‘ദി ലേഡി ഇൻ മൈ ഹാന്റ് ഈസ് ഇൻക്രഡിബിൾ; അലൻസിയർ പറഞ്ഞത് നികൃഷ്ടമായ പ്രസ്താവന': ശ്രുതി ശരണ്യം

ചലച്ചിത്ര പുരസ്കാര വേദിയിൽ വിവാദ പ്രസ്താവന നടത്തുകയും, അതിനെ പിന്നീട് ന്യായീകരിക്കുകയും ചെയ്ത അലൻസിയർക്കെതിരെ കടുത്ത വിമർശനവുമായി സംവിധായിക ശ്രുതി ശരണ്യം.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശ്രുതി തന്റെ വിമർശനം ഉന്നയിച്ചത്.‘തന്റെ കയ്യിലിരിക്കുന്ന രാജ്ഞി അവിശ്വസിനീയമായ ഒന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ്   ശ്രുതിയുടെ കുറിപ്പ്  തുടങ്ങുന്നത്.

“ഇന്ന് ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന,പുരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു.’

സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്തരം നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയിൽ നിന്ന് സംസാരിക്കാൻ  എങ്ങനെ അലൻസിയർക്ക് കഴിഞ്ഞുവെന്നും  ഇതൊരു അപമാനമാണെന്നും ശ്രുതി ചോദിക്കുന്നു. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ തന്റെ ഉത്തരവാദിത്തമാണ് ഇതിനെതിരെ പ്രതികരിക്കേണ്ടതെന്നും  ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ശ്രുതി സംവിധാനം ചെയ്ത  ‘ബി  32 മുതൽ 44 വരെ’ എന്ന സിനിമയ്ക്കാണ് ഈ വർഷത്തെ മികച്ച സ്ത്രീ സിനിമയ്ക്കുള്ള അവാർഡ്. അലൻസിയറുടെ വിവാദ പ്രസ്താവനയ്ക്കെതിരെ നിരവധി താരങ്ങൾ രംഗത്തു വന്നിരുന്നു, അപ്പോഴും തന്റെ പ്രസ്താവനയെ വീണ്ടും  ന്യായീകരിക്കുക മാത്രമാണ് അലൻസിയർ ചെയ്യുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക