ഞാനും ഇടയില്‍ കേറി പറയുന്നുണ്ട്, അത് ഡയലോഗില്‍ ഇല്ലാത്തതാണ്: വിനയ് ഫോര്‍ട്ട്

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിനിമകളില്‍ ഏറെ ചര്‍ച്ചകളും വിവാദങ്ങളും നേരിട്ട ചിത്രമാണ് ‘ചുരുളി’. വിനയ് ഫോര്‍ട്ട് ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി എന്നിവര്‍ അണിനിരന്ന ചിത്രം വിമര്‍ശനങ്ങള്‍ക്കൊപ്പം പ്രശംസയും നേടിയിരുന്നു. ചുരുളി സെറ്റിലെ ലിജോ ജോസിനെ കുറിച്ച് പറയുകായാണ് വിനയ് ഫോര്‍ട്ട്.

ചിത്രത്തിന്റെ ഷൂട്ടിന് മോണിറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ആകെ ഉണ്ടായിരുന്നത് ചെറിയ ഒരു മൊബൈല്‍ പോലെ ഒരു സാധനമാണ് എന്നും അതില്‍ നോക്കിയാണ് പരിപാടികള്‍ മുഴുവന്‍ ചെയ്തതെന്നും വിനയ് പറഞ്ഞു.

ലിജോ ചേട്ടന്റെ സിനിമകളില്‍ അദ്ദേഹത്തിന്റെ വിഷന്‍ മാത്രമാണ് ഉണ്ടാവുക. ഒരു വണ്‍ മാന്‍ ഷോയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. സിനിമയില്‍ ചെമ്പന്‍ ചേട്ടനും സുര്‍ജിത്ത് ചേട്ടനും കൂടെ വേട്ടക്ക് പോകുന്ന സീനുണ്ട്. വേട്ട കഴിഞ്ഞ് വരുമ്പോള്‍ നീ ഒന്നിനും കൊള്ളാത്തവനാണ് എന്ന് പറയുന്ന ഡയലോഗ് പറഞ്ഞ് അവര്‍ അടി ആകുന്നുണ്ട്.

അതൊക്കെ കഴിഞ്ഞ് ചേച്ചി ഇറങ്ങി വന്ന് അവരും തെറി പറയും. അങ്ങനെ തെറിയുടെ അഭിഷേകമാണ്. എന്റെ കഥാപാത്രം ആ സമയത്ത് പാവത്താനില്‍ നിന്നും പതുക്കെ മാറി വരുന്ന അവസ്ഥയാണ്. സുര്‍ജിത്തേട്ടന്‍ വീണ്ടും തെറി പറയാന്‍ വന്നപ്പോള്‍ ഞാനും ഇടയില്‍ കേറി പറയുന്നുണ്ട്.

ലിജോ ചേട്ടനോട് ചോദിക്കാന്‍ ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് ഞാന്‍ ചെമ്പന്‍ ചേട്ടനോട് ചോദിച്ചു പറയട്ടെയെന്ന്. ”നീ പറഞ്ഞോടാ” എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കേറി പറയുകയായിരുന്നു. വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി