'ഇപ്പോള്‍ തന്നെ പല ടൈറ്റിലുകളും വരുന്നുണ്ട്, അതിന് ഞാന്‍ ഉത്തരവാദിയല്ല'; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

മമ്മൂട്ടിയുടെ സിബിഐ സീരിസ് ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷവും മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവിടാത്ത ചിത്രത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പലതവണ വന്നിട്ടുണ്ട്. സിബിഐ അഞ്ചാം ഭാഗത്തിന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകാണ് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി.

കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍ സ്വാമി സംസാരിച്ചത്. തന്റെ ഇതുവരെയുളള എഴുത്തില്‍ എറ്റവും അധികം സമയം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ അഞ്ചാം ഭാഗത്തിന്റേതാണെന്ന് എസ്.എന്‍ സ്വാമി പറയുന്നു. സിനിമയുടെ പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ പല ടൈറ്റിലും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്.

അതിന് താന്‍ ഉത്തരവാദിയല്ല, ഔദ്യോഗികമായി തന്നെ സിനിമയുടെ പേര് അറിയിക്കുന്നതായിരിക്കും. സിനിമയുടെ ക്ലൈമാക്സിന് വേണ്ടിയാണ് കൂടുതല്‍ സമയം എടുത്തത്. ഇതു വരെയുളള സിബിഐ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും എസ്.എന്‍ സ്വാമി വ്യക്തമാക്കി.

ഒരു സിബിഐ ഡയറിക്കുറിപ്പ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് 1989ല്‍ ജാഗത്ര എന്ന ചിത്രം എത്തിയത്. പിന്നീട് 2004ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005ല്‍ നേരറിയാന്‍ സിബിഐയും പുറത്തിറങ്ങി. മമ്മൂട്ടിയെ വീണ്ടും സേതുരാമയ്യര്‍ ലുക്കില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ