അഭിപ്രായപ്രകടനം നടത്തുമ്പോള്‍ മര്യാദ വേണം, സിനിമയുടെ റിവ്യു എടുക്കുന്നത് അപകടകരം: സിബി മലയില്‍

സിനിമയുടെ റിവ്യു സമയത്തിന് മുമ്പ് എടുക്കുന്നത് അപകടമാണെന്ന് സംവിധായകന്‍ സിബി മലയില്‍. അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ ഒരു മര്യാദ വേണമെന്നും അദ്ദേഹം പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സോഷ്യല്‍മീഡിയയുടെ ഉപയോഗം വര്‍ധിച്ചതോടെയാണ് സിനിമാ റിവ്യൂകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിച്ചത്. എത്രയൊക്കെ കാശ് മുടക്കി പ്രമോഷന്‍ ചെയ്താലും സിനിമയില്‍ നല്ല കണ്ടന്റില്ലെങ്കില്‍ ആ സിനിമ പരാജയപ്പെടുമെന്നത് 2022ല്‍ പല വമ്പന്‍ താരങ്ങളുടെ സിനിമകള്‍ ഫ്‌ളോപ്പായതോടെ പ്രേക്ഷകര്‍ മനസിലാക്കിയത്.

അതേസമയം മൗത്ത് പബ്ലിസിറ്റി വഴി തന്നെ വളരെ ചെറിയ പടങ്ങള്‍ വരെ നൂറ് ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ അപകടകരമായ കാര്യങ്ങളാണ്.’

‘ഇപ്പോഴുള്ള പുതിയ പ്രവണത ഒരു സിനിമ തിയേറ്ററില്‍ ഇറങ്ങി ഇന്റര്‍വെല്‍ ആകുമ്പോഴേക്കും അതിന്റെ അഭിപ്രായങ്ങള്‍ ചോദിക്കുക എന്നതാണ്. ഒരു സിനിമയെ വിലയിരുത്തേണ്ടത് അത് പൂര്‍ണ്ണമായും കണ്ടശേഷമാണ്.’

‘പക്ഷെ ഇപ്പോള്‍ ഇന്റര്‍വെല്‍ ആകുമ്പോഴേക്കും ഫസ്റ്റ് ഹാഫ് എങ്ങനെയുണ്ടെന്നുള്ള അഭിപ്രായം ചോദിച്ച് ആളുകള്‍ വരും. ഫസ്റ്റ് ഹാഫ്, സെക്കന്റ് ഹാഫ് എന്നുള്ള വേര്‍തിരിക്കല്‍ നമ്മുടെ മാത്രം രീതിയാണ്. ഹോളിവുഡില്‍ അങ്ങനെയല്ല. സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ