ഒരിക്കല്‍ അമ്പിളിച്ചേട്ടാ എന്ന് വിളിച്ചു, 'ഇനി തന്തയെക്കേറി അളിയാ' എന്ന് വിളിക്കുമോ എന്നായി അദ്ദേഹം, ആകെ ചമ്മി വഷളായി: ഉര്‍വശി

ഉര്‍വശി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായി നടന്‍ ജഗതിയും തിരുവനന്തപുരം ലുലു മാളില്‍ എത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍ എത്തിയ ജഗതിയെയും ഉര്‍വശിയെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

ഓഡിയോ ലോഞ്ചിനിടെ താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ജഗതിയെ അങ്കിള്‍ എന്ന് വിളിച്ചിരുന്ന താന്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷം അമ്പിളി ചേട്ടന്‍ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു എന്നാണ് ഉര്‍വശി പറഞ്ഞത്. ”എനിക്ക് ഒരു അഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഞാന്‍ അമ്പിളി അങ്കിളിനെ കാണുന്നത്.

എന്റെ അമ്മ സ്വന്തം ആങ്ങളയെ പോലെയാണ് അങ്കിളിനെ കണ്ടുകൊണ്ടിരുന്നത്. അന്നു മുതല്‍ ഇന്ന് വരെ ഞാന്‍ അങ്കിളെ എന്നാണ് വിളിച്ചത്. ഞങ്ങള്‍ ജോഡിയായിട്ട് അഭിനയിച്ചിട്ടുണ്ട്. എനിക്ക് അന്ന് ഭയങ്കര പ്രയാസമായിരുന്നു. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമാണെന്ന് എല്ലാവരും പറഞ്ഞു.”

”പദ്മിനി ചേച്ചി പിന്നെ കുറേ ജോഡിയായി അഭിനയിച്ചതിന് ശേഷം ആളുകളുടെ മുന്നില്‍ അങ്കിളെ എന്ന് വിളിക്കില്ലായിരുന്നു. ഒരു പടത്തിന്റെ ഷൂട്ടിംഗിനിടെ എല്ലാവരും വിളിക്കുന്ന പോലെ ഞാനും അമ്പിളി ചേട്ടായെന്ന് വിളിച്ചു.”

‘അമ്പിളി ചേട്ടനോ.. തന്തക്ക് ഒപ്പം വളരുമ്പോള്‍ തന്തയേക്കേറി അളിയാ എന്ന് വിളിക്കുമോ’ എന്ന് എല്ലാവരുടെ മുന്നില്‍ നിന്നും എന്നോട് ചോദിച്ചു. ഞാന്‍ ആകെ ചമ്മി വഷളായി. അതുകൊണ്ട് ഞാന്‍ ഇതുവരെ അങ്കിളെ എന്ന വിളി മാറ്റിയിട്ടില്ല” എന്നാണ് ഉര്‍വശി പറഞ്ഞത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി