ചെറിയ വടക്ക് പകരം വലിയ വട... മറുപടി കൊടുത്ത ചിമ്പു; മലയാളികളെ ചിരിപ്പിച്ച കലാഭവൻ ഹനീഫ്

മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാഭവൻ ഹനീഫ് ഇനി ഓർമ്മ.
അഭിനയജീവിതത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കലാവഭവൻ ഹനീഫിന് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങൾ തന്നെയായിരുന്നു.

കൊച്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് ശരാശരി വിദ്യാഭ്യാസം മാത്രം നേടിയ ഹനീഫ് നാടകങ്ങളിലൂടെയും കലാഭവനിലൂടെയും തന്റെ കഴിവ് തെളിയിച്ച് സിനിമയിലെത്തിയ നടനാണ്. മലയാളി ഓർത്തിരിക്കുന്ന നിരവധി കോമഡി രംഗങ്ങളിൽ പലതിലും കലാഭവൻ ഹനീഫിന്റെ സാന്നിധ്യമുണ്ട്.

തന്റെ കയ്യിൽ ആകെയുള്ളത് അഭിനയം മാത്രമാണെന്ന് ഹനീഫ് ഒരിക്കൽ പറയുകയുണ്ടായി. സിനിമയാണ് തന്റെ ജീവിതമെന്നും, സിനിമയ്ക്ക് തന്നെ ആവശ്യമില്ലെങ്കിലും തനിക്ക് സിനിമ എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ഹനീഫ് പറയുന്നു. 1978 ൽ തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിനും മിമിക്രിക്കും ഒന്നാം സ്ഥാനം നേടിയത് കലാഭവൻ ഹനീഫ് ആയിരുന്നു.

കലാഭവനിലെ മിമിക്സ് പരേഡിന്റെ ഇന്റർവെൽ സമയത്ത് ഹരിശ്രീ അശോകനുമായി ചേർന്ന് മുക്കാൽ മണിക്കൂറോളം മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് കലാഭവൻ ടീമിലേക്ക് ഹനീഫ് സജീവമാവുന്നത്. പിന്നീട് ജീവിത പ്രാരാഭ്തവുമായി ബന്ധപ്പെട്ട മറ്റൊരു ജോലി നോക്കുന്നതുകൊണ്ടാണ് ഹനീഫ് മുഴുവൻ സമയ മിമിക്രി കലാകാരൻ എന്ന പദവിയിൽ നിന്നും മാറിനിൽക്കുന്നതും ജീവിക്കാൻ വേണ്ടി അലയുന്നതും.

Kalabhavan Haneef - IMDb

കലാഭവനിൽ കൂടെയുണ്ടായിരുന്ന പലരും സിനിമയിൽ താരങ്ങളായി മാറി. 1990-ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രിയമായ വേഷങ്ങളായിരുന്നു.

മുപ്പത് വർഷത്തിനിടയ്ക്ക് നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കലാഭവൻ ഹനീഫ്. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും ഹനീഫ് വേഷമിട്ടിട്ടുണ്ട്. ‘കോമഡിയും മിമിക്സും പിന്നെ ഞാനും’ അത്തരത്തിൽ ജനപ്രിയമായ പരിപാടിയായിരുന്നു.

May be an image of 18 people

ഈ ലോകത്ത് നിന്നും കലാഭവൻ ഹനീഫ് വിടവാങ്ങുമ്പോൾ ചിരിയുണർത്തിയ നിരവധി അഭിനയമുഹൂർത്തങ്ങളാണ് പ്രേക്ഷകന് മുന്നിലൂടെ കടന്നുപോവുന്നത്. പറക്കും തളികയിലെ ഇത് മാമന്റെ ആദ്യത്തെ കല്ല്യാണമാണോ എന്ന ചോദ്യത്തിന് കല്ല്യാണ ചെക്കൻ പറയുന്ന ‘ആദ്യത്തേതും അവസാനത്തേതും’ എന്ന ഡയലോഗ് മലയാളി എന്നും ഓർത്തിരിക്കുന്നതാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ‘സോമനും ശശിയും’ രംഗവും പാണ്ടിപ്പടയിലെ ‘ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി’ എന്ന രംഗവും പ്രേക്ഷകനെ എല്ലാകാലത്തും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. വിട കലാഭവൻ ഹനീഫ്, ഓർത്തിരുന്ന് ചിരിക്കാൻ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചതിന് നന്ദി.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി