒരിക്കൽ പറയുകയുണ്ടായി. സിനിമയാണ് തന്റെ ജീവിതമെന്നും, സിനിമയ്ക്ക് തന്നെ ആവശ്യമില്ലെങ്കിലും തനിക്ക് സിനിമ എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ഹനീഫ് പറയുന്നു. 1978 ൽ തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിനും മിമിക്രിക്കും ഒന്നാം സ്ഥാനം നേടിയത് കലാഭവൻ ഹനീഫ് ആയിരുന്നു.

കലാഭവനിലെ മിമിക്സ് പരേഡിന്റെ ഇന്റർവെൽ സമയത്ത് ഹരിശ്രീ അശോകനുമായി ചേർന്ന് മുക്കാൽ മണിക്കൂറോളം മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് കലാഭവൻ ടീമിലേക്ക് ഹനീഫ് സജീവമാവുന്നത്. പിന്നീട് ജീവിത പ്രാരാഭ്തവുമായി ബന്ധപ്പെട്ട മറ്റൊരു ജോലി നോക്കുന്നതുകൊണ്ടാണ് ഹനീഫ് മുഴുവൻ സമയ മിമിക്രി കലാകാരൻ എന്ന പദവിയിൽ നിന്നും മാറിനിൽക്കുന്നതും ജീവിക്കാൻ വേണ്ടി അലയുന്നതും.

Kalabhavan Haneef - IMDb

കലാഭവനിൽ കൂടെയുണ്ടായിരുന്ന പലരും സിനിമയിൽ താരങ്ങളായി മാറി. 1990-ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രിയമായ വേഷങ്ങളായിരുന്നു.

മുപ്പത് വർഷത്തിനിടയ്ക്ക് നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കലാഭവൻ ഹനീഫ്. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും ഹനീഫ് വേഷമിട്ടിട്ടുണ്ട്. ‘കോമഡിയും മിമിക്സും പിന്നെ ഞാനും’ അത്തരത്തിൽ ജനപ്രിയമായ പരിപാടിയായിരുന്നു.

May be an image of 18 people

ഈ ലോകത്ത് നിന്നും കലാഭവൻ ഹനീഫ് വിടവാങ്ങുമ്പോൾ ചിരിയുണർത്തിയ നിരവധി അഭിനയമുഹൂർത്തങ്ങളാണ് പ്രേക്ഷകന് മുന്നിലൂടെ കടന്നുപോവുന്നത്. പറക്കും തളികയിലെ ഇത് മാമന്റെ ആദ്യത്തെ കല്ല്യാണമാണോ എന്ന ചോദ്യത്തിന് കല്ല്യാണ ചെക്കൻ പറയുന്ന ‘ആദ്യത്തേതും അവസാനത്തേതും’ എന്ന ഡയലോഗ് മലയാളി എന്നും ഓർത്തിരിക്കുന്നതാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ‘സോമനും ശശിയും’ രംഗവും പാണ്ടിപ്പടയിലെ ‘ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി’ എന്ന രംഗവും പ്രേക്ഷകനെ എല്ലാകാലത്തും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. വിട കലാഭവൻ ഹനീഫ്, ഓർത്തിരുന്ന് ചിരിക്കാൻ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചതിന് നന്ദി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ