'പാക്കപ്പായി പോകുമ്പോള്‍ ഇരുപതു ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്, മറ്റൊരു സിനിമ വന്നപ്പോള്‍ അപ്പച്ചന് ഞാന്‍ വേറെ ചിത്രം തരാം എന്നായി മമ്മൂട്ടി'

മമ്മൂട്ടിയെ നായകനാക്കി സിബിഐ 5 നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സിബിഐ സീരിസിന്റെ അഞ്ചാം ഭാഗവുമായി സംവിധായകന്‍ എസ്.എന്‍ സ്വാമിയും നിര്‍മ്മാതാവ് കെ മധുവും താരത്തെ സമീപിച്ചപ്പോള്‍ അപ്പച്ചനൊരു കടമുണ്ട് എന്ന് പറഞ്ഞ് മമ്മൂട്ടി വിളിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍:

വേഷം സിനിമ പാക്കപ്പായി പോകുമ്പോള്‍ ഇരുപതു ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്. ക്രിസ്തുമസിന് പടം റിലീസായി കഴിഞ്ഞാല്‍ പണം തന്നേക്കാമെന്ന് പറഞ്ഞു. പെട്ടെന്നു വേണ്ട. ഇയര്‍ എന്‍ഡിന് മുമ്പ് തന്നാല്‍ മതിയെന്നായി മമ്മൂക്ക. അത് കറക്ടായി ബാങ്കില്‍ ഇട്ടു കൊടുക്കുകയും ചെയ്തു. മമ്മൂക്ക കാറിലേക്ക് കയറിയപ്പോള്‍ അഞ്ചുലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. കടം കടമായി അവിടിരിക്കട്ടെ.

ഇത് അടുത്ത പടത്തിന്റെ അഡ്വാന്‍സാണ്. എനിക്ക് മമ്മൂക്കയെ വെച്ച് ഇനിയും പടം ചെയ്യേണ്ടതുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും ആവാലോ അതിനുള്ള ഒരു സെക്യൂരിറ്റിയാണത്. ആ സമയത്തെ വിനുവും റസാക്കുമൊക്കെ അടുത്തുനില്‍പ്പുണ്ട്. ഒരു പടം ഹിറ്റായാല്‍ അടുത്തപടവും സ്വാഭാവികമായി ആ ടീം തന്നെയാവുമല്ലോ. അതാണ് സിനിമയുടെ എഴുതപ്പെടാത്ത നിയമം അങ്ങനെ അവര്‍ കൊണ്ടു വന്നതാണ് ബസ് കണ്ടക്ടറുടെ കഥ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു.

പക്ഷെ റസാക്കും വിനുവും ഒന്നുകൂടി വര്‍ക്ക് ചെയ്താലേ കറക്ടാവൂ. അപ്പോഴേക്കും മമ്മൂക്കയുടെ ഡേറ്റ് ഒത്തുവന്നു. സ്‌ക്രിപ്റ്റിലെ പ്രശ്‌നം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ”ഇത് ഞാന്‍ വൈശാഖ് രാജനെ കൊണ്ട് ചെയ്യിക്കാം. അപ്പച്ചന് ഞാന്‍ വേറെ സിനിമ തരാം” എന്റെ പ്രശ്‌നം കഥയുടെ കുഴപ്പം മാത്രമായിരുന്നില്ല. ആ സമയത്ത് കണ്‍സ്ട്രക്ഷന്റെ തിരക്കിലായിരുന്നു. അക്കാര്യം മമ്മൂക്കയ്ക്കും അറിയാം.

അതിനു ശേഷം ഇടയ്ക്ക് കാണുമ്പോള്‍ മമ്മൂക്ക പറയും അപ്പച്ചന്റെ ഒരു കടം ഇപ്പോഴും എന്റെ കൈയിലുണ്ട്. പിന്നീട് കുറെനാള്‍ ഞങ്ങള്‍ കണ്ടതേയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ ആ അഡ്വാന്‍സ് തിരിച്ചു ചോദിച്ചിട്ടുമില്ല. ഭാസ്‌കര്‍ ദി റാസ്‌കലിന്റെ ഷൂട്ട് നടക്കുന്ന സമയം. മമ്മൂക്കയെ കാണാന്‍ എസ്.എന്‍ സ്വാമിയും കെ.മധുവും ചെന്നു.

”മധു പ്രൊഡ്യൂസ് ചെയ്യേണ്ട എനിക്ക് അപ്പച്ചനൊരു കടമുണ്ട് അയാളവിടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി നടക്കുകയാണിപ്പോള്‍ എന്നു പറഞ്ഞു കൊണ്ട് സ്വാമിയോട് എന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ എടുത്തപ്പോള്‍ അപ്പുറത്ത് ഫോണ്‍ മമ്മൂക്കയാണ്. ‘ഈ മധുവും സ്വാമിയും അഞ്ചാം ഭാഗവുമായി വന്നിട്ടുണ്ട്. അപ്പച്ചന് താത്പര്യമുണ്ടെങ്കില്‍ നമുക്ക് ചെയ്യാം എന്റെ കടം തീരുകയും ചെയ്യും. അതാണ് മമ്മൂട്ടി എന്ന മനുഷ്യന്‍

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു