ഞാനും ഇടയില്‍ കേറി പറയുന്നുണ്ട്, അത് ഡയലോഗില്‍ ഇല്ലാത്തതാണ്: വിനയ് ഫോര്‍ട്ട്

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിനിമകളില്‍ ഏറെ ചര്‍ച്ചകളും വിവാദങ്ങളും നേരിട്ട ചിത്രമാണ് ‘ചുരുളി’. വിനയ് ഫോര്‍ട്ട് ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി എന്നിവര്‍ അണിനിരന്ന ചിത്രം വിമര്‍ശനങ്ങള്‍ക്കൊപ്പം പ്രശംസയും നേടിയിരുന്നു. ചുരുളി സെറ്റിലെ ലിജോ ജോസിനെ കുറിച്ച് പറയുകായാണ് വിനയ് ഫോര്‍ട്ട്.

ചിത്രത്തിന്റെ ഷൂട്ടിന് മോണിറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ആകെ ഉണ്ടായിരുന്നത് ചെറിയ ഒരു മൊബൈല്‍ പോലെ ഒരു സാധനമാണ് എന്നും അതില്‍ നോക്കിയാണ് പരിപാടികള്‍ മുഴുവന്‍ ചെയ്തതെന്നും വിനയ് പറഞ്ഞു.

ലിജോ ചേട്ടന്റെ സിനിമകളില്‍ അദ്ദേഹത്തിന്റെ വിഷന്‍ മാത്രമാണ് ഉണ്ടാവുക. ഒരു വണ്‍ മാന്‍ ഷോയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. സിനിമയില്‍ ചെമ്പന്‍ ചേട്ടനും സുര്‍ജിത്ത് ചേട്ടനും കൂടെ വേട്ടക്ക് പോകുന്ന സീനുണ്ട്. വേട്ട കഴിഞ്ഞ് വരുമ്പോള്‍ നീ ഒന്നിനും കൊള്ളാത്തവനാണ് എന്ന് പറയുന്ന ഡയലോഗ് പറഞ്ഞ് അവര്‍ അടി ആകുന്നുണ്ട്.

അതൊക്കെ കഴിഞ്ഞ് ചേച്ചി ഇറങ്ങി വന്ന് അവരും തെറി പറയും. അങ്ങനെ തെറിയുടെ അഭിഷേകമാണ്. എന്റെ കഥാപാത്രം ആ സമയത്ത് പാവത്താനില്‍ നിന്നും പതുക്കെ മാറി വരുന്ന അവസ്ഥയാണ്. സുര്‍ജിത്തേട്ടന്‍ വീണ്ടും തെറി പറയാന്‍ വന്നപ്പോള്‍ ഞാനും ഇടയില്‍ കേറി പറയുന്നുണ്ട്.

ലിജോ ചേട്ടനോട് ചോദിക്കാന്‍ ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് ഞാന്‍ ചെമ്പന്‍ ചേട്ടനോട് ചോദിച്ചു പറയട്ടെയെന്ന്. ”നീ പറഞ്ഞോടാ” എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കേറി പറയുകയായിരുന്നു. വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു