'ഇപ്പോള്‍ തന്നെ പല ടൈറ്റിലുകളും വരുന്നുണ്ട്, അതിന് ഞാന്‍ ഉത്തരവാദിയല്ല'; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

മമ്മൂട്ടിയുടെ സിബിഐ സീരിസ് ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷവും മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവിടാത്ത ചിത്രത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പലതവണ വന്നിട്ടുണ്ട്. സിബിഐ അഞ്ചാം ഭാഗത്തിന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകാണ് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി.

കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍ സ്വാമി സംസാരിച്ചത്. തന്റെ ഇതുവരെയുളള എഴുത്തില്‍ എറ്റവും അധികം സമയം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ അഞ്ചാം ഭാഗത്തിന്റേതാണെന്ന് എസ്.എന്‍ സ്വാമി പറയുന്നു. സിനിമയുടെ പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ പല ടൈറ്റിലും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്.

അതിന് താന്‍ ഉത്തരവാദിയല്ല, ഔദ്യോഗികമായി തന്നെ സിനിമയുടെ പേര് അറിയിക്കുന്നതായിരിക്കും. സിനിമയുടെ ക്ലൈമാക്സിന് വേണ്ടിയാണ് കൂടുതല്‍ സമയം എടുത്തത്. ഇതു വരെയുളള സിബിഐ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും എസ്.എന്‍ സ്വാമി വ്യക്തമാക്കി.

ഒരു സിബിഐ ഡയറിക്കുറിപ്പ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് 1989ല്‍ ജാഗത്ര എന്ന ചിത്രം എത്തിയത്. പിന്നീട് 2004ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005ല്‍ നേരറിയാന്‍ സിബിഐയും പുറത്തിറങ്ങി. മമ്മൂട്ടിയെ വീണ്ടും സേതുരാമയ്യര്‍ ലുക്കില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ