ഒരിക്കല്‍ അമ്പിളിച്ചേട്ടാ എന്ന് വിളിച്ചു, 'ഇനി തന്തയെക്കേറി അളിയാ' എന്ന് വിളിക്കുമോ എന്നായി അദ്ദേഹം, ആകെ ചമ്മി വഷളായി: ഉര്‍വശി

ഉര്‍വശി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായി നടന്‍ ജഗതിയും തിരുവനന്തപുരം ലുലു മാളില്‍ എത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍ എത്തിയ ജഗതിയെയും ഉര്‍വശിയെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

ഓഡിയോ ലോഞ്ചിനിടെ താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ജഗതിയെ അങ്കിള്‍ എന്ന് വിളിച്ചിരുന്ന താന്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷം അമ്പിളി ചേട്ടന്‍ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു എന്നാണ് ഉര്‍വശി പറഞ്ഞത്. ”എനിക്ക് ഒരു അഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഞാന്‍ അമ്പിളി അങ്കിളിനെ കാണുന്നത്.

എന്റെ അമ്മ സ്വന്തം ആങ്ങളയെ പോലെയാണ് അങ്കിളിനെ കണ്ടുകൊണ്ടിരുന്നത്. അന്നു മുതല്‍ ഇന്ന് വരെ ഞാന്‍ അങ്കിളെ എന്നാണ് വിളിച്ചത്. ഞങ്ങള്‍ ജോഡിയായിട്ട് അഭിനയിച്ചിട്ടുണ്ട്. എനിക്ക് അന്ന് ഭയങ്കര പ്രയാസമായിരുന്നു. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമാണെന്ന് എല്ലാവരും പറഞ്ഞു.”

”പദ്മിനി ചേച്ചി പിന്നെ കുറേ ജോഡിയായി അഭിനയിച്ചതിന് ശേഷം ആളുകളുടെ മുന്നില്‍ അങ്കിളെ എന്ന് വിളിക്കില്ലായിരുന്നു. ഒരു പടത്തിന്റെ ഷൂട്ടിംഗിനിടെ എല്ലാവരും വിളിക്കുന്ന പോലെ ഞാനും അമ്പിളി ചേട്ടായെന്ന് വിളിച്ചു.”

‘അമ്പിളി ചേട്ടനോ.. തന്തക്ക് ഒപ്പം വളരുമ്പോള്‍ തന്തയേക്കേറി അളിയാ എന്ന് വിളിക്കുമോ’ എന്ന് എല്ലാവരുടെ മുന്നില്‍ നിന്നും എന്നോട് ചോദിച്ചു. ഞാന്‍ ആകെ ചമ്മി വഷളായി. അതുകൊണ്ട് ഞാന്‍ ഇതുവരെ അങ്കിളെ എന്ന വിളി മാറ്റിയിട്ടില്ല” എന്നാണ് ഉര്‍വശി പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക