മോശം റിവ്യൂ കാണുമ്പോള്‍ വിഷമം തോന്നും, എങ്കിലും വിമര്‍ശനങ്ങള്‍ എനിക്ക് ഗുണം ചെയ്തിട്ടേയുള്ളൂ: വിനീത് ശ്രീനിവാസന്‍

സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ച് വരുന്ന വിമര്‍ശനങ്ങള്‍ തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. ചില കഥാപാത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇങ്ങനെയൊരു കഥാപത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്നാണ് വിനീത് പറയുന്നത്.

സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നതു കൊണ്ട് തനിക്ക് ഒരുപാടു ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലര്‍വാടി എന്ന സിനിമ ചെയ്യുമ്പോള്‍ ഓര്‍ക്കുട്ട് സജീവമായ സമയമാണ്. അതില്‍ ഒരുപാട് സിനിമാ ചര്‍ച്ചകള്‍ നടക്കാറുണ്ട്. അതൊക്കെ താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇങ്ങനെ ഒരു ഓഡിയന്‍സ് കൂടി ഉണ്ട് എന്ന ഓര്‍മ മനസില്‍ വച്ചുകൊണ്ടു മുന്നോട്ടു പോകാന്‍ അത് സഹായിച്ചിട്ടുണ്ട്.

ചില കഥാപാത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇങ്ങനെയൊരു കഥാപത്രം വേണ്ട എന്ന തീരുമാനമെടുക്കാന്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സഹായിച്ചിട്ടുണ്ട്. സിനിമ ഇറങ്ങുന്ന സമയത്ത് മോശം റിവ്യൂ കാണുമ്പോള്‍ വിഷമം തോന്നുമെങ്കിലും മുന്നോട്ടുള്ള പാതയില്‍ അത് ഗുണം ചെയ്യുകയേ ഉള്ളൂ.

കാശ് കൊടുത്ത് സിനിമയ്ക്ക് പോകുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാം. ഓരോ ആളുകള്‍ക്കും ഇക്കാര്യത്തില്‍ ഓരോ കാഴ്ചപ്പാടുണ്ടാകും. താന്‍ തന്റെ അഭിപ്രായമാണ് പറഞ്ഞത്. ഓരോ കാര്യത്തെ കുറിച്ചും ഓരോരുത്തര്‍ക്ക് ഓരോ കാഴ്ചപ്പാടാണ്. നമ്മുടെ പടം ഇറങ്ങിക്കഴിഞ്ഞ് രണ്ടു മൂന്നു മാസം കഴിഞ്ഞാകും വീഡിയോ, പ്രിന്റ് നിരൂപണങ്ങള്‍ ശ്രദ്ധിക്കുക.

അതൊക്കെ കാണുമ്പോള്‍ കുറെ കാര്യങ്ങള്‍ മനസിലാകാറുണ്ട്. ഹൃദയം എന്ന തന്റെ സിനിമയില്‍ രണ്ടാം പകുതി കഴിയുമ്പോള്‍ നായക കഥാപാത്രത്തിന് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വീണ്ടും ഉണ്ടാകുന്നുണ്ട്. അതിനെ ചോദ്യം ചെയ്ത് കുറെ കുട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പത്തിരുപത്തിയെട്ട് വയസില്‍ ഇയാള്‍ക്ക് വീണ്ടും ഒരാളെ കാണുമ്പോള്‍ തന്നെ പ്രേമം ഉണ്ടാകുന്നോ എന്നായിരുന്നു അവരുടെ വിമര്‍ശനം. അത് കേട്ടപ്പോള്‍ താനും അത്തരത്തില്‍ ചിന്തിച്ചു. ഇരുപത്തിയെട്ടു വയസ്സായ ഒരാള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ ഒരു പ്രശ്‌നമുണ്ട് എന്ന് തോന്നി എന്നാണ് വിനീത് പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ