'പലരും പറഞ്ഞപ്പോഴാണ് ഞാൻ ആ കാര്യത്തെ കുറിച്ച് ശ്രദ്ധിച്ച് തുടങ്ങിയത്, പക്ഷേ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി'; ഷമ്മി തിലകൻ

പാൽതു ജാൻവറിലെ മൃഗ ഡോക്ടർ സുനിൽ ഐസക്കിനെ സിനിമ കണ്ടവരാരും മറന്ന് കാണില്ല. പതിവിൽ നിന്ന് വ്യത്യസ്തമായി തല മൊട്ടയടിച്ച് അച്ഛൻ തിലകൻ്റെ ലുക്കിൽ ആണ് ചിത്രത്തിൽ‍ ഷമ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയായ തന്റെ ലുക്കിനെക്കുറിച്ച് മനോരമ ഓൺലൈനിനോട് ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പാൽത്തു ജാൻവർ എന്ന ചിത്രത്തിൽ ഒരു മൃഗ ഡോക്ടറുടെ വേഷത്തിലാണ് താൻ എത്തുന്നത്. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു കോമഡി കഥാപാത്രം. ചിത്രത്തിൽ താൻ തല മൊട്ടയടിച്ച ലുക്കിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ആ ലുക്ക് തന്റെ അച്ഛൻ മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിൽ ചെയ്ത വേഷത്തോട് സാമ്യമുണ്ട് എന്ന് പലരും പറഞ്ഞിരുന്നു.

അങ്ങനെയാണ് താനും അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നത്. ശരിക്കും അച്ഛന്റെ ലുക്ക് കൊണ്ടുവരാൻ മനഃപൂർവം ശ്രമിച്ചതല്ല. എങ്ങനെയോ വന്നു. പാൽതു ജാൻവറിന് മുൻപ് പടവെട്ട് എന്ന സിനിമയിലാണ് താൻ അഭിനയിച്ചത്. അതിൽ തന്റെ ലുക്ക് മുടി പറ്റെ വെട്ടിയിരുന്നു. അതിന്റെ ലൊക്കേഷനിൽ നിന്നാണ് പിന്നീട്  പാൽത്തു ജാൻവറിന്റെ സെറ്റിൽ എത്തുന്നത്.

വീണ്ടും അതേ ലുക്കിൽ സിനിമയിൽ അഭിനയിച്ചാൽ രണ്ടും തമ്മിൽ സാമ്യം തോന്നും. അതുകൊണ്ട്  താൻ തന്നെയാണ്  മുടി മൊട്ടയടിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത്. സംവിധായകൻ അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. അച്ഛനെ പോലെ തോന്നി എന്ന് പറയുന്നത് അഭിമാനം തോന്നുന്ന കാര്യം തന്നെയാണ്. പാൽത്തു ജാൻവറിലെ കഥാപാത്രം കുറച്ച് കോമഡി എലമെന്റ് ഉള്ള കഥാപാത്രമാണ്. വളരെ രസകരമായ സിനിമയാണ് പാൽത്തു ജാൻവറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു