കേരള സ്‌റ്റോറി ഇസ്ലാം മതത്തിന് നല്‍കിയത് മഹത്തായ സേവനം.. ഹിന്ദി സിനിമകളില്‍ ഹിന്ദു വില്ലന്മാരുമില്ലേ..: സുദീപ്‌തോ സെന്‍

‘ദ കേരള സ്റ്റോറി’ സിനിമ ഒരുക്കി താന്‍ ഇസ്ലാം മതത്തിന് നല്‍കിയ ഏറ്റവും വലിയ സേവനമാണെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന വാദം തള്ളിയാണ് സുദീപ്‌തോ സെന്നും നിര്‍മ്മാതാവ് വിപുല്‍ ഷോയും രംഗത്തെത്തിയത്.

സിനിമയിലെ വില്ലന്‍ ഏതെങ്കിലുമൊരു മതവിഭാഗത്തില്‍ നിന്നുള്ളയാളാകുന്നതില്‍ എന്താണ് പ്രശ്നം എന്നാണ് നിര്‍മ്മാതാവ് ചോദിക്കുന്നത്. ഷോലെയിലെ വില്ലന്‍ ഗബ്ബര്‍ സിംഗ് ആയിരുന്നു. അതിനര്‍ത്ഥം രമേഷ് സിപ്പി സാബ് സിംഗ് സമൂഹത്തിനെതിരാണെന്നാണോ? സിങ്കം എന്ന സിനിമയിലെ വില്ലന്‍ ഒരു ഹിന്ദുവായിരുന്നു.

അതിര്‍ത്ഥം ഹിന്ദുക്കളെല്ലാം മോശക്കാരാണെന്നല്ലല്ലോ. ഞങ്ങളുടെ കാര്യത്തില്‍ മാത്രം ഇങ്ങനെ പക്ഷപാതപരമായി പെരുമാറുന്നത് എന്തുകൊണ്ടാണ്? കുറ്റവാളികളെ കുറിച്ച് മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടുള്ളൂ. അതിനീ വിദ്വേഷം എന്തിനാണ്? എന്നാണ് പ്രസ് മീറ്റിനിടെ നിര്‍മ്മാവ് ചോദിക്കുന്നത്.

സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന 3 സ്ത്രീകളിലൂടെ, 32,000 സ്ത്രീകളുടെ കഥയാണ് ഞങ്ങള്‍ പറഞ്ഞത്. 32,000 എന്ന കണക്കില്‍ മാത്രം ശ്രദ്ധിച്ച് ഞങ്ങളെ ആക്ഷേപിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. 3 സ്ത്രീകളിലൂടെ 32,000 സ്ത്രീകളുടെ കഥ പറയുകയാണെന്നാണ് ഞങ്ങള്‍ ഉദ്ദേശിച്ചത് എന്നാണ് വിപുല്‍ ഷാ പറയുന്നത്.

തീവ്രവാദത്തെ കുറിച്ച് സംസാരിക്കുമ്പോള്‍, നമ്മള്‍ ഒരു മതത്തെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്ന് ഊഹിക്കുന്നത് ശരിയല്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഇസ്ലാം മതത്തിന് ചെയ്തിരിക്കുന്നത് വലിയ സേവനമാണ് എന്നാണ് സംവിധായകന്‍ ചിത്രത്തെ കുറിച്ച് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക