ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളെ വിമര്‍ശിക്കാനുള്ള സിനിമയല്ല കൊത്ത്.. ഇടവേള എടുത്തത് ഇക്കാരണത്താല്‍: സിബി മലയില്‍

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളെ ലക്ഷ്യം വച്ചുള്ള സിനിമയല്ല ‘കൊത്ത്’ എന്ന് സംവിധായകന്‍ സിബി മലയില്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിടയില്‍ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളാണ് കൊത്ത് എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത് എന്നാണ് സിബി മലയില്‍ പറയുന്നത്.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെയോ പ്രത്യയശാസ്ത്രത്തെയോ വിമര്‍ശിക്കാനോ ഇകഴ്ത്തിക്കാട്ടാനോ ലക്ഷ്യമിട്ടുള്ള സിനിമയല്ല കൊത്ത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിടയില്‍ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളാണ് പറയാന്‍ ശ്രമിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോെല വയലന്‍സ് സിനിമയല്ല കൊത്ത്.

ഒരു ഇമോഷണല്‍ ത്രില്ലറാണ്. എന്റെ കരിയറിലെ മികച്ച സിനിമകളുടെ ഗണത്തിലേക്ക് അടയാളപ്പെടുത്തും. അവസാനം ഞാന്‍ ചെയ്ത ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാതെപോയി. നല്ല തിരക്കഥ കിട്ടിയിട്ടേ സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനം ചെറിയ ഇടവേളയുണ്ടാക്കി.

ഞാന്‍ കാത്തിരുന്ന രീതിയിലുള്ള എഴുത്തുകാരനാണ് ഹേമന്ദ്. മികച്ച എഴുത്തുകാര്‍ ഉണ്ടായാല്‍ മാത്രമേ കാലത്തെ അതിജീവിക്കുന്ന സിനിമകള്‍ ഉണ്ടാവൂ എന്നാണ് സിബി മലയില്‍ പറയുന്നത്. ഏഴു വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം 16-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഹേമന്ദ് കുമാറാണ് രചന. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക