'ജഗതിയെ എവിടെ, എങ്ങനെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല'; വെെറല്‍ മേക്കപ്പ് ചിത്രത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

മമ്മൂട്ടിയുടെ ‘സിബിഐ 5’ല്‍ നടന്‍ ജഗതി ശ്രീകുമാറും എത്തും എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. സിബിഐ സീരിസുകളില്‍ വിക്രം എന്ന കഥാപാത്രമായാണ് ജഗതി വേഷമിട്ടിരുന്നത്. ചിത്രത്തില്‍ ജഗതി ഉണ്ടാവുമോ എന്ന ചോദ്യം ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

ചിത്രത്തില്‍ ജഗതി ജോയിന്‍ ചെയ്തു എന്ന തരത്തില്‍ ഒരു ചിത്രം ഇന്ന് രാവിലെ നടന്‍ അജു വര്‍ഗീസും നടി ശ്വേത മേനോനും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുമെല്ലാം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ജഗതി ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടില്ല എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ അരോമ മോഹന്‍ ആണ് ഇത് സംബന്ധിച്ച് കാന്‍ ചാനലിനോട് പ്രതികരിച്ചത്. അമ്പിളിച്ചേട്ടനെ ഈ സിനിമയില്‍ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നിരുന്നു എന്നത് നേരാണ്. എന്നാല്‍ അദ്ദേഹം ഈ നിമിഷം വരെ സിനിമയുടെ ലൊക്കേഷനില്‍ വന്നിട്ടുമില്ല, അഭിനയിച്ചിട്ടുമില്ല.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജഗതി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്ന് അദ്ദേഹം മേക്കപ്പ് ഇടുന്ന ചിത്രമാണ് വാസ്തവത്തില്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്. സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ ജഗതിയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആശയം ആദ്യമുണ്ടാകുന്നത് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിയില്‍ നിന്നാണ്.

ഇക്കാര്യം അദ്ദേഹം സംവിധായകനുമായി സംസാരിച്ചു. മമ്മൂട്ടിയുടെ അടുക്കലും ഈ ചര്‍ച്ച എത്തി. എല്ലാവരും ഒരേസ്വരത്തില്‍ അതിന് സമ്മതം മൂളുകയായിരുന്നു. പക്ഷേ ജഗതിയെ എവിടെ, എങ്ങനെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

അതുവരെ എങ്കിലും ഇത്തരം അഭ്യൂഹങ്ങള്‍ ഒഴിവാക്കണം. പൂര്‍വ്വാധികം ശക്തിയോടെ ജഗതി സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരാണ് സിനിമാപ്രേമികള്‍. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസ്യതയെ പോലും കളങ്കപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതെന്നും അരോമ മോഹന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക