'എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്' എന്ന് മമ്മൂക്ക, പിന്നീട് നടന്നത്..: സലാം ബാപ്പു

അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തിരുന്ന തനിക്ക് മമ്മൂട്ടി അവസരം തന്നതിനെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു. പട്ടാളം എന്ന സിനിമയിലാണ് സലാം ബാപ്പു മമ്മൂട്ടിക്കൊപ്പം ആദ്യം പ്രവര്‍ത്തിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ മമ്മൂട്ടി ചോദിച്ചു, ‘എന്താടാ അടുത്ത പരിപാടി’ എന്ന്. ഒന്നും ആയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ അടുത്ത പടത്തിലും കൂടിക്കോ എന്ന് മമ്മൂക്ക പറഞ്ഞുവെന്ന് സംവിധായകന്‍ പറയുന്നു.

എന്നാല്‍ അടുത്ത സിനിമയായ ‘വജ്ര’ത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞില്ല. പട്ടാളത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ചെന്നൈയിലേക്ക് പോകേണ്ടി വന്നു. പിന്നെ അപരിചിതന്‍ എന്ന ചിത്രത്തിലാണ് അവസരം കിട്ടിയത്. ആ ചിത്രത്തിലേക്ക് തന്നെ വിളിച്ചത് മമ്മൂക്ക ആയിരുന്നില്ല. അപരിചിതന്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് മമ്മൂക്ക എത്തിയത്.

തന്നെ കണ്ട ഉടനെ ചോദിച്ചു, ‘നീ എന്താ ഇവിടെ’ എന്ന്. ഈ സിനിമയുടെ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞപ്പോള്‍, ‘നീ ഒക്കെ എന്റെ പടത്തിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുമോ’ എന്നായിരുന്നു അടുത്ത ചോദ്യം. അപരിചിതന്റെ ലൊക്കേഷനില്‍ ഒരാള്‍ കഥ പറയാന്‍ വന്നിരുന്നു. അവരോട് മമ്മൂക്ക ‘ഹേയ് അത് വേണ്ടടോ, എനിക്ക് പള്ളീലച്ചന്‍ കഥാപാത്രം മതി’ എന്ന് പറയുമ്പോഴാണ് താന്‍ ‘റെഡി സര്‍’ എന്ന് പറഞ്ഞ് ഷോട്ടിന് വിളിച്ചത്.

ഉടനെ തന്നോട് ചോദിച്ചു, ‘എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്’ എന്ന്. തമാശയില്‍ പറഞ്ഞതാണെങ്കിലും തനിക്ക് അത് സീരിയസ് ആയിരുന്നു. ആദ്യമായിട്ടാണ് ഒരു നടന്‍ തന്റെ മുഖത്ത് നോക്കി ഡേറ്റ് തരാം എന്ന് പറഞ്ഞത്. അങ്ങനെ പള്ളീലച്ചനെ കഥാപാത്രമാക്കി സിനിമ ആലോചിച്ചു. കഥ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു ഓകെ പറഞ്ഞു.

എന്നാല്‍ സിനിമ സംഭവിയ്ക്കാന്‍ കുറേ വര്‍ഷങ്ങള്‍ എടുത്തു. മമ്മൂക്കയുടെ ഡേറ്റും കാര്യങ്ങളും എല്ലാം ഒത്തു വരുമ്പോഴേക്കും മലയാളത്തില്‍ ഒരുപാട് പള്ളീലച്ചന്‍ സിനിമകള്‍ വന്നു പോയി. അത് മമ്മൂക്കയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു എന്നാല്‍ നമുക്ക് കഥ ഒന്ന് മാറ്റിപ്പിടിക്കാമെന്ന്. അങ്ങനെയാണ് മംഗ്ലീഷ് എന്ന സിനിമ സംഭവിച്ചത് എന്ന് സലാം ബാപ്പു കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ