പുതുമുഖമായതിനാല്‍ എന്ത് ചെയ്യാനും തയ്യാറായിരുന്നു, പല വഴിക്കും ബ്ലെസി സാറിനോട് സംസാരിച്ചിരുന്നു, പക്ഷെ: ടൊവിനോ

ബ്ലെസി ‘ആടുജീവിതം’ സിനിമ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ നജീബ് ആകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. അന്ന് പുതുമുഖമായിരുന്ന താന്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്ന ആവേശത്തിലായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വഴിയും മറ്റ് പല വഴികളിലൂടെയും സംവിധായകനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് ടൊവിനോ തുറന്നു പറഞ്ഞിരിക്കുന്നത്.

”ആടുജീവിതം എന്ന സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ ആ ചിത്രം ചെയ്യണമെന്ന കടുത്ത ആഗ്രഹം തോന്നി. നജീബ് എന്ന കഥാപാത്രമായി എന്നെ പരിഗണിക്കാനും ബ്ലെസി സാറിന്റെ ശ്രദ്ധയിലേക്ക് എന്റെ പേര് കൊണ്ടുവരാനും ഞാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു.”

”മേക്കപ്പ് ചീഫായ രഞ്ജിത്ത് അമ്പാടി വഴി ബ്ലെസി സാറിനോട് സംസാരിക്കാന്‍ ശ്രമിച്ചത്. 2014ല്‍ കൂതറ എന്ന സിനിമ ചെയ്യുന്നതിനിടയില്‍. ആടുജീവിതത്തിന് വേണ്ടി രാജുവേട്ടനുമായുള്ള സംസാരം നടക്കുന്നുണ്ടായിരുന്നെങ്കിലും ആദ്യം വിക്രം സാര്‍ അഭിനയിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.”

”എല്ലാത്തിനോടും കൗതുകമുള്ള, എന്തിനും തയ്യാറായുളള ഒരു പുതുമുഖമായിരുന്നു അന്ന് ഞാന്‍ സിനിമയില്‍. എന്ത് വേണമെങ്കിലും ചെയ്യാമെന്ന ആവേശത്തിലായിരുന്നു ബ്ലെസി സാറിനെ സമീപിച്ചതും. ഇപ്പോഴും സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാനാവും എന്ന വിശ്വാസം എനിക്കുണ്ട്.”

”പൂര്‍ണത എന്നത് ഒരിക്കലും സംഭവിക്കില്ലെങ്കിലും സിനിമയ്ക്ക് വേണ്ടി ഏതറ്റംവരെ പോകാനും എത്രമാത്രം പരിശ്രമിക്കാനും ഞാനിന്നും തയ്യാറാണ്. ആ വിശ്വാസം തന്നെയാണ് അന്നും ഇന്നും എന്നെ സിനിമയില്‍ പിടിച്ചുനിര്‍ത്തുന്ന ഘടകം” എന്നാണ് ടൊവിനോ പറയുന്നത്. ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ പ്രമോനിടെയാണ് ടൊവിനോ സംസാരിച്ചത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ