അതോടെ തേപ്പുകാരി എന്ന പേര് കിട്ടി, പക്ഷേ അതിന് ശേഷം സ്വയം എത്ര സ്‌ട്രോംഗാണെന്ന് മനസ്സിലായി: വിന്‍സി അലോഷ്യസ്

തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് നടി വിന്‍സി അലോഷ്യസ്. കോളജില്‍ പഠിക്കുമ്പോഴുണ്ടായ അനുഭവമാണ് നടി പങ്കുവെച്ചത്. കോളേജില്‍ വെച്ച് തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഒരു പോയിന്റില്‍ തനിക്കത് വേണ്ടെന്നുവെയ്ക്കേണ്ടിവന്നുവെന്നും നടി പറയുന്നു.

അതോടെ സോ കോള്‍ഡ് തേപ്പുകാരി എന്ന പേരും വലിയ ഒറ്റപ്പെടലുമാണ് എനിക്കുണ്ടായത്. എന്റെ തീരുമാനം ഇത്രവലിയ ഒറ്റപ്പെടല്‍ എനിക്ക് സമ്മാനിച്ചതിന്റെ കാരണം എനിക്ക് വ്യക്തമല്ലായിരുന്നു. അവിടെയൊക്കെ ഞാന്‍ ഡിപ്പന്റായിരുന്നു. ഇന്നും എനിക്ക് ആരെങ്കിലുമൊക്കെ ഒപ്പം വേണം.

വളരെ സാധാരണമായ ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. മകള്‍ക്ക് വേണ്ടി എറണാകുളത്ത് വന്ന് ഫ്ലാറ്റെടുത്ത് നില്‍ക്കുക എന്നത് സാമ്പത്തികമായി അവര്‍ക്ക് താങ്ങാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ആ ഘട്ടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് അതെല്ലാം നേരിട്ടത്.

കാരണം അവിടെ നിന്ന് പിന്നോട്ട് പോയിരുന്നെങ്കില്‍ പഠിപ്പും മുടങ്ങി ഒരു ദാമ്പത്യ ജീവിതത്തിലേയ്ക്ക് പോകേണ്ടി വന്നേനെ. സിനിമയില്‍ വരുന്നതിന് മുന്‍പും ശേഷവുമുള്ള എന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കറിയാം ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്ട്രോങ് ആകുകയാണ്. പക്ഷേ എനിക്ക് സ്വയം സ്ട്രോങ് ആണെന്ന് തോന്നിയത് കോളേജില്‍ നടന്ന ആ ഇന്‍സിഡന്റിന് ശേഷമാണ്. ഇന്ന് ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാനാകും എന്ന് എനിക്ക് ഉറപ്പുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക