അതൊരു സ്‌പോയിലര്‍ അലര്‍ട്ടാണ്.. കൈയടികള്‍ക്ക് വേണ്ട സിനിമാറ്റിക് എലമെന്റ്‌സ് ഒന്നും ഇല്ല; 'നേരി'ലെ സര്‍പ്രൈസിനെ കുറിച്ച് ശാന്തി മായാദേവി

ഒരു റിയലിസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമ ആയാണ് ‘നേര്’ സിനിമ എത്താനൊരുങ്ങുന്നത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോമ്പോയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശാന്തി മായാദേവിയാണ്. നേര് എന്ന ചിത്രത്തെ കുറിച്ച് ശാന്തി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കൈയടികള്‍ക്ക് വേണ്ട സിനിമാറ്റിക് എലമെന്റ്‌സ് ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല എന്നാണ് ശാന്തി ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘ദൃശ്യം’ സിനിമയുടെ സമയത്ത് തന്നെ ജീത്തു സാര്‍ പറഞ്ഞ ഒരു കഥയാണ്. നമ്മള്‍ കണ്ടുശീലിച്ച പതിവ് സിനിമാറ്റിക് എലമെന്റ്‌സ് ഒന്നുമില്ല.

കൈയ്യടിക്കും ക്ലാപ്പിനും വേണ്ടിയുള്ള സീനുകള്‍ ഇല്ലാതെ, റിയലിസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമ എന്ന രീതിയിലാണ് നേര് ഒരുക്കുന്നത്. തനിക്ക് അടുത്ത് അറിയാവുന്ന ചില കാര്യങ്ങള്‍ ഉളളതിനാല്‍ തിരക്കഥയും ചെയ്യാനായി. കോര്‍ട്ട് റൂം ഡ്രാമയാണെങ്കിലും ചിത്രത്തില്‍ വക്കീല്‍ ആയിട്ടല്ല അഭിനയിക്കുന്നത് എന്നാണ് ശാന്തി പറയുന്നത്.

ചിത്രത്തിലെ മെയിന്‍ സ്‌പോയിലര്‍ അലേര്‍ട്ടിനെ കുറിച്ചും ശാന്തി പറയുന്നുണ്ട്. ബ്രെയില്‍ ലിപിയില്‍ എത്തിയ പോസ്റ്ററിനെ കുറിച്ചാണ് ശാന്തി സംസാരിച്ചത്. അതിനെ ലാലേട്ടന്റെ ‘ഒപ്പം’ സിനിമയുമായൊക്കെ പലരും കണക്ട് ചെയ്തത് കണ്ടു. അങ്ങനെ ഒന്നുമല്ല, പക്ഷേ അതൊരു സ്‌പോയിലര്‍ അലേര്‍ട്ടാണ്.

കഥയ്ക്ക് അത്യാവശ്യമുള്ള ഘടകവുമാണ്. അതില്‍ കൂടുതല്‍ ഇപ്പോള്‍ പറയാനാകില്ല എന്നാണ് ശാന്തി പറയുന്നത്. അതേസമയം, ജീത്തുമായുള്ള ചര്‍ച്ചകള്‍ക്കിടെ അദ്ദേഹമാണ് തന്നോട് ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും ശാന്തി വ്യക്തമാക്കുന്നുണ്ട്. നേരിന്റെ ഷൂട്ടിംഗ് ഈ അടുത്താണ് പൂര്‍ത്തിയായത്. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക