ഷൈന്‍ പറഞ്ഞ കാര്യങ്ങള്‍ സങ്കടപ്പെടുത്തി, പലരും ചോദിച്ചിട്ടുണ്ട് എന്താണ് അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണമെന്ന്..: സംയുക്ത

ഷൈന്‍ ടോം ചാക്കോയുടെ വിമര്‍ശനം സങ്കടമുണ്ടാക്കിയെന്ന് നടി സംയുക്ത. താന്‍ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് പേരിന്റെ കൂടെ ജാതിവാല്‍ വേണ്ട എന്നുള്ളത്. അതിന് ശേഷം ഷൈന്‍ അങ്ങനെ സംസാരിച്ചത് വലിയ വിഷമമുണ്ടാക്കി എന്നാണ് നടി പറയുന്നത്.

‘വിരുപക്ഷ’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിലാണ് സംയുക്ത സംസാരിച്ചത്. ജാതിവാല്‍ വേണ്ടെന്ന് വച്ചത് സ്വന്തം തീരുമാനമായിരുന്നു. ഇന്നും അങ്ങനെ വിളിക്കുമ്പോള്‍ അരോചകമായാണ് തോന്നുക. ഷൈന്‍ പറഞ്ഞതില്‍ രണ്ട് കാര്യങ്ങളിലാണ് സങ്കടം തോന്നിയത്.

ഒന്ന്, ഞാന്‍ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് പേരിന്റെ കൂടെ ജാതിവാല്‍ വേണ്ട എന്നുള്ളത്. ഒരു സ്ഥലത്ത് അങ്ങനെ പറഞ്ഞെന്ന് കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് ഈ ജാതിവാല്‍ ചേര്‍ത്ത് തന്നെയാണ് വിളിക്കുന്നത്.

പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന്. ഞാന്‍ പറയുന്ന കാര്യം ചിലപ്പോള്‍ ഇവിടെയൊരു പുതുമയായിരിക്കാം. പക്ഷെ ഇത്തരം തീരുമാനങ്ങള്‍ എടുത്തിട്ടുള്ള എത്രയോ പേര്‍ ഈ സമൂഹത്തിലുണ്ട്. കേരളം പല രീതിയിലും മുന്നോട്ട് ചിന്തിക്കുന്ന ഒരിടമാണ്.

അതുകൊണ്ടാണ് ഞാന്‍ അത് മാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുക എന്നു പറയുന്നത് എനിക്ക് സങ്കടമുണ്ടാക്കിയ ഒരു കാര്യമാണ്. അതിനെ കുറിച്ച് ഷൈന്‍ ഞാനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ വളരെ സങ്കടം തോന്നി എന്നാണ് സംയുക്ത പറയുന്നത്.

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന് സംയുക്ത എത്താതിരുന്നപ്പോഴാണ് ഷൈന്‍ ടോം ചാക്കോ സംയുക്തയ്‌ക്കെതിരെ സംസാരിച്ചത്. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം എന്നായിരുന്നു ഷൈനിന്റെ വിമര്‍ശനം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക