ആദ്യ ജോലി തുണിക്കടയില്‍, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് ഞാന്‍ നടനായത്, അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല: സൂര്യ

ഒരിക്കലും നടന്‍ ആകാന്‍ ആഗ്രഹിക്കാതിരുന്ന ആളായിരുന്നു താന്‍ എന്ന് സൂര്യ. നടനായ അച്ഛന്‍ ശിവകുമാറിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കാത്ത സൂര്യ ഒരു തുണിക്കടയിലാണ് ആദ്യം ജോലി ചെയ്തത്, അതും മാസം 1200 രൂപയ്ക്ക്. അമ്മ എടുത്തിരുന്ന 25000 രൂപയുടെ ലോണ്‍ തിരിച്ച് അടക്കാനായാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്നാണ് സൂര്യ പറയുന്നത്.

”അതൊരു വലിയ കഥയാണ്. ഇത് ആരാധകര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. തുണിക്കടയില്‍ ജോലിക്ക് കയറി ആദ്യത്തെ 15 ദിവസം ട്രെയ്നിയായിരുന്നു. അന്ന് 750 രൂപയാണ് കിട്ടിയിരുന്നത്. ഞാന്‍ നടന്റെ മകനാണ് എന്ന വിവരം അവര്‍ക്ക് അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ മാസ ശമ്പളം 1200 രൂപയായിരുന്നു. ഞാന്‍ എവിടെ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു.”

”ആ സമയം കൊണ്ട് എന്റെ ശമ്പളം 8000 രൂപയായി. അമ്മയാണ് കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സൂര്യയോട് പറയുന്നത്. ഞാന്‍ 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. ഇത് കേട്ട് ഞെട്ടിപ്പോയ സൂര്യ സേവിങ്സിനെ കുറിച്ച് ചോദിച്ചത്. തങ്ങളുടെ ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളില്‍ പോകാറില്ലെന്ന് അപ്പോഴാണ് അറിയുന്നത്.”

”ആ സമയത്ത് അച്ഛന്‍ അധികം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നില്ല. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ അമ്മ കഷ്ടപ്പെടുന്നത് എനിക്ക് വല്ലാതെ കൊണ്ടു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ അപ്പോഴാണ് ആലോചിച്ചത്. ഞാന്‍ സിനിമയിലേക്ക് വന്നത് പണത്തിന് വേണ്ടിയാണ്. സിനിമയിലേക്ക് വരും എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചത് പോലുമില്ലായിരുന്നു.”

”ഒരിക്കലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനോ നടനാകാനോ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ അമ്മ വാങ്ങിയ 25000 രൂപയുടെ ലോണ്‍ തിരിച്ച് അടയ്ക്കാനായാണ് ഞാന്‍ സിനിമയില്‍ എത്തിയത്. അങ്ങനെയാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിക്കുന്നത്. അങ്ങനെയാണ് ഞാന്‍ സൂര്യ ആയത്” എന്നാണ് സൂര്യ പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ