നാന പടേക്കർ എത്ര വലിയ നുണയനാണെന്ന് ലോകത്തിന് ഇപ്പോള്‍ അറിയാം: തനുശ്രീ ദത്ത

നടൻ നാന പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത മീ ടൂ ആരോപണം ഉന്നയിച്ചത് ഇന്ത്യൻ സിനിമാലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. 2018- ലായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം തനുശ്രീക്കെതിരെ നാന പടേക്കർ രംഗത്തുവന്നതും വലിയ വാർത്തയായിരുന്നു. തനുശ്രീ പറഞ്ഞത് നുണയാണെന്നാണ് നാന പടേക്കർ പറഞ്ഞത്.

എന്നാൽ ഇപ്പോഴിതാ നാന പടേക്കറുടെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ദത്ത. നാന എത്ര വലിയ നുണയനാണെന്ന് ലോകത്തിന് ഇപ്പോൾ അറിയാമെന്നും, അയാളെ പിന്തുണച്ചിരുന്നവര്‍ ഇപ്പോൾ കടത്തിലാവുകയോ അയാളെ മാറ്റി നിര്‍ത്തുകയോ ചെയ്തുവെന്നും തനുശ്രീ ദത്ത പറയുന്നു. ശേഷം നിരവധി പേരാണ് തനുശ്രീയെ പിന്തുണച്ച് രംഗത്തെത്തിയത്.

“നാന എത്ര വലിയ നുണയനാണെന്ന് ലോകത്തിന് ഇപ്പോള്‍ അറിയാം, അനില്‍ ശര്‍മയുടെ ഷൂട്ടിംഗിനിടെ വാരാണസി പയ്യനെ തല്ലിയെ സംഭവത്തിന് ശേഷം. നാന ആദ്യം കരണത്തടിച്ചത് ഷൂട്ടിന്റെ ഭാഗമാണെന്ന് വരുത്തി തീര്‍ക്കാന്‍ നോക്കി. തന്റെ പ്രവര്‍ത്തി മറച്ചുപിടിക്കാന്‍ നോക്കിയതിന് തിരിച്ചടി കിട്ടിയപ്പോള്‍ അയാള്‍ യുടേണ്‍ എടുക്കുകയും മനസില്ലാ മനസോടെ മാപ്പ് പറയുകയും ചെയ്തു.

അയാള്‍ ഇപ്പോള്‍ ഭയന്നിരിക്കുകയാണ്. ബോളിവുഡിലെ അയാളുടെ സപ്പോര്‍ട്ടര്‍മാര്‍ കുറഞ്ഞു. അയാളെ പിന്തുണച്ചിരുന്നവര്‍ കടത്തിലാവുകയോ അയാളെ മാറ്റി നിര്‍ത്തുകയോ ചെയ്തു. അയാളുടെ മാനുപ്പുലേഷനുകള്‍ ആളുകള്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ആറ് വര്‍ഷത്തിന് ശേഷം ഒരു ആരോപണത്തോട് പ്രതികരിച്ച് ശ്രദ്ധ നേടാന്‍ നോക്കുന്നത്. നാന പടേക്കര്‍ പാത്തളോജിക്കല്‍ നുണയന്‍ ആണ്.” എന്നാണ് സൂമിന് നൽകിയ അഭിമുഖത്തിൽ തനുശ്രീ ദത്ത പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക