'സ്ത്രീലമ്പടനായ മുടി നരച്ച അമ്മാവാ, നീ ഫ്രോഡ് ആണെന്ന് എല്ലാവർക്കും അറിയാം'; എല്ലാ സ്ത്രീകളും നിന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? വിശാലിനെതിരെ വിമർശനവുമായി ശ്രീ റെഡ്ഡി

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിൽ വലിയ വിവാദങ്ങളും വെളിപ്പെടുത്തലുകളുമാണ് സംഭവിച്ചുകണ്ടിരിക്കുന്നത്. നിരവധി പേർക്കെതിരെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമാ ലോകത്തും ഇത്തരമൊരു കമ്മീഷനെ നിയമിക്കണമെന്നും, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞ് നടൻ വിശാൽ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിശാലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. നേരത്തെ വിശാലിനെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ നടി കൂടിയാണ് ശ്രീ റെഡ്ഡി. സ്ത്രീലമ്പടനായ മുടി നരച്ച അമ്മാവാ താൻ ലോക ഫ്രോഡ് ആണെന്ന് എല്ലാവർക്കും അറിയാമെന്നും, മാധ്യമങ്ങൾക്ക് മുന്നിൽ നിങ്ങളുടെ നാക്ക് സൂക്ഷിക്കണമെന്നും എല്ലാ സ്ത്രീകളും തന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്നും ശ്രീ റെഡ്ഡി പറയുന്നു.

“സ്ത്രീലമ്പടനായ മുടി നരച്ച അങ്കിളേ, സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ മാധ്യമങ്ങളുടെ മുന്നിൽ നിങ്ങളുടെ നാക്ക് സൂക്ഷിക്കണമെന്ന് ഞാൻ കരുതുന്നു. നീ സ്ത്രീകളെക്കുറിച്ച് പറയാൻ ഉപയോ​ഗിക്കുന്ന വൃത്തികെട്ട ഭാഷ, നല്ല ആളുകൾക്ക് നിങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നിവയെല്ലാം എല്ലാവർക്കും അറിയാം. നിങ്ങൾ എക്കാലവും ഫ്രോഡാണ്. ലോകത്തിന് നീ എത്ര വലിയ ഫ്രോഡാണെന്ന് അറിയാം.

മാധ്യമങ്ങൾക്ക് മുമ്പിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിങ്ങൾ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ കരുതുന്നില്ല. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചു. എന്തുകൊണ്ട്?, വിവാഹം നിശ്ചയം മുടങ്ങി, എന്തുകൊണ്ട്?, അടുത്ത തവണ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകൂ. ഒരു സംഘടനയിൽ സ്ഥാനമുണ്ടാകുന്നത് വലിയ കാര്യമല്ല. കുറച്ച് മര്യാദ കാണിക്കൂ” ശ്രീ റെഡ്ഡി പറയുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍