'പാക്കപ്പായി പോകുമ്പോള്‍ ഇരുപതു ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്, മറ്റൊരു സിനിമ വന്നപ്പോള്‍ അപ്പച്ചന് ഞാന്‍ വേറെ ചിത്രം തരാം എന്നായി മമ്മൂട്ടി'

മമ്മൂട്ടിയെ നായകനാക്കി സിബിഐ 5 നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സിബിഐ സീരിസിന്റെ അഞ്ചാം ഭാഗവുമായി സംവിധായകന്‍ എസ്.എന്‍ സ്വാമിയും നിര്‍മ്മാതാവ് കെ മധുവും താരത്തെ സമീപിച്ചപ്പോള്‍ അപ്പച്ചനൊരു കടമുണ്ട് എന്ന് പറഞ്ഞ് മമ്മൂട്ടി വിളിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍:

വേഷം സിനിമ പാക്കപ്പായി പോകുമ്പോള്‍ ഇരുപതു ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്. ക്രിസ്തുമസിന് പടം റിലീസായി കഴിഞ്ഞാല്‍ പണം തന്നേക്കാമെന്ന് പറഞ്ഞു. പെട്ടെന്നു വേണ്ട. ഇയര്‍ എന്‍ഡിന് മുമ്പ് തന്നാല്‍ മതിയെന്നായി മമ്മൂക്ക. അത് കറക്ടായി ബാങ്കില്‍ ഇട്ടു കൊടുക്കുകയും ചെയ്തു. മമ്മൂക്ക കാറിലേക്ക് കയറിയപ്പോള്‍ അഞ്ചുലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. കടം കടമായി അവിടിരിക്കട്ടെ.

ഇത് അടുത്ത പടത്തിന്റെ അഡ്വാന്‍സാണ്. എനിക്ക് മമ്മൂക്കയെ വെച്ച് ഇനിയും പടം ചെയ്യേണ്ടതുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും ആവാലോ അതിനുള്ള ഒരു സെക്യൂരിറ്റിയാണത്. ആ സമയത്തെ വിനുവും റസാക്കുമൊക്കെ അടുത്തുനില്‍പ്പുണ്ട്. ഒരു പടം ഹിറ്റായാല്‍ അടുത്തപടവും സ്വാഭാവികമായി ആ ടീം തന്നെയാവുമല്ലോ. അതാണ് സിനിമയുടെ എഴുതപ്പെടാത്ത നിയമം അങ്ങനെ അവര്‍ കൊണ്ടു വന്നതാണ് ബസ് കണ്ടക്ടറുടെ കഥ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു.

പക്ഷെ റസാക്കും വിനുവും ഒന്നുകൂടി വര്‍ക്ക് ചെയ്താലേ കറക്ടാവൂ. അപ്പോഴേക്കും മമ്മൂക്കയുടെ ഡേറ്റ് ഒത്തുവന്നു. സ്‌ക്രിപ്റ്റിലെ പ്രശ്‌നം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ”ഇത് ഞാന്‍ വൈശാഖ് രാജനെ കൊണ്ട് ചെയ്യിക്കാം. അപ്പച്ചന് ഞാന്‍ വേറെ സിനിമ തരാം” എന്റെ പ്രശ്‌നം കഥയുടെ കുഴപ്പം മാത്രമായിരുന്നില്ല. ആ സമയത്ത് കണ്‍സ്ട്രക്ഷന്റെ തിരക്കിലായിരുന്നു. അക്കാര്യം മമ്മൂക്കയ്ക്കും അറിയാം.

അതിനു ശേഷം ഇടയ്ക്ക് കാണുമ്പോള്‍ മമ്മൂക്ക പറയും അപ്പച്ചന്റെ ഒരു കടം ഇപ്പോഴും എന്റെ കൈയിലുണ്ട്. പിന്നീട് കുറെനാള്‍ ഞങ്ങള്‍ കണ്ടതേയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ ആ അഡ്വാന്‍സ് തിരിച്ചു ചോദിച്ചിട്ടുമില്ല. ഭാസ്‌കര്‍ ദി റാസ്‌കലിന്റെ ഷൂട്ട് നടക്കുന്ന സമയം. മമ്മൂക്കയെ കാണാന്‍ എസ്.എന്‍ സ്വാമിയും കെ.മധുവും ചെന്നു.

”മധു പ്രൊഡ്യൂസ് ചെയ്യേണ്ട എനിക്ക് അപ്പച്ചനൊരു കടമുണ്ട് അയാളവിടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി നടക്കുകയാണിപ്പോള്‍ എന്നു പറഞ്ഞു കൊണ്ട് സ്വാമിയോട് എന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ എടുത്തപ്പോള്‍ അപ്പുറത്ത് ഫോണ്‍ മമ്മൂക്കയാണ്. ‘ഈ മധുവും സ്വാമിയും അഞ്ചാം ഭാഗവുമായി വന്നിട്ടുണ്ട്. അപ്പച്ചന് താത്പര്യമുണ്ടെങ്കില്‍ നമുക്ക് ചെയ്യാം എന്റെ കടം തീരുകയും ചെയ്യും. അതാണ് മമ്മൂട്ടി എന്ന മനുഷ്യന്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക