ഞാന്‍ തല്‍ക്കാലം രാഹുലിന്റെ ഗര്‍ഭം കൊണ്ടുപോകട്ടെ.. ഗര്‍ഭമുണ്ടാക്കിയാല്‍ സപ്പോര്‍ട്ട് ചെയ്യുമോ എന്ന് ചോദിച്ചവനോട്..: സീമ ജി നായര്‍

ലൈംഗികാരോപണത്തില്‍ വിവാദത്തിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സീമ ജി നായര്‍. രാഹുല്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം, പക്ഷേ അത് രണ്ട് ഭാഗത്തെയും കാര്യങ്ങള്‍ കേട്ട ശേഷമായിരിക്കണം. തനിക്ക് കോണ്‍ഗ്രസ് അംഗത്വം പോലുമില്ല എന്നാണ് സീമ പറയുന്നത്. ‘ഞാനൊരു ഗര്‍ഭമുണ്ടാക്കി എന്നെ സപ്പോര്‍ട്ട് ചെയ്യുമോ എന്ന് ചോദിച്ചൊരുത്തന്‍ വന്നിട്ടുണ്ട്. ഇവനോടൊക്കെ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്’ എന്നും സീമ ചോദിക്കുന്നുണ്ട്.

സീമ ജി നായരുടെ വാക്കുകള്‍:

രണ്ട് പെണ്‍കുട്ടികളെ അനാഥരാക്കിയവരാണ് ഇന്ന് എനിക്കെതിരെ വരുന്നത്. ഗോവിന്ദച്ചാമിമാരുടെ പകരക്കാരാണെന്ന് പറയുന്നു. നവീന്‍ ബാബു സാറിന്റെ മുഖം ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. ഈ സ്ത്രീ കയറി വരുമ്പോള്‍ അദ്ദേഹം ചിരിച്ച മുഖത്തോടെയാണ് സ്വീകരിക്കുന്നത്. അതിന് ശേഷം ഇവര്‍ നടത്തിയ പ്രസംഗത്തിന് ശേഷം ആ മുഖം മാറുന്നത് കാണാം. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഞാന്‍ ആ മുഖം മറന്നിട്ടില്ല. അപ്പോള്‍ വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാന്‍ ശ്രമിക്കുന്ന ആളുകള്‍ വന്നിട്ട് എന്റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു, ഇത്ര വിഷയ ദാരിദ്ര്യമോ പി.പി. ദിവ്യയ്ക്ക്. അതും ഇത്രയും നിസ്സാരമായ കേസിനൊക്കെ. ഇതിനൊക്കെ എന്ത് പറയാനാണ്. സഖാക്കന്മാര്‍ എല്ലാം ഒരുമിച്ചാണ് സൈബര്‍ അറ്റാക്ക്.

കഴിഞ്ഞ ദിവസം 70 വയസ്സുള്ള ഒരപ്പൂപ്പന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ പറയാന്‍ പറ്റില്ല. പ്രൊഫൈല്‍ പിക്ചറില്‍ കൊച്ചുമക്കളുടെ പടവും. ആറ്റിങ്ങലെ ഒരു സ്ത്രീ പറഞ്ഞത്, ഞാനൊരു നശിച്ച ജന്മമാണ്, രാക്ഷസിയാണ് എന്നൊക്കെ. എന്റെ വ്യക്തി സ്വാതന്ത്ര്യം ആരുടെ മുന്നിലും ഞാന്‍ അടിയറ വയ്ക്കില്ല. കേട്ട് മടുത്തതു കൊണ്ടാണ് ഇങ്ങനെയൊരു ലൈവുമായി വന്നത്. രാഹുലിനെ ന്യായീകരിക്കുകയല്ല, രാഹുല്‍ ഇങ്ങനെ ചെയ്തു എന്നതിന് തെളിവുകളുമില്ല. ഇതിനൊക്കെ മറുപടി പറയേണ്ടത് രാഹുല്‍ ആണ്. ഒരു സ്ത്രീയും പുരുഷനും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് സൗഹൃദമായി. അതിന് ഏത് കോടതിയാണ് ശിക്ഷിക്കുക എന്ന് എനിക്കറിയില്ല. രാഹുല്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്ന് ആദ്യം തൊട്ടേ ഞാന്‍ പറയുന്നുണ്ട്. ഒരു കാര്യം സംഭവിക്കുമ്പോള്‍ രണ്ട് വശത്ത് നിന്നും കേള്‍ക്കണം. എന്താണ് ഇതിലെ യഥാര്‍ഥ വിഷയം എന്നത് നമുക്ക് ആര്‍ക്കും അറിയില്ല. അതിന്റെ സത്യാവസ്ഥ വരട്ടെ.

ആര്‍ക്ക് ബാധ ഇളകിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന പറയുന്നതു പോലെ കോഴിയുടെ കഴുത്താണ് കണ്ടിക്കാന്‍ വരുന്നത്. നമ്മളൊരു പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഈ സൈബര്‍ അറ്റാക്ക്. സൈബര്‍ സഖാക്കന്മാര്‍ ഓരോ വിഭാഗമായി തിരിഞ്ഞാണ് എന്നെ ആക്രമിക്കുന്നത്. എനിക്കെതിരെ പോസ്റ്റ് ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ ഇട്ടോളൂ. സ്ത്രീ സുരക്ഷ പറയുന്ന ആളുകള്‍ തന്നെയാണ് ഒരു പോസ്റ്റിന്റെ പേരില്‍ എന്നെ ഇങ്ങനെ ആക്രമിക്കുന്നത്. അമ്മയും പെങ്ങന്മാരും ഇല്ലാത്ത രീതിയിലുള്ള ചീത്ത വിളികളാണ് ഇവര്‍ നടത്തുന്നത്. ഞാന്‍ ഇന്നുവരെ ജാതിയോ രാഷ്ട്രീയമോ നോക്കി ആരെയും സഹായിച്ചിട്ടില്ല. ഒരു അഭിപ്രായം നമ്മള്‍ പറയുന്നു, അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. അതിനെ വളച്ചൊടിച്ച് ഒരായിരം പോസ്റ്റുകളായി വന്നു. അതിന് താഴെ മത്സരിച്ച് ചീത്ത പറയുകയാണ്. ഇതെല്ലാം കണ്ടിട്ട് ഞാന്‍ മിണ്ടാതെ ഇരിക്കണോ?

ഈ ഗര്‍ഭം എന്നുള്ള വാക്ക് അല്ലാതെ വേറെന്തെങ്കിലും നിങ്ങള്‍ക്ക് പറയാനുണ്ടോ? രാഹുല്‍ പൈസ തന്നിട്ടാണ് ഇതു ചെയ്യുന്നതെന്ന് പറയുന്നവര്‍ക്കെല്ലാം ഞാന്‍ വീട്ടില്‍ കൊണ്ടെ പൈസ തന്നിട്ടുണ്ടല്ലോ. ഞാനൊരു ഗര്‍ഭമുണ്ടാക്കി എന്നെ സപ്പോര്‍ട്ട് ചെയ്യുമോ എന്ന് ചോദിച്ചൊരുത്തന്‍ വന്നിട്ടുണ്ട്. ഇവനോടൊക്കെ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതൊരു ലൈവ് ആയി പോയി, കട്ടിയുള്ള വാക്കുകളൊന്നും പറയുന്നില്ല, പറയാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടുമല്ല. നിന്റെ വീട്ടില്‍ ആളുകളുണ്ടല്ലോ, ഞാന്‍ തല്‍ക്കാലം രാഹുലിന്റെ ഗര്‍ഭം കൊണ്ടുപോകട്ടെ, നിന്റെ വീട്ടിലുള്ളവരോട് പറ നീ ഉണ്ടാക്കിയതിനെ സപ്പോര്‍ട്ട് ചെയ്യാന്‍. എന്റെ ഗര്‍ഭകാലം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചവനോട്, ആദ്യം നിന്റെ അമ്മയോട് ചോദിക്ക് എങ്ങനെയായിരുന്നുവെന്ന്. അവര്‍ പറഞ്ഞുതരും, അതില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.

സിനിമയും സീരിയലും ഇല്ലാതിരിക്കുമ്പോള്‍ ഇങ്ങനെ ഓരോന്നു പറഞ്ഞ് പ്രശസ്തി നേടുകയാണ് തന്റെ ലക്ഷ്യമെന്ന് കുറേപേര്‍ പറയുന്നുണ്ടായിരുന്നു. 1984 ജൂണ്‍ 4-ാം തിയതിയാണ് എന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ സിനിമയില്‍ വന്നിട്ട് 41 വര്‍ഷമായി. ഏകദേശം 175 സിനിമകള്‍ ചെയ്തു, 350 സീരിയലുകള്‍ ചെയ്തു. നാലായിരം വേദികളില്‍ നാടകം അവതരിപ്പിച്ചു. ഹ്രസ്വചിത്രങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇവരൊന്നും എന്റെ സിനിമ കാണാതിരിക്കുന്നത് എന്റെ കുഴപ്പമാണോ?

രാഹുലിന്റെ കയ്യില്‍ നിന്ന് കാശ് മേടിച്ചാണ് ഈ പണി ചെയ്യുന്നതെന്ന് പറയുന്നവരോട്, എനിക്ക് ജീവിച്ചു പോകാനുള്ള വര്‍ക്ക് ഇപ്പോഴുമുണ്ട്. അഭിനയിച്ച കാലം മുതല്‍ ഇവിടെയൊരു സൂപ്പര്‍ നടിയായി ജീവിക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല, സിനിമ അല്ലെങ്കില്‍ സീരിയില്‍ അല്ലെങ്കില്‍ നാടകം. ഇനി അതൊന്നുമില്ലെങ്കില്‍ നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം. അങ്ങനെ ജീവിക്കും. വയനാട് ഫണ്ട് മുക്കി എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു പറയുന്നവരുണ്ട്. കട്ടവര്‍ക്കും കട്ടുമുടിച്ചവര്‍ക്കും കയ്യിട്ടുവാരിയവര്‍ക്കുമേ ഇങ്ങനെ പറയാന്‍ തോന്നൂ. സീമ ജി. നായര്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിക്ക് ആണിയടിക്കുകയാണെന്ന് പറയുന്നു. എനിക്ക് കോണ്‍ഗ്രസ് അംഗത്വം പോലുമില്ല, കോണ്‍ഗ്രസുകാരിയാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി