റിമ കല്ലിങ്കലിന്റെ കരിയര്‍ തകര്‍ത്തത് ലഹരി പാര്‍ട്ടികള്‍, അവിടെ പെണ്‍കുട്ടികള്‍ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നു.. കൊച്ചിയില്‍ റെയ്ഡ് നടന്നത് റിമയ്ക്കും ആഷിഖ് അബുവിനും എതിരെ; ഗുരുതര ആരോപണങ്ങളുമായി ഗായിക

നടി റിമ കല്ലിങ്കലിനും സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണ് എന്നാണ് സുചിത്ര ആരോപിക്കുന്നത്. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞത് എന്നാണ് ഒരു അഭിമുഖത്തില്‍ സുചിത്ര വെളിപ്പെടുത്തിയിരിക്കുന്നത്.

റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണ്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നത്.

കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവര്‍ ചോദിച്ചു. ലഹരി ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം നല്‍കിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്.


ആണുങ്ങള്‍ ഉള്‍പ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. റിമാ കല്ലിങ്കല്‍ നടത്തുന്ന ലഹരി പാര്‍ട്ടികളില്‍ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

ആ പാര്‍ട്ടിയില്‍ ഒരു ചോക്ലേറ്റ് പോലും കഴിക്കാന്‍ പേടിയാണെന്ന് അവര്‍ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയുന്ന നടിമാര്‍ വരെയുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാന്‍ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല.

റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികളാണ് ലഹരിമരുന്നുകള്‍ ഉപയോഗിച്ചതെന്ന് അറിയാമോ? പെണ്‍കുട്ടികള്‍ മാത്രമല്ല, പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുക്കാറുണ്ട് എന്നാണ് സുചിത്ര പറയുന്നത്. സുചിത്രയുടെ വെളിപ്പെടുത്തലിന് ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. സുചിത്രയുടെ വെളിപ്പെടുത്തലിനോട് റിമയോ ആഷിഖ് അബുവോ പ്രതികരിച്ചിട്ടില്ല.

Latest Stories

'സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പം'; കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തനാക്കിയതാണെന്ന് എംവി ​ഗോവിന്ദൻ

തമ്മിൽ ഭേദം റവാഡയെന്ന് മുഖ്യമന്ത്രി, ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽ ആയപ്പോഴാണ് കൂത്തുപറമ്പ് വെടിവെയ്പ്പുണ്ടായതെന്ന് വിഡി സതീശൻ; ഡിജിപി നിയമനത്തിൽ ചർച്ചകൾ കനക്കുന്നു

നിങ്ങൾ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, അവനെ ഒഴിവാക്കി ആ ചുമതല മറ്റാർക്കെങ്കിലും നൽകൂ, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും, നിർദേശവുമായി മുൻ കോച്ച്

'പുതുതലമുറയെ ആകർഷിക്കുന്നതിൽ വേടനെ മാതൃകയാക്കണം'; യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പരാമർശം

എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു; കോണഗ്രസ് ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ലെന്ന് പ്രള്‍ഹാദ് ജോഷി

ഒന്നാമനെ മറികടന്ന് നിയമനം, സംസ്ഥാന പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ, കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ട പഴയ കണ്ണൂർ എസ്പി

ഇസുസുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍; രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത വാഹനത്തില്‍ വാക്കിടോക്കിയും

റിഷഭ് പന്തിനെ ഇനി പുറത്താക്കാൻ കഴിയില്ല, നല്ലപോലെ കളിച്ചില്ലെങ്കിൽ പണി കിട്ടുക ആ താരത്തിന്, മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

'റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ, നിയമനം സർക്കാർ വിശദീകരിക്കണം'; ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ