ഗായകനായി എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്..: വിനീത് ശ്രീനിവാസൻ

ഗായകനായി കരിയർ ആരംഭിച്ച്, നടനും, നിർമ്മാതാവായും, സംവിധായകനായും, തിരക്കഥാകൃത്തായും, ഗാന രചയിതാവായും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. വിദ്യാസാഗർ സംഗീത സംവിധാനം നിർവഹിച്ച കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസൻ തന്റെ പിന്നണി ഗാന കരിയർ ആരംഭിക്കുന്നത്.

ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തെ കുറിച്ചും വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലെ ഗാനങ്ങളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ഗായകനായി എന്നത് അത്ഭുതത്തോടെയാണ് താൻ കാണുന്നത് എന്നാണ് വിനീത് പറയുന്നത്. സ്‌കൂൾകാലഘട്ടത്തിൽ രവീന്ദ്രൻമാഷുടെയും ദാസേട്ടൻ്റെയുമൊക്കെ പാട്ടുകൾ ഏറ്റുപാടാൻ ശ്രമിച്ചാൽപോലും തന്നെക്കൊണ്ട് പറ്റില്ലായിരുന്നുവെന്നും വിനീത് പറയുന്നു.

“വർഷങ്ങൾക്കുശേഷം സിനിമയിൽ ഞാനെഴുതിയ മൂന്ന് പാട്ടുകളുണ്ട്. അതങ്ങനെ സംഭവിച്ചു എന്നേ പറയാനാകൂ. ഗാനരചന മനുമഞ്ജിത്തിനെ എൽപ്പിക്കാനായിരുന്നു തീരുമാനം. അവന് നൽകാൻ വരികളുടെ ഏകദേശ രൂപമൊരുക്കി, ആ ശ്രമങ്ങളാണ് പിന്നീട് പാട്ടുകളായിമാറിയത്. പഴയ പാട്ടുകളോട് ചേർന്നുനിൽക്കുന്ന ഗാനങ്ങളായിരുന്നു ആവശ്യം.

‘നീ മധുപകരൂ…’ എന്ന ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്, ഇതിൽനിന്നാണ് ‘മധുപകരൂ നീ താരകേ’യെന്നെഴുതിയത്. മനസ്സിലെ മോഹം നീയേ… എന്നുകൂടി ചേർത്തു. എന്തിനെക്കുറിച്ചാകണം പാട്ട് എന്നാലോചിച്ചപ്പോൾ മദ്യത്തെക്കുറിച്ചോ ഇഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചോ ആകട്ടെയെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ‘കൊതിച്ചിട്ടും വരാനെന്തേ വൈകി നീ’യെന്ന വരി പിറന്നത്.

മനുവിനോട് പറയാനാണെങ്കിലും ഇത്രയും എഴുതിക്കഴിഞ്ഞ് അവനോട് ബാക്കി ചോദിക്കുന്നതിൽ ഒരു ശരികേടുണ്ടെന്ന് തോന്നി, അതുകൊണ്ട് ഞാൻതന്നെ പൂർത്തിയാക്കി. ഗായകനായെന്നകാര്യം അത്ഭുതത്തോടെയാണ് കാണുന്നത്. സ്‌കൂൾകാലഘട്ടത്തിൽ രവീന്ദ്രൻമാഷുടെയും ദാസേട്ടൻ്റെയുമൊക്കെ പാട്ടുകൾ ഏറ്റുപാടാൻ ശ്രമിച്ചാൽപോലും എന്നെക്കൊണ്ട് പറ്റില്ലായിരുന്നു. പിന്നണിഗാനത്തിന്റെ ഒരു രീതി മാറാൻ തുടങ്ങിയകാലത്താണ് ഞാൻ പാടാൻ തുടങ്ങുന്നത്…” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”