ആ പേര് കേട്ട് ഞാന്‍ ഞെട്ടി, ആ വ്യക്തി ഇന്നലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം വാങ്ങി: വിനീത് ശ്രീനിവാസന്‍

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുകയാണ് എം.എം കീരവാണിയും ‘ആര്‍ആര്‍ആര്‍’ ടീമും. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനല്‍ സോംഗ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം നേടിയത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയില്‍ എത്തുന്നത്. 2009ല്‍ എ.ആര്‍ റഹ്‌മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്.

ആര്‍ആര്‍ആറിന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് രാഷ്ട്രീയ-ചലച്ചിത്ര പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഗാനരംഗത്തില്‍ ചുവടുവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രതികരിച്ചത്. ഇതിനിടെ എം.എം കീരവാണിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

വിനീതിന്റെ കുറിപ്പ്:

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ എതിര്‍വശത്ത് ഒരു ഭാര്യയും ഭര്‍ത്താവും താമസിച്ചിരുന്നു. വളരെ നല്ലവരും വിനയമുള്ളവരും ലാളിത്യമുള്ളവരുമായിരുന്നു അവര്‍. ഭര്‍ത്താവ് തലശ്ശേരിക്കാരനും ഭാര്യ ആന്ധ്രക്കാരിയുമായിരുന്നു. ഞങ്ങള്‍ എപ്പോള്‍ കണ്ടുമുട്ടിയാലും എന്തെങ്കിലും സംസാരിക്കുമായിരുന്നു.

ഒരിക്കല്‍ എന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ വണ്ടിയോടിച്ച് പോകുന്നതിനിടെ ആ ചേച്ചി ഒരു മധ്യവയസ്‌കനൊപ്പം നടന്നുപോകുന്നത് കണ്ടു. കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു. ഞങ്ങള്‍ പരസ്പരം ചിരിച്ചു, ഒടുവില്‍ ആ ചേച്ചി പറഞ്ഞു, വിനീത് ഇത് എന്റെ സഹോദരനാണ്. ആദരവോടെ അദ്ദേഹം എനിക്ക് നേരേ തിരിഞ്ഞ്, പേര് പറഞ്ഞു.

ആ പേര് കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എനിക്ക് നടുക്കമുണ്ടായി. പാര്‍ക്കിംഗ് ചെയ്യുന്നിടത്ത് ഞാന്‍ കണ്ട വ്യക്തി കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം വാങ്ങി, 2022-ല്‍ അദ്ദേഹത്തിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗാനത്തിന്, എം.എം കീരവാണി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക