'ഓളവും തീരവും' ഏഴ് ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒരുമിച്ച സിനിമ; സുരഭി ലക്ഷ്മി

‘ഓളവും തീരവും’ 7 ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒരുമിച്ച സിനിമയെന്ന് നടി സുരഭി ലക്ഷ്മി. കുറി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു സുരഭിയുടെ പ്രതികരണം. എംടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓളവും തീരവും. എംടി സാര്‍, ലാല്‍ സാര്‍, പ്രിയദര്‍ശന്‍ സാര്‍ എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും, ഇപ്പോള്‍ ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നത് പോലെയാണ് തോന്നിയതെന്നും സുരഭി പറയുന്നു.

ഓളവും തീരവും എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. കാണരുത് എന്ന് അവര്‍ പറയുകയും ചെയ്തു. ഓളവും തീരവും നെറ്റ്ഫ്‌ലിക്‌സിന്റെ 11 സിനിമകളില്‍ പെടുന്ന ഒരു സിനിമയാണ്. ആ ആന്തോളജിയില്‍ രണ്ട് സിനിമകളില്‍ അഭിനയിക്കുന്ന ഒരേ ഒരു അഭിനേതാവും താനാണെന്ന് സുരഭി പറഞ്ഞു. എ. എംടി സാര്‍, പ്രിയദര്‍ശന്‍ സാര്‍, ലാല്‍ സാര്‍, സന്തോഷ് ശിവന്‍ സാര്‍, സാബു സിറില്‍ സാര്‍ അങ്ങനെ ഏഴ് ദേശീയ പുരസ്‌കാര ജേതാക്കള്‍ സംഗമിക്കുന്ന ഒരു സിനിമ കൂടിയാണ് ഓളവും തീരവും.

താന്‍ ബീബാത്തു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്റെ ഒരു പ്രായം വെച്ച് കുറച്ച് ചലഞ്ചിംഗായാണ് എനിക്ക് ആ കഥാപാത്രം തോന്നിയത്. അത് ചെയ്യാന്‍ പറ്റുന്നത് പോലെ ഒക്കെ ചെയ്തിട്ടുണ്ട്. നല്ലതായി വരുമെന്ന് വിചാരിക്കുന്നു. പിന്നെ ഏറ്റവും വലിയ സന്തോഷം ആ സിനിമ ബ്ലാക്ക് ആന്റ് വൈറ്റിലാണ് റിലീസ് ചെയ്യുന്നത് എന്നുള്ളതാണ്. .

ഈ ഒരു കാലഘട്ടത്തിലെ നടി എന്ന നിലയ്ക്ക് എംടി സാറിന്റെ സ്‌ക്രിപ്പ്റ്റില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലായിരുന്നു. അതുപോലെ പ്രിയന്‍ സാറിന്റെയും ലാല്‍ സാറിന്റെയും സിനിമകള്‍ വരുമ്പോള്‍ അവസരം കിട്ടുമോ എന്നുള്ളത് അറിയില്ല. അതൊക്കെ നമ്മുടെ ഉള്ളിലുള്ള ആഗ്രഹമാണ്. അവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യണം എന്നുള്ളത്. അപ്പോള്‍ എന്റെ ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നത് പോലെയാണ് തോന്നിയതെന്നും സുരഭി കൂട്ടിച്ചേർത്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി