'അന്ധാധുനി'ൽ നായകനായി മനസിൽ കണ്ടത് ആ തെന്നിന്ത്യൻ സൂപ്പർ താരത്തെ: ശ്രീറാം രാഘവൻ

ബദ്‌ലാപൂർ, അന്ധാധുൻ എന്നീ രണ്ട് സിനിമകൾ കൊണ്ട് സിനിമാലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് ശ്രീറാം രാഘവൻ. കത്രീന കൈഫിനെയും വിജയ് സേതുപതിയെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവന്റെ ഏറ്റവും പുതിയ ചിത്രമായ ‘മെറി ക്രിസ്മസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

2018-ൽ പുറത്തിറങ്ങിയ അന്ധാധുൻ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കൂടാതെ ആ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും അന്ധാധുനിലൂടെ ആയുഷ്മാൻ ഖുരാനെ സ്വന്തമാക്കി.

ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം താൻ നായകനായി തീരുമാനിച്ചിരുന്നത്
ഒരു തെന്നിന്ത്യൻ സൂപ്പർ താരത്തെയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീറാം രാഘവൻ.

“അന്ധാധുനിൽ ആയുഷ്‌മാന് മുമ്പ് ഒരുപാട് നടന്മാരെ മനസിൽ കണ്ടിരുന്നു. എന്നാൽ എന്തുകൊണ്ടോ അവർക്ക് കഥ കണക്‌ട് ആയില്ല, അല്ലെങ്കിൽ അവർക്ക് ആ കഥയിൽ വിശ്വാസമുണ്ടായിരുന്നില്ലായിരിക്കാം. എന്നാലും എന്റെ മനസിൽ സൂര്യയായിരുന്നു ഉണ്ടായിരുന്നത്.

അതുപോലെ ബദ്‌ലാപൂരിൽ നവാസുദ്ദീൻ സിദ്ദിഖി ചെയ്‌ത റോളിൽ ആദ്യം മനസിൽ വന്ന മുഖം ധനുഷിന്റേതായിരുന്നു. എന്നാൽ ധനുഷിനെ കാസ്റ്റ് ചെയ്‌താൽ അപ്പുറത്തുള്ള നടനെയും മാറ്റേണ്ടി വരും.” എന്നാണ് ഒരു ബോളിവുഡ് മാധായമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീറാം രാഘവൻ പറഞ്ഞത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ