കുട്ടികളെ നന്നായി വളര്‍ത്തേണ്ടത് മാതാപിതാക്കളാണ്, എന്റെ മക്കളെ നോക്കൂ; ആര്യന്‍ ഖാന്‍ വിഷയത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്നു കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശത്രുഘ്നന്‍ സിന്‍ഹ. രാജ്യത്ത് നടക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനോ അല്ലെങ്കില്‍ ഷാരൂഖ് ഖാനോടുള്ള വൈരാഗ്യം തീര്‍ക്കനോ ആയിരിക്കും അറസ്റ്റ് ചെയ്തതെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

വെല്ലുവിളി ആണെങ്കിലും അല്ലെങ്കിലും സ്വന്തം കുട്ടികളെ നേര്‍വഴിയില്‍ നയിക്കേണ്ടതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ചെയ്യുന്നതേ ഞാന്‍ അവരെ പഠിപ്പിക്കാറുള്ളൂ. ഞാന്‍ പുകയില വിരുദ്ധ കാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

അതുകൊണ്ടു തന്നെ പുകയില, മയക്കുമരുന്നു തുടങ്ങിയവ ഉപയോഗിക്കുന്നതിനെ എതിര്‍ത്തുകൊണ്ടേയിരിക്കും. എന്റെ മക്കളായ സൊണാക്ഷി, ലവ്, കുശ് എന്നിവരൊന്നും ഇതൊന്നും ഉപയോഗിക്കില്ല. അവരെ അത്ര നന്നായാണ് വളര്‍ത്തിയത്. എനിക്കവരെക്കുറിച്ച് അഭിമാനമുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ല.

ഷാരൂഖ് ഖാന്റെ മകനാണെന്ന് കരുതി ആര്യനോട് ക്ഷമിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ അയാളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആര്‍ക്കും അധികാരവുമില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നീതി ലഭിക്കട്ടെ- ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

Latest Stories

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി