ആ പ്രശ്‌നം മനസില്‍ മുറിവായി കിടക്കും, ബാലയ്ക്ക് 240 കോടിയൊക്കെ ഉണ്ടാവും.. പക്ഷെ: ടിനി ടോം

ഉണ്ണി മുകുന്ദന്‍-ബാല വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ടിനി ടോം. ഉണ്ണി മുകുന്ദനെതിരെ ബാല രംഗത്ത് എത്തിയപ്പോള്‍ തന്നെ ടിനി ഉണ്ണിയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് വിളിച്ച് പേഴ്‌സണലി പറയാമായിരുന്നല്ലോ എന്നാണ് ടിനി ടോം പറയുന്നത്.

അന്ന് ഉണ്ണിയെ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ആ ഫോട്ടോ ഇട്ടത്. ഉണ്ണി ബാലയ്ക്ക് വേണ്ടത് കൊടുത്ത ആളാണ്. ബാലയ്ക്ക് 240 കോടിയൊക്കെ ഉണ്ടാവും. എന്നാല്‍ സിനിമയില്‍ രണ്ടു മൂന്ന് വര്‍ഷം ഇടവേള പോലെ ആയിരുന്നു. അതിന് ഉണ്ണി ഷഫീക്കിന്റെ സന്തോഷം കൊടുത്തു. പിന്നെ നമ്മളൊക്കെ സുഹൃത്തുക്കളാണ്.

എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഫോണില്‍ വിളിച്ച് പേഴ്‌സണലി പറയാമല്ലോ. ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നതല്ലല്ലോ ശരി. അതിന് മാത്രമാണ് താന്‍ എതിര്. ഒന്നില്ലെങ്കില്‍ തന്നെ വിളിച്ച് പറഞ്ഞിട്ട് ‘അമ്മ’ സംഘടന വഴി അങ്ങനെ തീര്‍ക്കാവുന്ന പ്രശ്നമായിരുന്നു. അങ്ങനെ വേറെ വഴികള്‍ ഉണ്ടായിരുന്നു.

നമ്മുക്ക് പ്രശ്നം ഉണ്ടാക്കാന്‍ എളുപ്പമാണ്. പരിഹരിക്കാനാണ് പാട്. അത് മനസ്സില്‍ മുറിവായി കിടക്കും. അവനെ തിരിച്ചു കൊണ്ടുവരാന്‍ തങ്ങള്‍ എല്ലാ സപ്പോര്‍ട്ടും ഉണ്ടായിരുന്നു. താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബാലയെ ബാധിക്കുന്ന മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതില്‍ തങ്ങളുടെ എല്ലാം പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന്.

അങ്ങനെ നിന്നിട്ടും അതില്‍ വിള്ളല്‍ വന്നപ്പോള്‍ വിഷമമായി എന്നാണ് ടിനി ടോം ഒരു അഭിമുഖത്തില്‍ പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയില്‍ അഭിനയിച്ചിട്ടും തനിക്ക് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ബാല പ്രതികരിച്ചത്. മാധ്യമങ്ങളോട് ആയിരുന്നു ഇക്കാര്യം ബാല ആദ്യം വ്യക്തമാക്കിയത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി