ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പോയത് എംടിയുടെ പരിപാടി ആയതിനാല്‍, ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിയുന്നു: ഷിബു ജി. സുശീലന്‍

ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും അത് അവഗണിച്ചാണ് എം.ടി സാറിന്റെ പ്രോഗ്രാമിന് ആസിഫ് അലി പോയതെന്ന് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ചാണ് നിര്‍മ്മാതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രമേഷ് നാരയണനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും. ഞാന്‍ ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിഞ്ഞതായി കണക്കാക്കുന്നു എന്നാണ് ഷിബു ജി. സുശീലന്റെ കുറിപ്പ്.

ഷിബു ജി. സുശീലന്റെ കുറിപ്പ്:

ഇന്നലെ വൈകുന്നേരം എന്റെ ലൊക്കേഷനില്‍ നിന്ന് ഫൈറ്റ് സീനുകള്‍ പൂര്‍ത്തീകരിച്ചിട്ട് ശാരീരിക പ്രശ്‌നം ഉണ്ടായിരുന്നിട്ടും കാറ്റിലും, പെരുമഴയിലും എം.ടി സാറിന്റെ പ്രോഗ്രാമിന് പ്രിയപ്പെട്ട ആസിഫ് അലി പോയത്. ‘ആസിഫേ നിങ്ങള്‍ എങ്ങും അപമാനപ്പെട്ടിട്ടില്ല.’ അഹങ്കാരത്തിനും, പുച്ഛത്തിനും, ദാര്‍ഷ്ട്യത്തിനും, കാപട്യത്തിനും പണ്ഡിറ്റ് നേടിയവനാണ് നിങ്ങളുടെ പുഞ്ചിരിയാലും ജനങ്ങളാലും അപമാനം നേരിട്ടത്. സഹപ്രവര്‍ത്തകനോട് ഇങ്ങനെ പെരുമാറുന്ന സംഗീത പണ്ഡിറ്റ് മറ്റുള്ളവരോട് എങ്ങനെയാവും പെരുമാറുക…

ഇവനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും. NB. ഞാന്‍ ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിഞ്ഞതായി കണക്കാക്കുന്നു.’ എം.ടി ആന്തോളജിയുടെ ട്രെയിലര്‍ ലോഞ്ചില്‍ വച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ വിവാദ സംഭവം നടന്നത്. രമേശ് നാരായണന് ഉപഹാരം നല്‍കാന്‍ ആസിഫ് അലിയെ ക്ഷണിച്ചപ്പോള്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകന്‍ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

ആസിഫ് അലി നല്‍കിയ ഫലകം രമേശ് നാരായണന്‍ ജയരാജിന്റെ കയ്യില്‍ കൊടുത്ത ശേഷം അദ്ദേഹത്തില്‍ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. ആസിഫ് അലി പുരസ്‌കാരം നല്‍കാന്‍ എത്തിയപ്പോള്‍ തന്നെ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായണന്‍ പിന്നീടാണ് താരത്തെ അപമാനിക്കും വിധം പെരുമാറിയത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി