'ഓളവും തീരവും' ഏഴ് ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒരുമിച്ച സിനിമ; സുരഭി ലക്ഷ്മി

‘ഓളവും തീരവും’ 7 ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒരുമിച്ച സിനിമയെന്ന് നടി സുരഭി ലക്ഷ്മി. കുറി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു സുരഭിയുടെ പ്രതികരണം. എംടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓളവും തീരവും. എംടി സാര്‍, ലാല്‍ സാര്‍, പ്രിയദര്‍ശന്‍ സാര്‍ എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും, ഇപ്പോള്‍ ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നത് പോലെയാണ് തോന്നിയതെന്നും സുരഭി പറയുന്നു.

ഓളവും തീരവും എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. കാണരുത് എന്ന് അവര്‍ പറയുകയും ചെയ്തു. ഓളവും തീരവും നെറ്റ്ഫ്‌ലിക്‌സിന്റെ 11 സിനിമകളില്‍ പെടുന്ന ഒരു സിനിമയാണ്. ആ ആന്തോളജിയില്‍ രണ്ട് സിനിമകളില്‍ അഭിനയിക്കുന്ന ഒരേ ഒരു അഭിനേതാവും താനാണെന്ന് സുരഭി പറഞ്ഞു. എ. എംടി സാര്‍, പ്രിയദര്‍ശന്‍ സാര്‍, ലാല്‍ സാര്‍, സന്തോഷ് ശിവന്‍ സാര്‍, സാബു സിറില്‍ സാര്‍ അങ്ങനെ ഏഴ് ദേശീയ പുരസ്‌കാര ജേതാക്കള്‍ സംഗമിക്കുന്ന ഒരു സിനിമ കൂടിയാണ് ഓളവും തീരവും.

താന്‍ ബീബാത്തു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്റെ ഒരു പ്രായം വെച്ച് കുറച്ച് ചലഞ്ചിംഗായാണ് എനിക്ക് ആ കഥാപാത്രം തോന്നിയത്. അത് ചെയ്യാന്‍ പറ്റുന്നത് പോലെ ഒക്കെ ചെയ്തിട്ടുണ്ട്. നല്ലതായി വരുമെന്ന് വിചാരിക്കുന്നു. പിന്നെ ഏറ്റവും വലിയ സന്തോഷം ആ സിനിമ ബ്ലാക്ക് ആന്റ് വൈറ്റിലാണ് റിലീസ് ചെയ്യുന്നത് എന്നുള്ളതാണ്. .

ഈ ഒരു കാലഘട്ടത്തിലെ നടി എന്ന നിലയ്ക്ക് എംടി സാറിന്റെ സ്‌ക്രിപ്പ്റ്റില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലായിരുന്നു. അതുപോലെ പ്രിയന്‍ സാറിന്റെയും ലാല്‍ സാറിന്റെയും സിനിമകള്‍ വരുമ്പോള്‍ അവസരം കിട്ടുമോ എന്നുള്ളത് അറിയില്ല. അതൊക്കെ നമ്മുടെ ഉള്ളിലുള്ള ആഗ്രഹമാണ്. അവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യണം എന്നുള്ളത്. അപ്പോള്‍ എന്റെ ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നത് പോലെയാണ് തോന്നിയതെന്നും സുരഭി കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ