'സ്ത്രീ കഥാപാത്രങ്ങളാണ് ആദ്യം ചെയ്തത്, എന്നാല്‍ 'സ്ഫടികം ജോര്‍ജിനെ' കണ്ടപ്പോള്‍ ആളുകള്‍ പേടിച്ചു മാറി നിന്നു'

പൊലീസ് വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് സ്ഫടികം ജോര്‍ജ്. സ്ഫടികം എന്ന സിനിമയിലെ എസ്‌ഐ കുറ്റിക്കാടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ക്രൂരനായ വില്ലനില്‍ നിന്നും കോമഡി കഥാപാത്രങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ് സ്ഫടികം ജോര്‍ജ് ഇപ്പോള്‍.

ഒരു നടനെന്ന നിലയില്‍ പല കാര്യങ്ങളും പഠിക്കാന്‍ നാടകം സഹായിച്ചിട്ടുണ്ട് എന്നാണ് ജോര്‍ജ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ താന്‍ സ്‌കൂളില്‍ നാടകങ്ങള്‍ ചെയ്യുമായിരുന്നു. പത്താം ക്ലാസ് വരെ ചെയ്ത നാടകങ്ങളിലെല്ലാം സ്ത്രീ വേഷങ്ങളിലാണ് അഭിനയിച്ചത്.

സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മുടെ പേശികള്‍ക്കൊക്കെ കൂടുതല്‍ ചലനം കൊടുക്കേണ്ടി വരും. അത് പിന്നീടുള്ള അഭിനയത്തില്‍ തനിക്ക് ഏറെ ഗുണം ചെയ്തിരുന്നു. ഒരു നടനെന്ന നിലയില്‍ പല കാര്യങ്ങളും പഠിക്കാന്‍ നാടകം സഹായിച്ചിട്ടുണ്ട്. എന്നാല്‍ നാടകത്തെ പോലെയല്ല സിനിമയിലെ അഭിനയം.

പക്ഷേ, അവിടെയും നാടകം പകര്‍ന്ന ചില പാഠങ്ങള്‍ നമുക്ക് പ്രയോജനപ്പെടും. കഥാപാത്രമായി മാറുന്നതിലെ മികവാണ് ഒരു നടനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്ഫടികത്തിലെ കുറ്റിക്കാടനെ ഓര്‍ക്കുമ്പോള്‍ ആളുകള്‍ വിറയ്ക്കുന്നുണ്ട്. സ്ഫടികം ജോര്‍ജിനെ കാണുമ്പോള്‍ പേടിച്ചു മാറിയിരുന്നു.

ആളുകള്‍ക്ക് തന്നെ കാണുന്നത് പേടിയായിരുന്നു. അതു തന്നെയാണ് തന്റെ അഭിനയത്തിന്റെ മികവെന്ന് വിശ്വസിക്കുന്നു. തനിക്ക് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് ഒപ്പം മികച്ച നടന്‍മാര്‍ ഉണ്ടായിരുന്നതു കൊണ്ട് മാത്രമായിരുന്നുവെന്നും സ്ഫടികം ജോര്‍ജ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ