'ഇപ്പോള്‍ തന്നെ പല ടൈറ്റിലുകളും വരുന്നുണ്ട്, അതിന് ഞാന്‍ ഉത്തരവാദിയല്ല'; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

മമ്മൂട്ടിയുടെ സിബിഐ സീരിസ് ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷവും മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവിടാത്ത ചിത്രത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പലതവണ വന്നിട്ടുണ്ട്. സിബിഐ അഞ്ചാം ഭാഗത്തിന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകാണ് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി.

കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍ സ്വാമി സംസാരിച്ചത്. തന്റെ ഇതുവരെയുളള എഴുത്തില്‍ എറ്റവും അധികം സമയം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ അഞ്ചാം ഭാഗത്തിന്റേതാണെന്ന് എസ്.എന്‍ സ്വാമി പറയുന്നു. സിനിമയുടെ പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ പല ടൈറ്റിലും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്.

അതിന് താന്‍ ഉത്തരവാദിയല്ല, ഔദ്യോഗികമായി തന്നെ സിനിമയുടെ പേര് അറിയിക്കുന്നതായിരിക്കും. സിനിമയുടെ ക്ലൈമാക്സിന് വേണ്ടിയാണ് കൂടുതല്‍ സമയം എടുത്തത്. ഇതു വരെയുളള സിബിഐ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും എസ്.എന്‍ സ്വാമി വ്യക്തമാക്കി.

ഒരു സിബിഐ ഡയറിക്കുറിപ്പ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് 1989ല്‍ ജാഗത്ര എന്ന ചിത്രം എത്തിയത്. പിന്നീട് 2004ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005ല്‍ നേരറിയാന്‍ സിബിഐയും പുറത്തിറങ്ങി. മമ്മൂട്ടിയെ വീണ്ടും സേതുരാമയ്യര്‍ ലുക്കില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക