'എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്' എന്ന് മമ്മൂക്ക, പിന്നീട് നടന്നത്..: സലാം ബാപ്പു

അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തിരുന്ന തനിക്ക് മമ്മൂട്ടി അവസരം തന്നതിനെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു. പട്ടാളം എന്ന സിനിമയിലാണ് സലാം ബാപ്പു മമ്മൂട്ടിക്കൊപ്പം ആദ്യം പ്രവര്‍ത്തിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ മമ്മൂട്ടി ചോദിച്ചു, ‘എന്താടാ അടുത്ത പരിപാടി’ എന്ന്. ഒന്നും ആയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ അടുത്ത പടത്തിലും കൂടിക്കോ എന്ന് മമ്മൂക്ക പറഞ്ഞുവെന്ന് സംവിധായകന്‍ പറയുന്നു.

എന്നാല്‍ അടുത്ത സിനിമയായ ‘വജ്ര’ത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞില്ല. പട്ടാളത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ചെന്നൈയിലേക്ക് പോകേണ്ടി വന്നു. പിന്നെ അപരിചിതന്‍ എന്ന ചിത്രത്തിലാണ് അവസരം കിട്ടിയത്. ആ ചിത്രത്തിലേക്ക് തന്നെ വിളിച്ചത് മമ്മൂക്ക ആയിരുന്നില്ല. അപരിചിതന്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് മമ്മൂക്ക എത്തിയത്.

തന്നെ കണ്ട ഉടനെ ചോദിച്ചു, ‘നീ എന്താ ഇവിടെ’ എന്ന്. ഈ സിനിമയുടെ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞപ്പോള്‍, ‘നീ ഒക്കെ എന്റെ പടത്തിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുമോ’ എന്നായിരുന്നു അടുത്ത ചോദ്യം. അപരിചിതന്റെ ലൊക്കേഷനില്‍ ഒരാള്‍ കഥ പറയാന്‍ വന്നിരുന്നു. അവരോട് മമ്മൂക്ക ‘ഹേയ് അത് വേണ്ടടോ, എനിക്ക് പള്ളീലച്ചന്‍ കഥാപാത്രം മതി’ എന്ന് പറയുമ്പോഴാണ് താന്‍ ‘റെഡി സര്‍’ എന്ന് പറഞ്ഞ് ഷോട്ടിന് വിളിച്ചത്.

ഉടനെ തന്നോട് ചോദിച്ചു, ‘എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്’ എന്ന്. തമാശയില്‍ പറഞ്ഞതാണെങ്കിലും തനിക്ക് അത് സീരിയസ് ആയിരുന്നു. ആദ്യമായിട്ടാണ് ഒരു നടന്‍ തന്റെ മുഖത്ത് നോക്കി ഡേറ്റ് തരാം എന്ന് പറഞ്ഞത്. അങ്ങനെ പള്ളീലച്ചനെ കഥാപാത്രമാക്കി സിനിമ ആലോചിച്ചു. കഥ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു ഓകെ പറഞ്ഞു.

എന്നാല്‍ സിനിമ സംഭവിയ്ക്കാന്‍ കുറേ വര്‍ഷങ്ങള്‍ എടുത്തു. മമ്മൂക്കയുടെ ഡേറ്റും കാര്യങ്ങളും എല്ലാം ഒത്തു വരുമ്പോഴേക്കും മലയാളത്തില്‍ ഒരുപാട് പള്ളീലച്ചന്‍ സിനിമകള്‍ വന്നു പോയി. അത് മമ്മൂക്കയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു എന്നാല്‍ നമുക്ക് കഥ ഒന്ന് മാറ്റിപ്പിടിക്കാമെന്ന്. അങ്ങനെയാണ് മംഗ്ലീഷ് എന്ന സിനിമ സംഭവിച്ചത് എന്ന് സലാം ബാപ്പു കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി