അതോടെ തേപ്പുകാരി എന്ന പേര് കിട്ടി, പക്ഷേ അതിന് ശേഷം സ്വയം എത്ര സ്‌ട്രോംഗാണെന്ന് മനസ്സിലായി: വിന്‍സി അലോഷ്യസ്

തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് നടി വിന്‍സി അലോഷ്യസ്. കോളജില്‍ പഠിക്കുമ്പോഴുണ്ടായ അനുഭവമാണ് നടി പങ്കുവെച്ചത്. കോളേജില്‍ വെച്ച് തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഒരു പോയിന്റില്‍ തനിക്കത് വേണ്ടെന്നുവെയ്ക്കേണ്ടിവന്നുവെന്നും നടി പറയുന്നു.

അതോടെ സോ കോള്‍ഡ് തേപ്പുകാരി എന്ന പേരും വലിയ ഒറ്റപ്പെടലുമാണ് എനിക്കുണ്ടായത്. എന്റെ തീരുമാനം ഇത്രവലിയ ഒറ്റപ്പെടല്‍ എനിക്ക് സമ്മാനിച്ചതിന്റെ കാരണം എനിക്ക് വ്യക്തമല്ലായിരുന്നു. അവിടെയൊക്കെ ഞാന്‍ ഡിപ്പന്റായിരുന്നു. ഇന്നും എനിക്ക് ആരെങ്കിലുമൊക്കെ ഒപ്പം വേണം.

വളരെ സാധാരണമായ ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. മകള്‍ക്ക് വേണ്ടി എറണാകുളത്ത് വന്ന് ഫ്ലാറ്റെടുത്ത് നില്‍ക്കുക എന്നത് സാമ്പത്തികമായി അവര്‍ക്ക് താങ്ങാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ആ ഘട്ടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് അതെല്ലാം നേരിട്ടത്.

കാരണം അവിടെ നിന്ന് പിന്നോട്ട് പോയിരുന്നെങ്കില്‍ പഠിപ്പും മുടങ്ങി ഒരു ദാമ്പത്യ ജീവിതത്തിലേയ്ക്ക് പോകേണ്ടി വന്നേനെ. സിനിമയില്‍ വരുന്നതിന് മുന്‍പും ശേഷവുമുള്ള എന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കറിയാം ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്ട്രോങ് ആകുകയാണ്. പക്ഷേ എനിക്ക് സ്വയം സ്ട്രോങ് ആണെന്ന് തോന്നിയത് കോളേജില്‍ നടന്ന ആ ഇന്‍സിഡന്റിന് ശേഷമാണ്. ഇന്ന് ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാനാകും എന്ന് എനിക്ക് ഉറപ്പുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ