ഇന്റിമേറ്റ് സീന്‍ ഉള്‍പ്പെടെ പലതിലും അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്, സംവിധായകരോട് പറഞ്ഞ് ഒഴിവാക്കും: വിനീത് ശ്രീനിവാസന്‍

തനിക്ക് അഭിനയിക്കാന്‍ സാധിക്കാത്ത സീനുകളെ കുറിച്ച് പറഞ്ഞ് വിനീത് ശ്രീനിവാസന്‍. അങ്ങനെയുള്ള സീനുകള്‍ വരുമ്പോള്‍ അത് മാറ്റാന്‍ പറയാറുണ്ട് എന്നാണ് വിനീത് തുറന്നു പറയുന്നത്. ഇന്റിമേറ്റ് സീനുകളടക്കമുള്ള രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ല എന്നാണ് വിനീത് പറയുന്നത്.

”എനിക്ക് അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള മൂന്ന്, നാല് കാര്യങ്ങളാണുള്ളത്. ഒന്ന് ഞാന്‍ ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഓണ്‍ സ്‌ക്രീന്‍ സിഗരറ്റ് വലി ബുദ്ധിമുട്ടാണ്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളില്‍ ആ സീന്‍ സംവിധായകരോട് പറഞ്ഞ് മാറ്റിച്ചിട്ടുണ്ട്.”

”തണ്ണീര്‍മത്തനിലെ സിഗരറ്റ് വിലക്കുന്ന സീനും ഞാന്‍ പറഞ്ഞ് ഒഴിവാക്കി. പിന്നെ ഡാന്‍സും ഫൈറ്റും ഇന്റിമേറ്റ് സീനും ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്” എന്നാണ് വിനീത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ സിനിമയെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് സിനിമയുടെ ക്ലൈമാക്‌സ് ആളുകള്‍ എങ്ങനെ സ്വീകരിക്കും എന്നത് ടെന്‍ഷന്‍ അടിപ്പിച്ചിരുന്നു. ഈ സിനിമ നേരത്തെ സംഭവിക്കേണ്ടതായിരുന്നു. പിന്നെ ‘റോഷാക്ക്’ ഇറങ്ങിയ ശേഷമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ കാര്യത്തില്‍ കോണ്‍ഫിഡന്‍സ് വന്നത്.

റോഷാക്കിന്റെ തിയേറ്റര്‍ റസ്‌പോണ്‍സ് കണ്ട് താന്‍ സംവിധായകന്‍ അഭിനവിനോട് പറഞ്ഞിരുന്നു റോഷാക്ക് ഓടുന്നുണ്ടെങ്കില്‍ മുകുന്ദനുണ്ണിയേയും ആളുകള്‍ സ്വീകരിക്കുമെന്ന് എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. നവംബര്‍ 11ന് ആണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് റിലീസ് ചെയ്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക