എന്റെ ‘ജയിലര്‍’ കണ്ടവർക്ക് കാശ് തിരിച്ചു കൊടുക്കാൻ തയ്യാറാണ്': ധ്യാന്‍ ശ്രീനിവാസന്‍

ഈയിടെ ഏറെ ചർച്ചയായ ഒന്നാണ് രജനികാന്ത് ചിത്രം ജയിലറും മലയാള ചിത്രം ജയിലറും. പേരിലെ സാമ്യത്തിന്റെ പേരിൽ ഇരുചിത്രങ്ങളും വലിയ രീതിയിൽ ചർച്ചാവിഷയമാവുകയും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഒടുവിൽ തമിഴ് ജയിലറിനൊപ്പം തീയറ്ററിൽ എത്താനിരുന്ന ചിത്രം റിലീസ് മാറ്റിവെക്കുകയിരുന്നു. ഇപ്പോഴിതാ തന്റെ ജയിലർ കണ്ടവർക്ക് കാശ് തിരിച്ച കൊടുക്കാമെന്ന് ധ്യാൻ ശ്രീനിവാസൻ.

‘നദികളില്‍ സുന്ദരി യമുന’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയായിരുന്നു ധ്യാൻ ഇക്കാര്യം പറഞ്ഞത്. ധ്യാനിന്റെ സിനിമയാണെന്ന് കരുതി ജയിലർ കാണാൻ പോയ കുറേ കുടുംബങ്ങളുണ്ട് എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോഴാണ് ‘അത് ഞാനറിഞ്ഞില്ല. അവരുടെ കാശ് തിരിച്ച് കൊടുക്കാൻ ഞാൻ തയ്യാറാണ്’ എന്ന് ധ്യാൻ തമാശ രൂപേണ പറഞ്ഞത്.

അതുകൂടാതെ തന്റെ അഭിമുഖങ്ങൾ കണ്ട ആരും സിനിമ കാണാൻ പോകരുത് എന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. സിനിമ പുറത്തിറങ്ങി റിപ്പോർട്ടുകൾ അറിഞ്ഞതിന് ശേഷം മാത്രമേ സിനിമയ്ക്ക് പോകാവൂ എന്നാണ് ധ്യാൻ പറയുന്നത്. തനിക്ക് വലിയൊരു നടനായി പേരെടുക്കണം എന്ന ആഗ്രഹം ഇല്ലെന്നും ധ്യാൻ പറഞ്ഞു.

‘രണ്ട് വര്‍ഷത്തിനിടെ ചെയ്ത സിനിമകളില്‍ താൻ ഏറ്റവും കൂടുതല്‍ വ്യക്തിപരമായി പുഷ് ചെയ്തത് ഉടല്‍ എന്ന സിനിമയാണ് എന്നും ധ്യാൻ പറയുന്നു. ആ സിനിമയ്ക്ക് ഒരു ക്വാളിറ്റിയുണ്ടെന്ന് ഉറപ്പുണ്ടായിരുന്നു. അതിനു ശേഷം ഞാന്‍ പുഷ് ചെയ്യാന്‍ പോകുന്ന സിനിമയായിരിക്കും ‘നദികളില്‍ സുന്ദരി യമുന’ എന്ന് താരം പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക