'പാക്കപ്പായി പോകുമ്പോള്‍ ഇരുപതു ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്, മറ്റൊരു സിനിമ വന്നപ്പോള്‍ അപ്പച്ചന് ഞാന്‍ വേറെ ചിത്രം തരാം എന്നായി മമ്മൂട്ടി'

മമ്മൂട്ടിയെ നായകനാക്കി സിബിഐ 5 നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സിബിഐ സീരിസിന്റെ അഞ്ചാം ഭാഗവുമായി സംവിധായകന്‍ എസ്.എന്‍ സ്വാമിയും നിര്‍മ്മാതാവ് കെ മധുവും താരത്തെ സമീപിച്ചപ്പോള്‍ അപ്പച്ചനൊരു കടമുണ്ട് എന്ന് പറഞ്ഞ് മമ്മൂട്ടി വിളിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍:

വേഷം സിനിമ പാക്കപ്പായി പോകുമ്പോള്‍ ഇരുപതു ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്. ക്രിസ്തുമസിന് പടം റിലീസായി കഴിഞ്ഞാല്‍ പണം തന്നേക്കാമെന്ന് പറഞ്ഞു. പെട്ടെന്നു വേണ്ട. ഇയര്‍ എന്‍ഡിന് മുമ്പ് തന്നാല്‍ മതിയെന്നായി മമ്മൂക്ക. അത് കറക്ടായി ബാങ്കില്‍ ഇട്ടു കൊടുക്കുകയും ചെയ്തു. മമ്മൂക്ക കാറിലേക്ക് കയറിയപ്പോള്‍ അഞ്ചുലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. കടം കടമായി അവിടിരിക്കട്ടെ.

ഇത് അടുത്ത പടത്തിന്റെ അഡ്വാന്‍സാണ്. എനിക്ക് മമ്മൂക്കയെ വെച്ച് ഇനിയും പടം ചെയ്യേണ്ടതുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും ആവാലോ അതിനുള്ള ഒരു സെക്യൂരിറ്റിയാണത്. ആ സമയത്തെ വിനുവും റസാക്കുമൊക്കെ അടുത്തുനില്‍പ്പുണ്ട്. ഒരു പടം ഹിറ്റായാല്‍ അടുത്തപടവും സ്വാഭാവികമായി ആ ടീം തന്നെയാവുമല്ലോ. അതാണ് സിനിമയുടെ എഴുതപ്പെടാത്ത നിയമം അങ്ങനെ അവര്‍ കൊണ്ടു വന്നതാണ് ബസ് കണ്ടക്ടറുടെ കഥ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു.

പക്ഷെ റസാക്കും വിനുവും ഒന്നുകൂടി വര്‍ക്ക് ചെയ്താലേ കറക്ടാവൂ. അപ്പോഴേക്കും മമ്മൂക്കയുടെ ഡേറ്റ് ഒത്തുവന്നു. സ്‌ക്രിപ്റ്റിലെ പ്രശ്‌നം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ”ഇത് ഞാന്‍ വൈശാഖ് രാജനെ കൊണ്ട് ചെയ്യിക്കാം. അപ്പച്ചന് ഞാന്‍ വേറെ സിനിമ തരാം” എന്റെ പ്രശ്‌നം കഥയുടെ കുഴപ്പം മാത്രമായിരുന്നില്ല. ആ സമയത്ത് കണ്‍സ്ട്രക്ഷന്റെ തിരക്കിലായിരുന്നു. അക്കാര്യം മമ്മൂക്കയ്ക്കും അറിയാം.

അതിനു ശേഷം ഇടയ്ക്ക് കാണുമ്പോള്‍ മമ്മൂക്ക പറയും അപ്പച്ചന്റെ ഒരു കടം ഇപ്പോഴും എന്റെ കൈയിലുണ്ട്. പിന്നീട് കുറെനാള്‍ ഞങ്ങള്‍ കണ്ടതേയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ ആ അഡ്വാന്‍സ് തിരിച്ചു ചോദിച്ചിട്ടുമില്ല. ഭാസ്‌കര്‍ ദി റാസ്‌കലിന്റെ ഷൂട്ട് നടക്കുന്ന സമയം. മമ്മൂക്കയെ കാണാന്‍ എസ്.എന്‍ സ്വാമിയും കെ.മധുവും ചെന്നു.

”മധു പ്രൊഡ്യൂസ് ചെയ്യേണ്ട എനിക്ക് അപ്പച്ചനൊരു കടമുണ്ട് അയാളവിടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി നടക്കുകയാണിപ്പോള്‍ എന്നു പറഞ്ഞു കൊണ്ട് സ്വാമിയോട് എന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ എടുത്തപ്പോള്‍ അപ്പുറത്ത് ഫോണ്‍ മമ്മൂക്കയാണ്. ‘ഈ മധുവും സ്വാമിയും അഞ്ചാം ഭാഗവുമായി വന്നിട്ടുണ്ട്. അപ്പച്ചന് താത്പര്യമുണ്ടെങ്കില്‍ നമുക്ക് ചെയ്യാം എന്റെ കടം തീരുകയും ചെയ്യും. അതാണ് മമ്മൂട്ടി എന്ന മനുഷ്യന്‍

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം