ചെറിയ വടക്ക് പകരം വലിയ വട... മറുപടി കൊടുത്ത ചിമ്പു; മലയാളികളെ ചിരിപ്പിച്ച കലാഭവൻ ഹനീഫ്

മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാഭവൻ ഹനീഫ് ഇനി ഓർമ്മ.
അഭിനയജീവിതത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കലാവഭവൻ ഹനീഫിന് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങൾ തന്നെയായിരുന്നു.

കൊച്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് ശരാശരി വിദ്യാഭ്യാസം മാത്രം നേടിയ ഹനീഫ് നാടകങ്ങളിലൂടെയും കലാഭവനിലൂടെയും തന്റെ കഴിവ് തെളിയിച്ച് സിനിമയിലെത്തിയ നടനാണ്. മലയാളി ഓർത്തിരിക്കുന്ന നിരവധി കോമഡി രംഗങ്ങളിൽ പലതിലും കലാഭവൻ ഹനീഫിന്റെ സാന്നിധ്യമുണ്ട്.

തന്റെ കയ്യിൽ ആകെയുള്ളത് അഭിനയം മാത്രമാണെന്ന് ഹനീഫ് ഒരിക്കൽ പറയുകയുണ്ടായി. സിനിമയാണ് തന്റെ ജീവിതമെന്നും, സിനിമയ്ക്ക് തന്നെ ആവശ്യമില്ലെങ്കിലും തനിക്ക് സിനിമ എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ഹനീഫ് പറയുന്നു. 1978 ൽ തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിനും മിമിക്രിക്കും ഒന്നാം സ്ഥാനം നേടിയത് കലാഭവൻ ഹനീഫ് ആയിരുന്നു.

കലാഭവനിലെ മിമിക്സ് പരേഡിന്റെ ഇന്റർവെൽ സമയത്ത് ഹരിശ്രീ അശോകനുമായി ചേർന്ന് മുക്കാൽ മണിക്കൂറോളം മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് കലാഭവൻ ടീമിലേക്ക് ഹനീഫ് സജീവമാവുന്നത്. പിന്നീട് ജീവിത പ്രാരാഭ്തവുമായി ബന്ധപ്പെട്ട മറ്റൊരു ജോലി നോക്കുന്നതുകൊണ്ടാണ് ഹനീഫ് മുഴുവൻ സമയ മിമിക്രി കലാകാരൻ എന്ന പദവിയിൽ നിന്നും മാറിനിൽക്കുന്നതും ജീവിക്കാൻ വേണ്ടി അലയുന്നതും.

Kalabhavan Haneef - IMDb

കലാഭവനിൽ കൂടെയുണ്ടായിരുന്ന പലരും സിനിമയിൽ താരങ്ങളായി മാറി. 1990-ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രിയമായ വേഷങ്ങളായിരുന്നു.

മുപ്പത് വർഷത്തിനിടയ്ക്ക് നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കലാഭവൻ ഹനീഫ്. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും ഹനീഫ് വേഷമിട്ടിട്ടുണ്ട്. ‘കോമഡിയും മിമിക്സും പിന്നെ ഞാനും’ അത്തരത്തിൽ ജനപ്രിയമായ പരിപാടിയായിരുന്നു.

May be an image of 18 people

ഈ ലോകത്ത് നിന്നും കലാഭവൻ ഹനീഫ് വിടവാങ്ങുമ്പോൾ ചിരിയുണർത്തിയ നിരവധി അഭിനയമുഹൂർത്തങ്ങളാണ് പ്രേക്ഷകന് മുന്നിലൂടെ കടന്നുപോവുന്നത്. പറക്കും തളികയിലെ ഇത് മാമന്റെ ആദ്യത്തെ കല്ല്യാണമാണോ എന്ന ചോദ്യത്തിന് കല്ല്യാണ ചെക്കൻ പറയുന്ന ‘ആദ്യത്തേതും അവസാനത്തേതും’ എന്ന ഡയലോഗ് മലയാളി എന്നും ഓർത്തിരിക്കുന്നതാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ‘സോമനും ശശിയും’ രംഗവും പാണ്ടിപ്പടയിലെ ‘ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി’ എന്ന രംഗവും പ്രേക്ഷകനെ എല്ലാകാലത്തും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. വിട കലാഭവൻ ഹനീഫ്, ഓർത്തിരുന്ന് ചിരിക്കാൻ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചതിന് നന്ദി.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി