പ്രൈവറ്റായി പ്ലസ് ടു പാസായപ്പോൾ മുതൽ വിദേശത്ത് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ..: സാനിയ ഇയ്യപ്പൻ

നർത്തകിയും നടിയുമായ സാനിയ സിനിമയിലും മോഡലിംഗിലും സജീവമാണ്. ഡിജോ ജോസേ ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായയി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ. പിന്നീട് പ്രേതം 2, ലൂസിഫർ, പതിനെട്ടാംപടി, ഇരുഗപെട്രു തുടങ്ങീ നിരവധി സിനിമകളിലൂടെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാനി’ലും സാനിയ വേഷമിടുന്നുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, മോഡലിംഗിനെ കുറിച്ചും സംസാരിക്കുകയാണ് സാനിയ ഇയ്യപ്പൻ. പ്രൈവറ്റായി പ്ലസ് ടു പാസായപ്പോൾ മുതൽ വിദേശത്ത് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് സാനിയ പറയുന്നത്.

“ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീനില്‍ നായികയായി അഭിനയിക്കുന്നത്. പ്രൈവറ്റായി പ്ലസ് ടു പാസ്സായപ്പോള്‍ മുതല്‍ വിദേശത്തു പഠിക്കണമെന്ന് ആഗ്രഹമായിരുന്നു. അങ്ങനെ ലണ്ടനിലെ യുസിഎ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ചേര്‍ന്നു. എന്നാല്‍ പഠനം തുടരാന്‍ സാധിച്ചില്ല. പിന്നെയാണ് മനസിലായത് എനിക്ക് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് അങ്ങനെ മാറി നില്‍ക്കാനാകില്ല എന്ന്. പ്രത്യേകിച്ചും കരിയര്‍ വളര്‍ന്നു തുടങ്ങിയ സമയത്ത്. തമിഴില്‍ നായികയായി ഇറുകപട്ര റിലീസായ സമയത്ത് പ്രൊമോഷന് വേണ്ടി നാട്ടിലേക്ക് വന്നു. അടുത്ത തമിഴ് പ്രൊജക്ട് കമ്മിറ്റ് ചെയ്തു. പിന്നെ മടങ്ങി പോകാനായില്ല.

ശരിയെന്ന് തോന്നുന്ന കാര്യം കുറച്ചു വൈകിയാണെങ്കിലും തിരുത്താന്‍ മടിയുള്ള ആളല്ല താനെന്നാണ് സാനിയ പറയുന്നത്. സാധാരണ 22 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് നയിക്കുന്നതെന്ന് തോന്നിയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഡാന്‍സ് ഷോ ചെയ്താണ് തുടക്കം. ബാല്യകാലസഖിയില്‍ നായികയുടെ കുട്ടിക്കാലം അഭിനയിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കുന്നു.” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സാനിയ പറയുന്നു.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ