എന്നോട് മോശമായി സംസാരിച്ച ആളുടെ നിലവിളിയാണ് പിന്നീട് കേട്ടത്.. അക്ഷര അയാളെ ഇടിച്ചൊതുക്കി: സഹോദരിയെ കുറിച്ച് ശ്രുതി ഹാസന്‍

തന്നെ അസഭ്യം പറഞ്ഞയാളെ സഹോദരി അക്ഷര ഇടിച്ചൊതുക്കിയെന്ന് നടി ശ്രുതി ഹാസന്‍. മോശമായി പെരുമാറുന്നവരോട് താന്‍ സംസാരിച്ചാണ് പ്രതികരിക്കാറുള്ളത്. എന്നാല്‍ അക്ഷര അവരെ ശാരീരികമായി നേരിടും എന്നാണ് ശ്രുതി ഹസന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

താന്‍ വാക്കുകള്‍ കൊണ്ടാണ് മോശമായി പെരുമാറുന്നവരോട് പ്രതികരിക്കുന്നത്. എന്നാല്‍ സഹോദരി അക്ഷര ഇത്തരക്കാരെ ശാരീരികമായി നേരിടാന്‍ പ്രാപ്തയാണ്. ഒരിക്കല്‍ തന്നോട് വളരെ മോശമായ ഭാഷയില്‍ ഒരാള്‍ സംസാരിച്ചു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ അയാളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് കേട്ടത്.

നോക്കുമ്പോള്‍ അക്ഷര അയാളെ പിന്നില്‍ നിന്ന് ഇടിച്ചുകൊണ്ട് ‘എന്റെ സഹോദരിയെ അങ്ങനെ വിളിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു’ എന്ന് ചോദിക്കുന്ന കാഴ്ചയാണ് കണ്ടത്. താന്‍ ഇടപെട്ട് അക്ഷരയെ പിടിച്ചു മാറ്റുകയായിരുന്നു എന്നാണ് ശ്രുതി പറയുന്നത്.

കമല്‍ഹാസന്റെ മക്കള്‍ എന്നതിലുപരി ശ്രുതി ഹാസനും അക്ഷര ഹാസനും സിനിമാ ലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ഇരുവരും ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, ‘സലാര്‍’, ‘വാല്‍ട്ടയര്‍ വീരയ്യ’ എന്നീ തെലുങ്ക് സിനിമകളും നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള സിനിമയുമാണ് ശ്രുതിയുടെതായി ചിത്രീകരണം നടക്കുന്നത്. ‘അഗ്നി സിറകുകള്‍’ എന്ന തമിഴ് ചിത്രമാണ് അക്ഷര ഹാസന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക