'പലരും പറഞ്ഞപ്പോഴാണ് ഞാൻ ആ കാര്യത്തെ കുറിച്ച് ശ്രദ്ധിച്ച് തുടങ്ങിയത്, പക്ഷേ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി'; ഷമ്മി തിലകൻ

പാൽതു ജാൻവറിലെ മൃഗ ഡോക്ടർ സുനിൽ ഐസക്കിനെ സിനിമ കണ്ടവരാരും മറന്ന് കാണില്ല. പതിവിൽ നിന്ന് വ്യത്യസ്തമായി തല മൊട്ടയടിച്ച് അച്ഛൻ തിലകൻ്റെ ലുക്കിൽ ആണ് ചിത്രത്തിൽ‍ ഷമ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയായ തന്റെ ലുക്കിനെക്കുറിച്ച് മനോരമ ഓൺലൈനിനോട് ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പാൽത്തു ജാൻവർ എന്ന ചിത്രത്തിൽ ഒരു മൃഗ ഡോക്ടറുടെ വേഷത്തിലാണ് താൻ എത്തുന്നത്. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു കോമഡി കഥാപാത്രം. ചിത്രത്തിൽ താൻ തല മൊട്ടയടിച്ച ലുക്കിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ആ ലുക്ക് തന്റെ അച്ഛൻ മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിൽ ചെയ്ത വേഷത്തോട് സാമ്യമുണ്ട് എന്ന് പലരും പറഞ്ഞിരുന്നു.

അങ്ങനെയാണ് താനും അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നത്. ശരിക്കും അച്ഛന്റെ ലുക്ക് കൊണ്ടുവരാൻ മനഃപൂർവം ശ്രമിച്ചതല്ല. എങ്ങനെയോ വന്നു. പാൽതു ജാൻവറിന് മുൻപ് പടവെട്ട് എന്ന സിനിമയിലാണ് താൻ അഭിനയിച്ചത്. അതിൽ തന്റെ ലുക്ക് മുടി പറ്റെ വെട്ടിയിരുന്നു. അതിന്റെ ലൊക്കേഷനിൽ നിന്നാണ് പിന്നീട്  പാൽത്തു ജാൻവറിന്റെ സെറ്റിൽ എത്തുന്നത്.

വീണ്ടും അതേ ലുക്കിൽ സിനിമയിൽ അഭിനയിച്ചാൽ രണ്ടും തമ്മിൽ സാമ്യം തോന്നും. അതുകൊണ്ട്  താൻ തന്നെയാണ്  മുടി മൊട്ടയടിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത്. സംവിധായകൻ അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. അച്ഛനെ പോലെ തോന്നി എന്ന് പറയുന്നത് അഭിമാനം തോന്നുന്ന കാര്യം തന്നെയാണ്. പാൽത്തു ജാൻവറിലെ കഥാപാത്രം കുറച്ച് കോമഡി എലമെന്റ് ഉള്ള കഥാപാത്രമാണ്. വളരെ രസകരമായ സിനിമയാണ് പാൽത്തു ജാൻവറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക