പിന്നെ ആ പെണ്ണ് വന്നില്ല, നാടകം മുടങ്ങി; നിര്‍ത്തിപ്പോയ നാടക ട്രൂപ്പിനെ കുറിച്ച് സലിം കുമാര്‍

താന്‍ ആരംഭിച്ച നാടക ട്രൂപ്പിനെക്കുറിച്ച് മനസ്സുതുറന്ന് സലിം കുമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ആരതി തിയറ്റേഴ്‌സ് എന്ന നാടക ട്രൂപ്പ് പൂട്ടിയതിനെ പറ്റി ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

‘നല്ല ആര്‍ട്ടിസ്റ്റുകള്‍ ടെലിവിഷനിലേക്ക് പോയി. പിന്നീട് ഞാന്‍ വിളിച്ചത് മോശം ആര്‍ട്ടിസ്റ്റുകളെ ആയിരുന്നു. ഓഫീസ് വെറുതെ കിടക്കുകയാണ്. നാടകം തുടങ്ങാം എന്ന് കരുതി. എന്നാല്‍, നാടകം തുടങ്ങല്ലേ എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ ഞാന്‍ തുടങ്ങി.

എന്റെ നാടക ട്രൂപ്പിന് ആദ്യ വര്‍ഷമൊന്നും ഒരു കുഴപ്പവും ഉണ്ടായില്ല. എല്ലാം നല്ല ആളുകളായിരുന്നു. അവസാന വര്‍ഷം ആയപ്പോള്‍ സ്വല്‍പ്പം കുഴപ്പങ്ങള്‍ കാണിച്ചു. അതൊരു നടി ആയിരുന്നു. ഒരു ദിവസം ഞാന്‍ ഷൂട്ടിംഗിന് നില്‍ക്കുമ്പോള്‍ കൊടുങ്ങല്ലൂരില്‍ നിന്നും എനിക്കൊരു കോള്‍ വരുന്നു’

‘ലൈറ്റ് ഓപ്പറേറ്ററെയും നടിയെയും ദുര്‍നടപ്പിന് ഹോട്ടലില്‍ നിന്ന് പിടിച്ചു എന്ന് പറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടമായി. എന്നെയാണ് ആദ്യം വിളിക്കുന്നത്. അത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എല്ലാ നടിമാരും അങ്ങനെയൊന്നുമല്ല. ഈ പെണ്ണ് മാത്രമാണ്.

അവര്‍ക്ക് ഭര്‍ത്താവും കുട്ടികളും ഉണ്ട്. ആ സംഭവം എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു. സലിം കുമാറിന്റെ ട്രൂപ്പ് എന്ന് എല്ലാവരും പറയുന്നു. മാനസികമായി വളരെ വിഷമം തോന്നി പിന്നെ ആ പെണ്ണ് വന്നില്ല. നാടകം മുടങ്ങി. പുതിയ ആളെ വെച്ചു. അങ്ങനെ പല പല പ്രശ്‌നങ്ങള്‍ ആയി. അങ്ങനെ നിര്‍ത്തി. ഇപ്പോള്‍ ഓഫീസില്‍ എന്റെ ഡ്രൈവര്‍മാര്‍ താമസിക്കുന്നു,’ സലിം കുമാര്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക